തമിഴ്‌നാട്ടിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; കേരളത്തെ ബാധിക്കുമോ..?

പാലക്കാട് : തമിഴ്‌നാട്ടില്‍ തുടരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ പച്ചക്കറി ക്ഷാമത്തിന് ഇടയാക്കിയേക്കും. പച്ചക്കറി, പലചരക്ക് കടകളുടെ പ്രവര്‍ത്തനമടക്കം തമിഴ്‌നാട്ടില്‍ പൂര്‍ണമായും നിരോധിച്ചതോടെ കേരളത്തിലേക്കുള്ള കയറ്റുമതിയും ഒരുപരിധിവരെ നിശ്ചലമായിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ പ്രധാന മാര്‍ക്കറ്റുകളായ കോയമ്പത്തൂര്‍, ഊട്ടി, മേട്ടുപ്പാളയം, ഒട്ടന്‍ഛത്രം, കാരമട തുടങ്ങിയവ നേരത്തെ അടച്ചിരുന്നു. മാര്‍ക്കറ്റുകള്‍ അടച്ചെങ്കിലും മറ്റു കേന്ദ്രങ്ങളില്‍നിന്ന് പച്ചക്കറി കേരളത്തിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ നിയന്ത്രണം കടുപ്പിച്ചതോടെ ഇതും നിന്നുപോകുമെന്ന അവസ്ഥയിലാണിപ്പോള്‍. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന ഇടറോഡുകള്‍ ബാരിക്കേഡ്, മണ്ണ് എന്നിവകൊണ്ട് അടച്ചിരിക്കുകയാണ്. അതിനാല്‍, ഈ വഴിയിലൂടെയുള്ള ചരക്കുവരവും നിലച്ചു. പ്രധാന റോഡുകളിലൂടെ വരുന്ന തുച്ഛമായ ലോഡുകള്‍ക്കൊണ്ട് കേരളത്തിന്റെ ആവശ്യം നിറവേറ്റാനാവില്ല.

മുന്‍പ് തമിഴ്‌നാട്ടില്‍ പച്ചക്കറി, പലചരക്ക് കടകള്‍ക്ക് രാവിലെ ആറുമുതല്‍ പത്തുവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെ മറവില്‍ ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതിന്റെ പേരിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതാണിപ്പോള്‍ കേരളത്തിലേക്കുള്ള പച്ചക്കറി വരവിനെ ബാധിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്ത് പച്ചക്കറി വില വര്‍ധനയ്ക്ക് കാരണമാകും. സര്‍ക്കാര്‍ തലങ്ങളില്‍ ഇടപെടലുകളുണ്ടായാല്‍ മാത്രമേ വരാനിരിക്കുന്ന പച്ചക്കറി, പലചരക്ക് പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂ.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.