വാഹനങ്ങളില്‍ എന്തെല്ലാം ഉപയോഗിക്കാം…? ഉപയോഗിക്കാന്‍ പാടില്ല..!

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാഹനങ്ങളിലെ രൂപമാറ്റങ്ങളിലടക്കം അമിത പിഴ ഈടാക്കുന്നെന്നും ചെറിയ തെറ്റുകള്‍ക്ക് പോലും പിഴ ശിക്ഷ ഈടാക്കുന്നതുമായി പരാതികള്‍ ഉയരുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രചാരണങ്ങളാണ് ഇതുസംബന്ധിച്ച് നടക്കുന്നത്. കഴിഞ്ഞ 28 ദിവസങ്ങള്‍ക്കിടെ നാലരക്കോടി രൂപയാണ് പിഴ ശിക്ഷയായി പിരിച്ചെടുത്തത്. 20,623 പേരില്‍ നിന്നാണ് ഈ പിഴ ഈടാക്കിയത്.

വാഹനം മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും വന്‍ തുക പിഴ ശിക്ഷ ഈടാക്കുന്നതുമായും പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വാഹനങ്ങളില്‍ അലോയ് വീല്‍ ഉപയോഗിക്കുന്നതും സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് എതിരല്ലെന്നും അനുവദനീയമായ രീതിയില്‍ ഇതെല്ലാം ഉപയോഗിക്കാമെന്നുമാണ് വിവിധ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ പറഞ്ഞത്.

വാഹനങ്ങളില്‍ എന്തെല്ലാം ഉപയോഗിക്കാം ഉപയോഗിക്കാന്‍ പാടില്ല

കുളിംഗ് ഗ്ലാസ് സ്റ്റിക്കര് ഉപയോഗിക്കാമോ ?

വാഹനങ്ങളിലെ ഗ്ലാസുകളില്‍ ഒരു തരത്തിലും കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ പാടില്ല. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. വാഹനത്തിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ചില്ലുകള്‍ ഗ്രാന്യൂള്‍ രൂപത്തില്‍ പൊടിഞ്ഞുപോകണം. എന്നാല്‍ കൂളിംഗ് സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത് മൂലം ചില്ലുകള്‍ വലിയ കഷ്ണങ്ങളായി മാത്രമേ പൊട്ടുകയുള്ളു. ഇത് വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടാക്കും.

ഫ്രണ്ടില്‍ നിന്ന് 70 ശതമാനവും സൈഡില്‍ നിന്ന് 50 ശതമാനവും ആയ വാഹനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കാം.

അലോയ് വീലുകള്‍ ഉപയോഗിക്കാമോ ?

വാഹനങ്ങള്‍ക്ക് മാനുഫാച്ചര്‍ നിര്‍ണയിക്കുന്ന രീതിയില്‍ അലോയ് വീലുകള്‍ അനുവദനീയമാണ്. വാഹനങ്ങളുടെ രൂപത്തിനും വലിപ്പത്തിനും അനുസരിച്ച് നിര്‍മ്മാതാക്കള്‍ തന്നെ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ അലോയ് വീലുകള്‍ ഉപയോഗിക്കാം.

വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ അനുവദനീയമാണോ ?

വാഹനങ്ങളിലെ സ്റ്റിക്കറുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് എതിരല്ല. ഇത് അനുവദിനീയമാണ്, എന്നാല്‍ മറ്റുള്ള യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്ന സ്റ്റിക്കറുകളും ഗ്രാഫിക്‌സും പാടില്ല. ആര്‍.സി ബുക്കില്‍ ബേസ് കളര്‍ ആണ് പറഞ്ഞിരിക്കുന്നത്. ഇതല്ലാതെ കാറിന്റെ മുകളില്‍ ഉള്ള കളര്‍ മാറ്റുന്നതിനും സൈഡില്‍ കളറുകള്‍ മാറ്റുന്നതിനും അനുവദനീയമാണ്. എന്നാല്‍ ഗ്രാഫിക്‌സുകള്‍ ഒട്ടിക്കുമ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധ തിരിയുന്ന തരത്തിലുള്ളത് അനുവദനീയം ആല്ല.

നമ്പര് പ്ലേറ്റുകള്‍ ഉപയോഗിക്കേണ്ടത് ഏതാണ്..?

സെന്റര്‍ റൂള്‍ 50 പ്രകാരം പല പ്രകാരമാണ് വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകള്‍ നിശ്ചയിച്ചിരിക്കുന്നത്. റൂള്‍ 51 പ്രകാരം 3.5 സെന്റിമീറ്റര്‍ ആണ് എല്‍.എം.വി കാറുകളുടെ നമ്പര്‍ പ്ലേറ്റുകളുടെ വലിപ്പം വേണ്ടത്. പുതിയ കാറുകളില്‍ ഹൈ സെക്യൂരിറ്റി നമ്പറുകളാണ് വേണ്ടത്. ഇത് കാര്‍ ഡീലര്‍മാര്‍ തന്നെയാണ് ചെയ്യേണ്ടത്. അത് മാറ്റാന്‍ പാടില്ല.

എന്ത് കൊണ്ട് ബുള്‍ബാറുകള്‍ പാടില്ല ?

വാഹനങ്ങളിലെ ബുള്‍ബാറുകള്‍ പാടില്ല. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതും വാഹനത്തിന്റെ എയര്‍ ബാഗുകള്‍ അടക്കം പ്രവര്‍ത്തക്കാതെയിരിക്കുന്നതിനും കാരണമാകും.

വാഹനത്തിലെ ചേഞ്ചുകള്‍ ഏതുവിധത്തില്‍ ആയിരിക്കണം ?

അനുവദനീയമായ രീതിയില്‍ വാഹനത്തിന്റെ കേസ്റ്റ്‌മെസ്റ്റിക് ചെഞ്ചുകള്‍ക്കോ ഫങ്ഷണലുകള്‍ ചെയ്ഞ്ചുകള്‍ക്കോ മോട്ടോര്‍ വാഹനവകുപ്പ് എതിരല്ല. 98 ഡെസിബല്‍ വരെ വാഹനങ്ങളിലെ ഹോളുകള്‍ ഉപയോഗിക്കാം.

ഓരോ വാഹനങ്ങള്‍ക്കും അത് രൂപകല്പന ചെയ്ത് നിര്‍മ്മിക്കുന്ന കമ്പനികള്‍ ഡിസൈന്‍ അപ്രൂവല്‍ എടുത്തിട്ടുണ്ട് സി.ഐ.ആര്‍.ഐ / എ.ആര്‍.എ.ഐ എന്നി ഏജന്‍സികളാണ് വാഹന ഡിസൈന്‍ ഇന്ത്യയില്‍ അപ്രൂവല്‍ ചെയ്ത് നല്‍കുന്നത്. ഇത് പ്രകാരം രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ രൂപം മാറ്റാന്‍ പാടില്ല എന്നാണ് ചട്ടം.

വാഹനങ്ങളില്‍ നിയമപരമായി മോഡിഫിക്കേഷന്‍ നടത്താം. ഇതിന് മോട്ടോര്‍ വാഹന വകുപ്പില്‍ അപേക്ഷിക്കണം. അംഗീകരിക്കാവുന്നതാണെങ്കില്‍ മോഡിഫിക്കേഷന്‍ അനുവദിക്കും. വാഹനം പരിശോധിച്ച് ഇതുപ്രകാരം ആര്‍.സി. ബുക്കില്‍ ഇത് ചേര്‍ത്തുനല്‍കും.

നിലവില്‍ ഇ ചെല്ലാന്‍ ആപ്ലിക്കേഷന്റ സഹായത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. പരിശോധനയ്‌ക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍,വാഹനത്തിന്റെ നമ്പര്‍ എന്നിവ നല്‍കിയാല്‍ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകും. ഇതോടെ ഉടമയുടെ ഫോണ്‍ നമ്പരിലേക്ക് ഉടനടി പിഴത്തുകയുടെ സന്ദേശം എത്തുകയും ചെയ്യും. കേന്ദ്രമോട്ടോര്‍ വാഹനവകുപ്പ് നിര്‍ദ്ദേശിച്ച പിഴ തന്നെ വാഹന ഉടമ ഇപ്പോള്‍ അടയ്‌ക്കേണ്ടതായി വരും. ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന വിവേചന അധികാരം ഇപ്പോളില്ലാത്തതും പരാതികള്‍ക്ക് കാരണമായിട്ടുണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.

സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങളിട്ട് അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ എന്തെല്ലാം അനുവദനീയമാണ് അനുവദനീയമല്ല എന്ന് ഉടന്‍ തന്നെ സര്‍ക്കുലര്‍ ഇറക്കാനാണ് വകുപ്പിന്‍റെ തീരുമാനം.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍

ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി

പിടിച്ചുകെട്ടാനാകാതെ സ്വർണവില: ഇന്നും വന്‍ വർധനവ്; പൊന്നിന്‍റെ കാര്യം മറക്കേണ്ടി വരും

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ലക്ഷം കടന്നിട്ട് 4 ദിവസമായെങ്കിലും വില കൂടുന്നതല്ലാതെ അല്‍പ്പംപോലും കുറയുന്നില്ല എന്നത് സാധാരണക്കാരുടെ നെഞ്ചില്‍ കനല്‍ കോരിയിടുന്നതിന് തുല്യമായി മാറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലയില്‍

കളഞ്ഞു കിട്ടിയ 18000 രൂപ തിരികെ നൽകി ബസ് കണ്ടക്ടർ മാതൃകയായി

മാനന്തവാടി പന്തിപ്പൊയിൽ പടിഞ്ഞാറത്തറ റൂട്ട് ഹിന്ദുസ്ഥാൻ ബസ് കണ്ടക്ടർ ആണ് ആദിൽ.ബസ്സിന്റെ സീറ്റിനടിയിൽ നിന്നാണ് പണം കിട്ടിയത്.തുടർന്ന് ആദിൽ മാനന്തവാടി ട്രാഫിക് പോലീസിൽ പണം ഏൽപ്പിച്ചു. ഉടമയെ കണ്ടുപിടിച്ചതിനു ശേഷം മാനന്തവാടി ട്രാഫിക് എസ്ഐ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു

എല്‍.എസ്.ഡി സ്റ്റാമ്പുമായി പിടിയില്‍

ബത്തേരി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി

കുറവില്ല തെരുവുനായ ആക്രമണം; ആറുവര്‍ഷത്തിനിടെ കടിയേറ്റത് മുക്കാല്‍ ലക്ഷം പേര്‍ക്ക്

തെരുവുനായകളുടെ അനിയന്ത്രിത വർദ്ധനവും ആക്രമണോത്സുകതയും മൂലം ജില്ലയില്‍ ജനങ്ങളുടെ സ്വൈര്യസഞ്ചാരം കടുത്ത ഭീഷണിയില്‍.വിദ്യാർത്ഥികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഒരുപോലെ നായകളുടെ ആക്രമണത്തിനിരയാകുന്നു. കഴിഞ്ഞ ദിവസം അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലുമായി മൂന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.