നിയമസഭയിൽ പിണറായിയെ നിശബ്ദനാക്കാൻ പോന്ന ഒരാളുണ്ട് ഇക്കുറി, സൂക്ഷിച്ച് മറുപടി പറഞ്ഞില്ലെങ്കിൽ ഭരണപക്ഷത്തിനൊന്നാകെ തിരിച്ചടിയായേക്കും.

തിരുവനന്തപുരം : തുടർഭരണം ഉറപ്പാക്കാൻ ശ്രമിക്കുമ്പോഴും നിയമസഭയിൽ സർക്കാരിനെതിരെ സ്ഥിരം വാളോങ്ങിയിരുന്ന പ്രതിപക്ഷത്തെ പോരാളികളെ ഏതുവിധേനയും തോൽപ്പിക്കുവാൻ പിണറായിയുടെ ക്യാമ്പ് ശ്രമിച്ചിരുന്നു. കെ എം ഷാജി, വി ടി ബൽറാം, ശബരീനാഥ്, അനിൽ അക്കരെ തുടങ്ങിയ പ്രതിപക്ഷനിരയിലെ യുവതുർക്കികളെ പരാജയത്തിന്റെ കയ്പ് കുടിപ്പിക്കുവാൻ ശക്തരായ സ്ഥാനാർത്ഥികളെയാണ് ഇടത്പക്ഷം ഇക്കുറി അണിനിരത്തിയത്. ഇതിൽ അവർ വിജയിക്കുകയും ചെയ്തു. എന്നാൽ പ്രതിപക്ഷ നിരയിൽ ഇടതുപക്ഷം നെഞ്ചിടിപ്പോടെ നോക്കിക്കാണേണ്ടത് ഏറെനാൾ സി പി എമ്മിന്റെ ചെങ്കൊടി കൈയ്യിലേന്തിയ കെ കെ രമയെയാണ്. ഇടത് പ്രവർത്തകരുടെ പ്രിയപ്പെട്ട ടി പിയുടെ ഭാര്യ. ടി പിയുടെ വധത്തിന് ശേഷം വി എസ് അച്യുതാന്ദൻ രമയെ സന്ദർശിക്കാൻ എത്തിയത് ഏറെ രാഷ്ട്രീയ പ്രാധാന്യം നേടിയിരുന്നു.

ടി.പി ചന്ദ്രശേഖരന്റെ ചോരക്കുള്ള പകരം ചോദിക്കൽ കൂടിയാണ് കെ. കെ. രമയ്ക്ക് വടകരയിലെ വിജയം. വടകരയിലെ ജയം ചന്ദ്രശേഖരന്റെ കൊലപാതകികൾക്കുള്ള പകരം വീട്ടലായിരിക്കുമെന്നു പറഞ്ഞാണ് പ്രചാരണ യോഗങ്ങളിൽ രമ പ്രസംഗം അവസാനിപ്പിച്ചിരുന്നത്. എസ്.എഫ്.ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിവരെ എത്തിയ രമ, ചന്ദ്രശേഖരനുമായുള്ള വിവാഹശേഷമാണ് രാഷ്ട്രീയത്തിൽ നിന്നുമാറിയത്. ചന്ദ്രശേഖരൻ 2012 മേയ് നാലിന് കൊല്ലപ്പെട്ടതോടെയാണ് ആർ.എം.പി രൂപീകരിച്ച് പൊതുരംഗത്ത് വീണ്ടും എത്തിയത്.

ടി പിയുടെ വധത്തിന് ശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം സൈബർ പോരാളികൾ രമയെ അവഹേളിച്ചിരുന്നു . എന്നാൽ കേരളത്തിന്റെ മനസാക്ഷി എപ്പോഴും രമയ്‌ക്കൊപ്പമായിരുന്നു. നിയമസഭയിൽ സർക്കാരിനെതിരെ രമയുടെ ചോദ്യശരങ്ങളെ എങ്ങനെ പിണറായി നേരിടും എന്നതാണ് ഇനി കാണേണ്ടത്. സ്വന്തം നിരയിലെ യുവനിരയെ ഉപയോഗിച്ച് രമയുടെ വാക്കുകളെ നിശബ്ദമാക്കാൻ ശ്രമിച്ചാലും പുറത്ത് കനത്തവില നൽകേണ്ടിവരും. മാദ്ധ്യമങ്ങളും രമയുടെ വാക്കുകൾക്ക് പ്രാധാന്യം നൽകും. സംസ്ഥാനത്ത് ഇനിയും തുടർന്നേക്കാവുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഇനി നിയമസഭയിൽ ചോദിക്കുവാൻ ആളുണ്ടാവും എന്നത് ഉറപ്പാണ്. തന്നിലൂടെ ടിപിയുടെ ശബ്ദം നിയമസഭയിൽ ഉയരുമെന്നാണ് ജയിച്ചശേഷം അവർ ആദ്യമായി പ്രതികരിച്ചത്. രമ ഇല്ലെങ്കിൽ സീറ്റ് തിരിച്ചെടുക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെയാണ് മത്സരിക്കാൻ തയ്യാറായത്.ജനതാദൾ പോലുള്ള സോഷ്യലിസ്റ്റ് പാർട്ടിക്കാരനല്ലാത്ത ഒരാൾ വടകര നിയമസഭാ മണ്ഡലത്തിൽ ജയിക്കുന്നത് ഇതു രണ്ടാം തവണയാണ്.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.

ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല

ഭാര്യയേയും,ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മർദനം; യുവാവ് അറസ്റ്റിൽ

മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേ ൽപ്പിച്ചു. മേപ്പാടി പോലീസ് ‌സ്റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ,

സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും, വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്

സൗദി അറേബ്യ: സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന്

മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ പരിപാടി, ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

കാവുംമന്ദം: മനുഷ്യ വന്യജീവി സംഘർഷം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവികളുടെ സാന്നിധ്യം

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ വരുന്ന സ്വർഗ്ഗകുന്ന് ജല ശുദ്ധീകരണ ശാല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി യുഡബ്ല്യുഎസ്എസ് കൽപ്പറ്റ പരിധിയിൽ നാളെ (സെപ്റ്റംബർ 17) ജലവിതരണം മുടങ്ങും.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.