30 സെക്കന്റിൽ കൊറോണ വൈറസിനെ കണ്ടെത്താം.

മുപ്പത് സെക്കന്‍റില്‍ കൊറോണ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ സാധിക്കുന്ന പരിശോധന സംവിധാനം പരീക്ഷിച്ച്‌ ഇന്ത്യയും ഇസ്രയേലും. ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിക്കുന്ന ഈ സംവിധാനം ദില്ലിയിലാണ് പരീക്ഷിക്കുന്നത്. രോഗിയുടെ ശ്വാസവും ശബ്ദവും വിലയിരുത്തി കൊവിഡ് സാന്നിധ്യം കണ്ടെത്തുന്നതാണ് ഈ സംവിധാനത്തിന്‍റെ അടിസ്ഥാനം.

ദില്ലിയിലെ ഇത് പരീക്ഷിക്കുന്ന സ്പെഷ്യല്‍ ടെസ്റ്റിംഗ് കേന്ദ്രത്തില്‍ ഇന്ത്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ റോന്‍ മാല്‍ക്ക വെള്ളിയാഴ്ച സന്ദര്‍ശനം നടത്തി. ദില്ലിയിലെ ഡോ.റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് ഈ പ്രത്യേക സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അംബാസിഡര്‍ വിലയിരുത്തിയതായി ഇസ്രയേല്‍ എംബസി അറിയിച്ചു.പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രോ. കെ വിജയരാഘവനും ഇസ്രയേല്‍ അംബാസിഡറെ അനുഗമിച്ചിരുന്നു.

ഇന്ത്യയുടെ ഡിആര്‍ഡിഒ, കൌണ്‍സില്‍ ഓഫ് സൈന്‍റിഫിക്ക് ആന്‍റ് ഇന്‍റസ്ട്രീയല്‍ റിസര്‍ച്ച്‌ ആന്‍റ് പ്രിന്‍സിപ്പള്‍ സൈന്‍റിഫിക്ക് അഡ്വസര്‍, ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍റ് ഡെവലപ്പ്മെന്‍റ് ഡയറക്ടറേറ്റ് എന്നിവര്‍ സംയുക്തമായാണ് ഇന്ത്യ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തില്‍ ഈ പരിശോധന സംവിധാനം വികസിപ്പിക്കുന്നത്.

ഇപ്പോഴത്തെ ടെസ്റ്റിംഗ് സംവിധാനത്തില്‍ നാല് വ്യത്യസ്തമായ ടെക്നോളജികള്‍ ഉപയോഗപ്പെടുത്തുന്നുവെന്നും, ഇത് 30 സെക്കന്‍റിനുള്ളില്‍ കൊറോണ വൈറസ് സാന്നിധ്യം തിരിച്ചറിയുമെന്നും ഇസ്രയേല്‍ എംബസി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പ് അവകാശപ്പെടുന്നു.

ഇപ്പോള്‍ നടക്കുന്ന പരിശോധനകളുടെ ഫലങ്ങള്‍ വിജയകരമായാല്‍ അത് കൊറോണ കണ്ടെത്താനുള്ള ടെസ്റ്റുകളുടെ കാര്യത്തില്‍ വലിയ കുതിച്ചുചാട്ടം തന്നെ നടത്താന്‍ സാധിക്കുമെന്നാണ് ടെസ്റ്റിംഗ് സെന്‍റര്‍ സന്ദര്‍ശനത്തിന് ശേഷം ഇസ്രയേല്‍ അംബാസിഡര്‍ അറിയിച്ചത്.

ലോകം നേരിടുന്ന കൊവിഡ് ഭീഷണി നേരിടാന്‍ കൊവിഡ് 19 സംബന്ധിച്ച ഗവേഷണത്തിലും, സാങ്കേതിക വികസനത്തിലും ഇന്ത്യയും ഇസ്രയേലും നേരത്തെ സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ വിവിധ തലത്തിലുള്ള സഹകരണത്തിലാണ് പുതിയ ടെസ്റ്റിംഗ് സംവിധാനം ഒരുങ്ങുന്നത്.

അതേ സമയം ഇതേ സഹകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഇസ്രയേലില്‍ നിന്നും കയറ്റുമതി നിരോധിക്കപ്പെട്ട ആരോഗ്യ രക്ഷ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് പ്രത്യേക വിമാനം വഴി എത്തിച്ചിരുന്നു. ഇത് ആരോഗ്യപ്രവര്‍ത്തകരെ വൈറസില്‍ നിന്നും സംരക്ഷിക്കാന്‍ ഉതകുന്ന ഉപകരണങ്ങളാണ്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.