പിണങ്ങോട്:ഉത്തർപ്രദേശിലെ ഹത്റാസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാൽസംഘത്തിനിരയായി അരുംകൊല ചെയ്യപ്പെട്ടത് സംഘ്പരിവാറിന്റെ സവർണ്ണ വംശീയതയാണെന്ന് വെൽഫെയർ പാർട്ടി. മനുവാദികളുടെ ‘ധർമ്മം’ സംരക്ഷിക്കാനുള്ള ഉപകരണമായിട്ടാണ് ഇന്ത്യയിലെ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ സംഘ് പരിവാർ കാണുന്നതെന്നും സവർണ്ണവംശീയതയെ ശക്തമായി ചെറുത്ത് തോൽപിക്കണമെന്നും പാർട്ടി അഭിപ്രായപ്പെട്ടു.ഹത്റാസിലെ കൂട്ടക്കൊലക്കെതിരെ വെൽഫെയർ പാർട്ടി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പിണങ്ങോട് ടൗണിൽ പ്രകടനം നടത്തി. കെ.റഫീഖ്, എ.സി. അലി ,സി.കെ. ജാബിർ ,വി.ജാഫർ ,വി.മുജീബ് എന്നിവർ നേതൃത്വം നൽകി.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍
ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി







