വയനാട് പൊഴുതനയിൽ പട്ടാപകൽ തേയില തോട്ടത്തിലെ തൊഴിലിടത്തിൽ കാട്ടാന കൂട്ടം.
തൊഴിലയങ്ങൾ ഉൾപ്പടെയുള്ള ജനവാസ പ്രദേശത്താണ് തൊട്ടടുത്ത വനപ്രദേശത്ത് നിന്ന് 20 ലധികം വരുന്ന കാട്ടാന കൂട്ടം ഇറങ്ങിയത്.
പ്രദേശത്തെ ആശങ്കയിലാഴ്ത്തി തേയിലത്തോട്ടത്തിലൂടെ കറങ്ങിനടന്ന കാട്ടാനകൂട്ടത്തെ മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് നാട്ടുകാരും വനപാലകരും ചേർന്നാണ് കാട്ടിലേക്ക് തുരത്തിയത്. പൊഴുതന പഞ്ചായത്തിലെ വൈത്തിരി തരുവണ റൂട്ടിലെ പ്രധാന പാതയോട് ചേർന്ന പെരുങ്കോട ഭാഗത്താണ് കുട്ടിയാനകളാക്കമുള്ള 20 ലധികം കാട്ടാനകൾ ഇറങ്ങിയത്. ഈ സമയത്ത് തൊഴിലാളികൾ തോട്ടത്തിൽ നിന്നിറങ്ങിയ സമയമാവയതിനാൽ അപക സാധ്യതകൾ ഇല്ലാതായി .ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം . ഈ പ്രദേശത്തെ വന ഭാഗത്ത് വന്യമൃ പ്രതിരോധ വൈദ്യുതി കമ്പിവേലി ഇല്ലാത്തതിനാലാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത്.
കാട്ടാന കൂട്ടത്തെ കാട്ടിലേക്ക് തുരത്തുന്നത് വരെ പ്രദേശവാസികൾ ആശങ്കയിലായിരുന്നു. അടിയന്തിരമായി ഫെൻസിംഗ് ഉൾപ്പടെയുള്ള വന്യമൃഗ പ്രതിരോധ സംവിധാനങ്ങൾ പ്രദേശത്തെ വനാതിർത്തികളിൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.