ലക്‌നൗ : ഉത്തരേന്ത്യയിൽ പലയിടത്തും രൂക്ഷമായി ഓക്സിജൻ ക്ഷാമം. ആശുപത്രിയിൽ ആശുപത്രിയിൽ കഴിയുന്ന അമ്മയ്ക്ക് രണ്ടുപെൺമക്കൾ മാറിമാറി വായിലൂടെ കൃതിമശ്വാസം നൽകി. യുപിയിലെ ബഹ്‌റിച്ച് ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് കണ്ണ് നന്നക്കും നിമിഷം ദൃശ്യമായത്.
ആശുപത്രി സ്ട്രക്ചറില്‍ കിടക്കുന്ന അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍
സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ മാറി മാറി ശ്വാസം പകര്‍ന്നു കൊടുക്കുകയാണ്.
ശനിയാഴ്ചയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. രാജ്യത്തെ ഓക്സിജന്‍ ക്ഷാമത്തിന്‍റെ നടുക്കുന്ന യാഥാര്‍ത്ഥ്യമാവുകയാണ് ഈ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായതോടെ ജില്ലാ കലക്ടര്‍ ഷാമ്പു കുമാര്‍ മുതിര്‍ന്ന ഡോക്ടര്‍മാരുമായി ആശുപത്രിയിലേക്ക് എത്തിയെങ്കിലും അപ്പോഴേക്കും ആ അമ്മ മരിച്ചിരുന്നു.
എന്നാല്‍ രോഗിയെ ആശുപത്രിയിലെത്തിച്ച ഉടനെ തന്നെ തങ്ങള്‍ ചികിത്സ നല്‍കിയിരുന്നുവെന്നും മക്കള്‍ ആകെ പരിഭ്രാന്തരായതുകൊണ്ടാണ് ആ രീതിയില്‍ പെരുമാറിയതും, കൃത്രിമശ്വാസം നല്‍കിയതും എന്നുമാണ് മഹാരാജ സുഹെല്‍ദേവ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എകെ സാഹ്ന നല്‍കുന്ന വിശദീകരണം. ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.