കല്‍പ്പറ്റയിലൊരു വേറിട്ട ജീവകാരുണ്യ കൂട്ടായ്മയും കഞ്ഞി വിതരണവും.

രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും ആശ്വാസമായ സൗജന്യ കഞ്ഞി വിതരണം ഒന്‍പതാം വര്‍ഷത്തിലേക്ക്. കൈനാട്ടിയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെത്തുന്നവര്‍ പട്ടിണായാവരുതെന്ന കല്‍പ്പറ്റയിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ തീരുമാനമാണ് കഞ്ഞിവിതരണമെന്ന ആശയമുണ്ടാവാനിടയായത്. കോവിഡ് മഹാമാരിക്കാലത്തും മുടക്കമില്ലാതെ കഞ്ഞികുടിപ്പിക്കാനായെന്ന സന്തോഷത്തിലും സംതൃപ്തിയിലുമാണ് ജീവകാരുണ്യ പ്രവര്‍ത്തകര്‍.
കൂട്ടായ്മയിലെ അംഗങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനപ്രകാരം 2013 മാര്‍ച്ച് ആദ്യവാരം മുതലാണ് കഞ്ഞി വിതരണം തുടങ്ങിയത്. സുമനസുകളായ ചെറുപ്പക്കാര്‍ ഒത്ത്‌ചേര്‍ന്ന് കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചാണിപ്പോള്‍ നിരവധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വേറിട്ട ജീവകാരുണ്യ കൂട്ടായ്മയുടെ ആസ്ഥാനം കല്‍പ്പറ്റ അമ്പിലേരിയിലാണ്.
അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവകാശികള്‍ക്ക് ആവശ്യത്തിനനുസരിച്ച് ആനുകൂല്ല്യങ്ങള്‍ നേരിട്ടെത്തി സഹായിക്കുന്ന സംഘടിത പ്രവര്‍ത്തനങ്ങളാണ് കൂട്ടായ്മ ചെയ്ത്‌കൊണ്‍ണ്ടിരിക്കുന്നത്. കൂട്ടം ചേര്‍ന്ന് സേവനം നടത്തുക, സാമ്പത്തിക പോരായ്മ വരുമ്പോള്‍ മറ്റുള്ളവരെ സമീപിക്കുക, ലഭിക്കുന്ന സഹായങ്ങള്‍ സ്വരൂപിച്ച് ചോര്‍ച്ചയില്ലാതെ അര്‍ഹതപ്പെട്ടവന്റെ കൈകളിലെത്തിക്കാനായി സ്വയം തയ്യാറാകുന്നതാണ് പ്രവര്‍ത്തന ശൈലിയും കൂട്ടായ്മയുടെ മികവും.
കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനം മനസ്സിലാക്കി ഒട്ടേറെ പേര്‍ സഹായവുമായെത്തി പിന്തുണക്കാറുണ്ട്. കൂടാതെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചും കലാവിരുന്ന് നടത്തിയുമാണ് ജീവകാരുണ്യങ്ങള്‍ക്കായുള്ള ധന ശേഖരണമാണ് സൊസൈറ്റി നടത്തിവരുന്നത്.

ദിവസവും കാലത്ത് 6 മണി മുതല്‍ കഞ്ഞി വിതരണം തുടങ്ങും. ആദ്യം കൈനാട്ടി ജനറല്‍ ആശുപത്രി, പിന്നീട് കെജെ ആശുപത്രിയിലും വിതരണം ചെയ്യും. നേരത്തെ കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയിലും വിതരണമുണ്ടായിരുന്നു. ആവശ്യക്കാര്‍ക്കെല്ലാം കഞ്ഞി ലഭിച്ചെന്ന് ഉറപ്പാക്കിയാണ് വിതരണം അവസാനിപ്പിക്കുക.
വിശ്വാസം ഏതുമാകട്ടെ, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആഘോഷ ദിവസങ്ങളില്‍ സ്വന്തം വീട്ടിലെത്താന്‍ പ്രയാസപ്പെടുമ്പോള്‍ ഓണ സദ്യയും പെരുന്നാള്‍ ദിന വിരുന്നും ആശുപത്രിയില്‍ തന്നെ യുവാക്കളൊരുക്കാറുണ്ടണ്‍്. ആഘോഷം ആശുപത്രിയിലാണെങ്കിലും ഭക്ഷണത്തിന് കുറവ് വരുത്താറില്ല. ഇരു പെരുന്നാളുകള്‍,ഓണം,ക്രിസ്തുമസ് തുടങ്ങിയ ആഘോഷ ദിവസങ്ങളിലും വിഭവങ്ങളടങ്ങിയ പ്രത്യേക ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യാറുണ്ട്.
ഇബ്രാഹിം തന്നാണി, വി.പി.മുജീബ്, വി.വി.സലീം, സി.പി.സൈഫുള്ള, ഷമീര്‍ കുരിക്കള്‍,സുല്‍ഫി മാമ്പറ്റ തുടങ്ങിയവരാണ് കഞ്ഞി വിതരണത്തിന് നേതൃത്വം നല്‍കുന്നത്. ആവശ്യക്കാര്‍ എത്രയുണ്ടെങ്കിലും എല്ലാവര്‍ക്കും സൗജന്യമായി കഞ്ഞി നല്‍കാനാവുമെന്ന് ഇവര്‍ പറയുന്നു.
നിര്‍ദ്ദനരായ കുടുംബങ്ങളെ കണ്‍െണ്ടത്തി മാസം തോറും ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിച്ച് കൊടുക്കുന്നു. കിഡ്‌നി രോഗികള്‍ക്ക് ചികില്‍സാ സഹായം,. യുവതികളുടെ വിവാഹത്തിനായി ധന സഹായം, വീടുകളുടെ നിര്‍മ്മാണത്തിന് സഹായം, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം, ശസ്ത്രക്രിയക്കുള്ള അടിയന്തിര സഹായം, പഠന സഹായം, മെഡിക്കല്‍ സഹായങ്ങള്‍ എന്നിവയും നല്‍കി വരുന്നു. കൂടാതെ ആംബുലന്‍സ് സൗകര്യവും നിലവിലുണ്ട്.
സഹായിക്കേണ്ടണ്‍ കാര്യങ്ങള്‍ തീരുമാനിക്കുക, ഏറ്റെടുക്കുക, സ്വയം അധ്വാനിക്കുക, വേദനിക്കുന്നവന് അല്പമെങ്കിലും ആശ്വാസം നല്‍കുക, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കുക, അര്‍ഹതപ്പെട്ട അവകാശിയുടെ കൈകളിലെത്തിക്കുക ഇതാണ് കൂട്ടായമയുടെ പ്രവര്‍ത്തന ശൈലിയും വിജയ രഹസ്യവും. യു.കെ.ഹാഷിം പ്രസിഡന്റും , റഫീഖ് തെന്നാണി സെക്രട്ടറിയും മൂസ പുളിയംപൊയില്‍ ട്രഷററുമായ കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്

കല്‍പ്പറ്റയിലെയും സമീപ മഹല്ലുകളിലെയും മരണവീടുകളിലെത്തി ഖബര്‍സ്ഥാനില്‍ മയ്യത്ത് അടക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍മ്മങ്ങള്‍ക്ക് വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നത് ഈ കൂട്ടായ്മയിലെ അംഗങ്ങളാണ്. കുഴിയെടുക്കാനും പന്തല്‍ ഒരുക്കാനും തുടങ്ങിയവക്കെല്ലാമാശ്യമായ ഉപകരണങ്ങളും സജ്ജീകരണങ്ങളും സൊസൈറ്റി ഒരുക്കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം മരണാനന്തരp കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിലൂടെ പൂര്‍ണ്ണമായും വ്യത്യസ്തരാവുകയാണ് കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനവും പ്രവര്‍ത്തകരും.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.