വിവിധ റോഡുകള്‍ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന ലക്ഷ്യത്തിലൂടെ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച ജില്ലയിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനവും ഒരു റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും കൂടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നിര്‍വഹിച്ചു. ഇതോടെ ജില്ലയില്‍ വ്യാഴാഴ്ച്ച 7 പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്. ചടങ്ങില്‍ ഒ.ആര്‍. കേളു എം. എല്‍.എ അധ്യക്ഷത വഹിച്ചു.
പ്രളയനാന്തര പുനര്‍നിര്‍മ്മാണ ഫണ്ടില്‍ നിന്ന് 4.5 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ തോണിച്ചാല്‍ -പള്ളിക്കല്‍ റോഡ്, 2 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പള്ളിക്കുന്ന് -അഞ്ചുകുന്ന് റോഡ് എന്നിവയുടെ പ്രവൃത്തി പൂര്‍ത്തീകരണവും പ്രളയനാന്തര പുനര്‍നിര്‍മ്മാണ ഫണ്ടും ബഡ്ജറ്റ് ഫണ്ടും സംയുക്തമായി ഉപയോഗിച്ച് 8 കോടി 35 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന തലശ്ശേരി -ബാവലി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിച്ചത്.

മാനന്തവാടി -കണ്ടോത്തുവയല്‍ റോഡിനെയും, മാനന്തവാടി – കല്‍പ്പറ്റ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് തോണിച്ചാല്‍ പള്ളിക്കല്‍ റോഡ്. 3.2 കിലോമീറ്റര്‍ നീളമുള്ള റോഡില്‍ തോണിച്ചാല്‍ മുതല്‍ പള്ളിക്കല്‍ വരെ 5.50 മീറ്റര്‍ വീതിയില്‍ ബി.എം ബി.സി ചെയ്യുകയും 8 കലുങ്കുകളും ആവശ്യമായി ഭാഗങ്ങളില്‍ ഓവുചാല്‍ നിര്‍മ്മിക്കുകയും ചെയ്താണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് മാര്‍ക്കിങ്ങ്, സൂചനാ ബോര്‍ഡുകള്‍, സ്റ്റഡുകള്‍ എന്നിവയും സ്ഥാപിച്ചു. 5.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പള്ളിക്കുന്ന് -അഞ്ചുകുന്ന് റോഡിന്റെ ഉപരിതലം സിജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നവീകരണ പ്രവൃത്തിയിലൂടെയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

വയനാട് ജില്ലയെ കര്‍ണാടക സംസ്ഥാനമായും കണ്ണൂര്‍ ജില്ലയുമായും ബന്ധിപ്പിക്കുന്ന തലശ്ശേരി -ബാവലി റോഡ് പുരാതനവും വളരെ പ്രാധാന്യമേറിയതുമാണ്. റോഡിന്റെ രണ്ടാം ഗേറ്റ് മുതല്‍ ബാവലി വരെയുള്ള 4 കിലോമീറ്റര്‍ ഭാഗമാണ് നവീകരിക്കുന്നത്. ഇതിനായി 3.35 കോടി രൂപയാണ് ചെലവിടുക. ഇതേ റോഡിന്റെ കൈതക്കൊല്ലി മുതല്‍ രണ്ടാം ഗേറ്റ് വരെയുള്ള ഭാഗം നവീകരിക്കുന്നതിന് പ്രളയ പുനര്‍നിര്‍മ്മാണ ഫണ്ടില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൈതക്കൊല്ലി മുതല്‍ രണ്ടാം ഗേറ്റ് വരെ റോഡിന്റെ ഉപരിതലം ബി.എം ബി.സി ചെയ്ത് നവീകരിക്കും. റോഡിലെ പ്രധാന ടൗണായ കാട്ടിക്കുളത്ത് ഓവുചാല്‍ നിര്‍മ്മാണം, ഇന്റര്‍ലോക്ക് പതിച്ച നടപ്പാത, കൈവരി സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളും നടത്തും.
ചടങ്ങില്‍ റോഡുകളുടെ ശിലാഫലകം ഒ.ആര്‍ കേളു എം.എല്‍.എ അനാശ്ചാദനം ചെയ്തു. മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍. പ്രഭാകരന്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എം. ഹരീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിബു കൃഷ്ണരാജ്, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സി. ബി. നളിന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉത്തരവിട്ട എനിക്ക് തന്നെ തന്നല്ലോ..’ പ്ലാസ്റ്റിക് ബൊക്കെ സ്വീകരിക്കാതെ മന്ത്രി MB രാജേഷ്

തനിക്ക് പ്ലാസ്റ്റിക് ബൊക്കെ നൽകിയതിൽ വേദിയിൽ തന്നെ വിമർശിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഹരിത പ്രോട്ടോകോൾ സർക്കുലർ പാലിക്കാത്തതിലാണ് വിമർശനം . പാലക്കാട് കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി സംഘടിപ്പിച്ച പരിപാടിക്കിടയായിരുന്നു

‘ഓണം ഇതരമതസ്ഥരുടേത്’; സ്‌കൂളില്‍ ആഘോഷം വേണ്ടെന്ന ശബ്ദസന്ദേശത്തില്‍ കേസ്; അധ്യാപികയെ തള്ളി സ്‌കൂൾ

തൃശ്ശൂര്‍: സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അംബേദ്കര്‍ ചേമ്പിലോട്, മൈലാടുംകുന്ന്, നാരോക്കടവ്, മല്ലിശ്ശേരി കുന്ന്, അത്തികൊല്ലി പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 27) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.