നിയമസഭയിൽ പിണറായിയെ നിശബ്ദനാക്കാൻ പോന്ന ഒരാളുണ്ട് ഇക്കുറി, സൂക്ഷിച്ച് മറുപടി പറഞ്ഞില്ലെങ്കിൽ ഭരണപക്ഷത്തിനൊന്നാകെ തിരിച്ചടിയായേക്കും.

തിരുവനന്തപുരം : തുടർഭരണം ഉറപ്പാക്കാൻ ശ്രമിക്കുമ്പോഴും നിയമസഭയിൽ സർക്കാരിനെതിരെ സ്ഥിരം വാളോങ്ങിയിരുന്ന പ്രതിപക്ഷത്തെ പോരാളികളെ ഏതുവിധേനയും തോൽപ്പിക്കുവാൻ പിണറായിയുടെ ക്യാമ്പ് ശ്രമിച്ചിരുന്നു. കെ എം ഷാജി, വി ടി ബൽറാം, ശബരീനാഥ്, അനിൽ അക്കരെ തുടങ്ങിയ പ്രതിപക്ഷനിരയിലെ യുവതുർക്കികളെ പരാജയത്തിന്റെ കയ്പ് കുടിപ്പിക്കുവാൻ ശക്തരായ സ്ഥാനാർത്ഥികളെയാണ് ഇടത്പക്ഷം ഇക്കുറി അണിനിരത്തിയത്. ഇതിൽ അവർ വിജയിക്കുകയും ചെയ്തു. എന്നാൽ പ്രതിപക്ഷ നിരയിൽ ഇടതുപക്ഷം നെഞ്ചിടിപ്പോടെ നോക്കിക്കാണേണ്ടത് ഏറെനാൾ സി പി എമ്മിന്റെ ചെങ്കൊടി കൈയ്യിലേന്തിയ കെ കെ രമയെയാണ്. ഇടത് പ്രവർത്തകരുടെ പ്രിയപ്പെട്ട ടി പിയുടെ ഭാര്യ. ടി പിയുടെ വധത്തിന് ശേഷം വി എസ് അച്യുതാന്ദൻ രമയെ സന്ദർശിക്കാൻ എത്തിയത് ഏറെ രാഷ്ട്രീയ പ്രാധാന്യം നേടിയിരുന്നു.

ടി.പി ചന്ദ്രശേഖരന്റെ ചോരക്കുള്ള പകരം ചോദിക്കൽ കൂടിയാണ് കെ. കെ. രമയ്ക്ക് വടകരയിലെ വിജയം. വടകരയിലെ ജയം ചന്ദ്രശേഖരന്റെ കൊലപാതകികൾക്കുള്ള പകരം വീട്ടലായിരിക്കുമെന്നു പറഞ്ഞാണ് പ്രചാരണ യോഗങ്ങളിൽ രമ പ്രസംഗം അവസാനിപ്പിച്ചിരുന്നത്. എസ്.എഫ്.ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിവരെ എത്തിയ രമ, ചന്ദ്രശേഖരനുമായുള്ള വിവാഹശേഷമാണ് രാഷ്ട്രീയത്തിൽ നിന്നുമാറിയത്. ചന്ദ്രശേഖരൻ 2012 മേയ് നാലിന് കൊല്ലപ്പെട്ടതോടെയാണ് ആർ.എം.പി രൂപീകരിച്ച് പൊതുരംഗത്ത് വീണ്ടും എത്തിയത്.

ടി പിയുടെ വധത്തിന് ശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം സൈബർ പോരാളികൾ രമയെ അവഹേളിച്ചിരുന്നു . എന്നാൽ കേരളത്തിന്റെ മനസാക്ഷി എപ്പോഴും രമയ്‌ക്കൊപ്പമായിരുന്നു. നിയമസഭയിൽ സർക്കാരിനെതിരെ രമയുടെ ചോദ്യശരങ്ങളെ എങ്ങനെ പിണറായി നേരിടും എന്നതാണ് ഇനി കാണേണ്ടത്. സ്വന്തം നിരയിലെ യുവനിരയെ ഉപയോഗിച്ച് രമയുടെ വാക്കുകളെ നിശബ്ദമാക്കാൻ ശ്രമിച്ചാലും പുറത്ത് കനത്തവില നൽകേണ്ടിവരും. മാദ്ധ്യമങ്ങളും രമയുടെ വാക്കുകൾക്ക് പ്രാധാന്യം നൽകും. സംസ്ഥാനത്ത് ഇനിയും തുടർന്നേക്കാവുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഇനി നിയമസഭയിൽ ചോദിക്കുവാൻ ആളുണ്ടാവും എന്നത് ഉറപ്പാണ്. തന്നിലൂടെ ടിപിയുടെ ശബ്ദം നിയമസഭയിൽ ഉയരുമെന്നാണ് ജയിച്ചശേഷം അവർ ആദ്യമായി പ്രതികരിച്ചത്. രമ ഇല്ലെങ്കിൽ സീറ്റ് തിരിച്ചെടുക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെയാണ് മത്സരിക്കാൻ തയ്യാറായത്.ജനതാദൾ പോലുള്ള സോഷ്യലിസ്റ്റ് പാർട്ടിക്കാരനല്ലാത്ത ഒരാൾ വടകര നിയമസഭാ മണ്ഡലത്തിൽ ജയിക്കുന്നത് ഇതു രണ്ടാം തവണയാണ്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.