സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും രാജ്യത്ത് നിയമത്താല്‍ നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍. ഇവയെ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമം അനുസരിച്ച് സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്ത് ഇപ്പോഴുള്ള നിയമം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഒരു മധ്യവര്‍ത്തിയായാണ് പരിഗണിക്കുന്നത്.
ഇത്തരത്തിലുള്ള മധ്യവര്‍ത്തികള്‍ക്ക് മേല്‍ കുറ്റകൃത്യത്തിന്റെ ബാധ്യത ചുമത്താന്‍ നിയമ പ്രകാരം സാധിക്കില്ല.
അതേപോലെ തന്നെ കേന്ദ്ര സര്‍ക്കാരോ എജന്‍സികളോ വാട്‌സ്ആപ്പിലൂടെ പ്രക്ഷേപണം ചെയ്ത സന്ദേശമോ ശബ്ദമോ പരിശോധിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയത്തിന്റെതായിരുന്നു രേഖാമൂലമുള്ള മറുപടി.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.