തിരുനെല്ലിയില്‍ വന്യമൃഗശല്യം തുടര്‍കഥ

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു.കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 5 ഓളം സംഭവങ്ങള്‍.തോല്‍പ്പെട്ടി കൊല്ലിക്കല്‍ ഷിബുവിനെ ആക്രമിച്ചതാണ് ഇതില്‍ അവസാനത്തേത്. വാഴ തോട്ടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരുത്തുന്നതിനിടെയാണ് ച്ചൊവ്വാഴ്ച രാത്രി 9 മണിയോടെ ഷിബുവിനെ ആന അക്രമിച്ചത്.നട്ടെല്ലിനും, വാരിയെല്ലിനും ക്ഷതം സംഭവിച്ച ഷിബുവിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനയും ,കടുവയും, ഉള്‍പ്പെടെയുള്ള വന്യമൃഗശല്യങ്ങളില്‍ പൊറുതിമുട്ടിയിരിക്കുകയാണ് തിരുനെല്ലി പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങള്‍.കഴിഞ്ഞ ദിവസമാണ് കാട്ടിക്കുളം ചേലൂര്‍ പളളി സെമിത്തേരിയുടെ മതില്‍ ആന തകര്‍ത്തത്.ഒരാഴച മുമ്പ് ഒന്നാം മൈല്‍ ഏലും മുട്ടില്‍ ജോണ്‍സന്റ് മുന്ന് ഏക്കറിലെ ഞ്ഞാറ്റടി നശിപ്പിക്കുകയും കുടുംബശ്രീയുടെ പവര്‍ ടില്ലര്‍ തകര്‍ക്കുകയും ചെയ്തു,. ആഗസ്റ്റ് 14 ന് ബൈക്കില്‍ വരികയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു . പന വല്ലി വരകില്‍ ഗിരിഷാണ് അന്ന് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ആഗസ്റ്റ് 6 ന് തൊഴുത്തില്‍ കയറി കടുവ പശുവിനെ ആക്രമിച്ച് കൊന്നത്, തൊഴുത്തില്‍ പശുവിനെ കറന്ന് കൊണ്ടിരിക്കുകയായിരുന്ന ഗൃഹനാഥന്‍ കാട്ടിക്കുളം കൊണവയലില്‍ കരിമ്പനക്കല്‍ അപ്പച്ചന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപ്പച്ചന്‍ തൊഴുത്തില്‍ ഉണ്ടായിരുന്ന ചൂല് കൊണ്ട് കടുവയെ അടിക്കുകയായിരുന്നു ഇയാളുടെ നിലവിളി കേട്ട് ഭാര്യ ഓടിയെത്തി ശബ്ദമുണ്ടാക്കിയ തൊടെയാണ് കടുവ തൊഴുത്തി ന്റ് ഒരു വശം പൊളിച്ച് പുറത്തേക്ക് ചാടിയത്, നാല് പശുക്കള്‍ വെറെയും തൊഴുത്തില്‍ ഉണ്ടായിരുന്നു, ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും ഈ പഞ്ചായത്തിലാണ്. 33 വര്‍ഷത്തിനുള്ളില്‍ 82 ആളുകള്‍ക്കാണ് ജീവഹാനി സംഭവിച്ചത്, കോടികണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായതിന് പുറമെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, വളര്‍ത്ത് മൃഗങ്ങള്‍ കൊല്ലപ്പെടുകയും, വീടുകള്‍, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു, വ്യക്തികള്‍ കൊല്ലപ്പെടുമ്പോള്‍ നല്‍കുന്ന നഷ്ട പരിഹാരം 5 ലക്ഷത്തില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും നാശനഷ്ട്ടട്ടങ്ങള്‍ക്കുള്ള ന ഷ്ട്ടപരിഹാര തുക 2014ല്‍ നിശ്ചയിച്ചത് ഇനിയും വര്‍ദ്ധിപ്പിച്ചിട്ടുമില്ല, വന്യമൃഗ ശല്യമുണ്ടാകുമ്പോള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് നഷ്ട്ടപരിഹാരം പ്രഖ്യാപിക്കുകയും, നീരീക്ഷണത്തിനായി വാച്ചര്‍മാരെ നിയമിച്ചുള്ള താത്ക്കാക്കാലിക പരിഹാരമല്ല വേണ്ടതെന്നും വന്യമൃഗ ശല്യത്തില്‍ നിന്നുള്ള ശാശ്വത പരിഹാരമാണ് വേണ്ടതെന്നുമാണ് ആവശ്യം ഉയരുന്നത്

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി; KSRTC പുരോഗതിയുടെ പാതയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന്

കാറിനെ പോലെ ഇനി വിമാനത്തിനും എയർബാഗ്? വിമാനം അപകടത്തിൽപ്പെട്ടാലും രക്ഷപ്പെടാൻ ക്രാഷ് പ്രൂഫ് ആശയവുമായി എൻജിനീയർ

വിമനയാത്രകൾ സുഖകരമാണെങ്കിലും ഈ അടുത്തിടെ ഉണ്ടായ അപകട വാർത്തകൾ പലരിലും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. എന്നാൽ കാറിനെ പോലെ വിമാനങ്ങൾക്കും അപകടങ്ങളുടെ ആഘാതം കുറയ്ക്കാനായി എയർ ബാ​ഗ് ഉണ്ടായിരുന്നെങ്കിലോ ? അത്തരത്തിലൊരു ആശയമാണ് ഇപ്പോൾ സോഷ്യൽ

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലും ജില്ലാ വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനത്തിന് കായിക ഉപകരണങ്ങള്‍ വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 22

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.

ഭവന നിര്‍മ്മാണത്തിന് ഭൂമി:താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.