തിരുവനന്തപുരം: സംസ്ഥാനത്ത് 23 ലക്ഷം പേര്‍ക്കു വരെ കൊറോണ വന്നു പോയിട്ടുണ്ടാകാമെന്ന് ഐസിഎംആര്‍ സര്‍വേ. ഐസിഎംആര്‍ നടത്തിയ സിറോ സര്‍വേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഗസ്റ്റ് അവസാന വാരത്തിലാണ് സിറോ സര്‍വേ നടന്നത്.
സംസ്ഥാനത്ത് 1181 പേരിലാണ് ഐസിഎംആര്‍ പരിശോധന നടത്തിയത്. ഇതില്‍ 11 പേര്‍ക്ക് ലക്ഷണങ്ങള്‍ ഇല്ലാതെ രോഗം വന്നു പോയതായി കണ്ടെത്തി. ഇത്തരത്തിലുള്ളവരുടെ നിരക്ക് -0.8 ശതമാനമാണ്, ഇതിന്റെ ആറുമുതല്‍ പത്തു ഇരട്ടി വരെ ആളുകള്‍ക്ക് രോഗം വന്നിരിക്കാമെന്നാണ് ഐസിഎംആറിന്റെ നിഗമനം.
നിലവില്‍ സംസ്ഥാനത്തെ രോഗബാധിതര്‍ 2.29 ലക്ഷമാണ്. ഇതിന്റെ പത്തിരട്ടിയായ 23 ലക്ഷം പേര്‍ക്ക് രോഗം വന്നു പോയിട്ടുണ്ടാകാം.
ആകെ ജനസംഖ്യയുടെ മുപ്പതു ശതമാനംവൈറസ് ബാധിതരായാല്‍ രോഗം മൂര്ധന്യാവസ്ഥിലെത്തിയ ശേഷം കുറഞ്ഞു തുടങ്ങുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്