കൊവിഡ് ലക്ഷണങ്ങള്‍ കുട്ടികളില്‍;നിര്‍ദേശങ്ങള്‍ അനുസരിക്കണം.

വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ 2-14 ദിവസത്തിനുളളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കാം. മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളില്‍ രോഗ തീവ്രത കുറവാണ്. അതീവ ഗുരുതരാവസ്ഥയും വിരളമാണ്. പനി, ചുമ, തൊണ്ടവേദന, വയറിളക്കളം, തലവേദന, ശരീരവേദന, തളര്‍ച്ച എന്നിവയാണ് സാധരണയായി കാണുന്ന ലക്ഷണങ്ങള്‍. അപൂര്‍വമായി മണം, രുചി എന്നിവ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് കാണാറുണ്ട്.

രോഗത്തിനെക്കുറിച്ചുളള ശാസ്ത്രീയമായ അറിവ് മാതാപിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കണം. എന്നാല്‍ ഇത് കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിലാവരുത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന സന്ദേശങ്ങളില്‍ അശാസ്ത്രീയമായ കാര്യങ്ങളും, തെറ്റിധാരണകളും ഉണ്ടെങ്കില്‍ അതിന്റെ സത്യാവസ്ഥ അവര്‍ക്ക് പറഞ്ഞു മനസിലാക്കണം.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരുമായി നിര്‍ദേശിക്കപ്പെട്ടിട്ടുളള ഫോണ്‍ നബറില്‍ ബന്ധപ്പെടണം. അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും നല്‍ കുക. കാരണം രോഗനിര്‍ണയം ഈ ഉത്തരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. ശ്വാസംമുട്ടല്‍, ഉറക്കകൂടുതല്‍, തളര്‍ച്ച, നിര്‍ജലീകരണം, കടുത്തപനി എന്നിവയുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉടനെ ഫോണ്‍വഴി ബന്ധപ്പെടുകയും അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണം.
കഴിവതും വീട്ടില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെളളമോ സാനിറ്റൈസറോ ഉപയോഗിച്ച്‌ ശുചിയാക്കണം. പുറത്തുപോകുബോള്‍ മാസ്‌ക്ക് കൃത്യമായി രീതിയില്‍ ഉപയോഗിക്കുകയും, മാസ്‌കിന്റെ പുറം ഭാഗം സ്പര്‍ശിക്കാതിരിക്കുകയും വേണം. സാമൂഹിക അകലം കൃത്യമായും പാലിക്കുക. ചുമയ്ക്കുബോഴോ തുമ്മുബോഴോ കൈകള്‍ ഉപയോഗിച്ച്‌ മുഖം മറയ്ക്കാതെ കൈമുട്ടിന്റെ ഉള്‍ഭാഗം കൊണ്ട് മറയ്ക്കുക. 2 വയസിന് മുകളില്‍ ഉളള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കാവുന്നതാണ്. ചെറിയ കുട്ടികള്‍ മാസ്‌ക് ധരിക്കുബോള്‍ കഴുത്തില്‍ കുരുങ്ങി അപകടം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ ചെറിയ കുട്ടികളുടെ കൈയെത്താത്ത സ്ഥലങ്ങളില്‍ സാനിറ്റൈസര്‍ സൂക്ഷിക്കാനും ശ്രദ്ധിക്കണം. വീട്ടിലുളള മുതിര്‍ന്ന ആളുകളും സ്ഥിരമായ അസുഖങ്ങള്‍ ഉളളവരും കുട്ടികളുമായി ഇടപഴകുബോള്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇവര്‍ക്ക് രോഗം വന്നാല്‍ അസുഖത്തിന്റെ തീവ്രത കൂടാന്‍ സാധ്യതയുണ്ട്.

ഒന്നിക്കാം ലഹരിക്കെതിരെ; സർക്കാർ ജീവനക്കാർക്ക് സെമിനാർ സംഘടിപ്പിച്ചു.

ലഹരിക്കെതിരെ സർക്കാർ ജീവനക്കാർക്ക് ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. കളക്ടറേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി എ.ഡി.എം കെ. ദേവകി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ്  മാനസികാരോഗ്യ വിഭാഗം ഡോക്ടർ കെ.ജംഷീല സെമിനാറിന് നേതൃത്വം

സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് വയനാട് ജേതാക്കൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജേതാക്കളായി. 18 പോയിൻ്റുമായി വയനാട് ഓവറോൾ ചാമ്പ്യൻമാരായി. അണ്ടർ 14 (പെൺ) ഡിയോന മേരി ജോബിഷ് , അണ്ടർ 16 (പെൺ)

മുത്തങ്ങയിൽ വീണ്ടും ലഹരിവേട്ട; എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

ബത്തേരി: മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിൽ 8.05 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മൽ സ്വദേശി പി. മുഹമ്മദ് ജംഷീദിനെയാണ് (30) ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന്

കേജ് കൾച്ചർ പ്രദർശന പരിപാടി സംഘടിപ്പിച്ചു.

ബാണാസുരസാഗർ ജലാശയത്തിൽ സ്വദേശ മത്സ്യങ്ങളുടെ കേജ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദർശന പരിപാടി സംഘടിപ്പിച്ചു.ഐ.സി.എ.ആർ –ബംഗളൂരൂ ആസ്ഥാനമായ സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-CIFRI), പ്രാദേശിക കേന്ദ്രം ബാണാസുരസാഗർ ജലാശയത്തിൽ ട്രൈബൽ സബ്

മീനങ്ങാടിയിൽ എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട

മീനങ്ങാടി: ഒന്നരക്കോടിയോളം രൂപ പിടികൂടിവയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ.സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം കെയും പാർട്ടിയും എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാബുരാജും പാർട്ടിയും സംയുക്തമായി ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടി മൈസൂർ

ഇനി കൈയിൽ ‘കെട്ടി നടക്കാം’ വാട്‌സ്ആപ്പ്! മെറ്റ രണ്ടും കൽപിച്ചു തന്നെ

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ദിവസേന പുത്തൻ അപ്‌ഡേറ്റുകളുമായി ഉപയോക്താക്കളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആൻഡ്രായിഡ്, ഐഒഎസ് ഫോണുകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഈ ആപ്ലിക്കേഷൻ ഇനി ആപ്പിൾ വാച്ചുകളിലും പ്രവർത്തിക്കുമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ പരീക്ഷണ ഘട്ടങ്ങളാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.