ഉപയോക്താക്കൾക്ക് പരിധി നിശ്ചയിക്കാം ഡെബിറ്റ് – ക്രെഡിറ്റ്‌ കാർഡുകളുടെ ചട്ടങ്ങൾ പാരിഷ്ക്കരിച്ച് ആർബിഐ

ഡൽഹി: ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ അടുത്തിടെയാണ് കാര്‍ഡ് ദുരുപയോഗവും അടുത്തിടെയാണ് അ തട്ടിപ്പും തടയുന്നതിനായി റിസര്‍വ് ബാങ്ക് പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ പുതിയ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളും ഒക്ടോബര്‍ മുതല്‍ എടിഎമ്മുകളും പിഒഎസ് ടെര്‍മിനലുകളിലും ആഭ്യന്തര ഇടപാടുകള്‍ നടത്താന്‍ മാത്രമേ കഴിയൂ. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കാര്‍ഡ് ഉപയോഗിക്കേണ്ടതായി വന്നാല്‍ കാര്‍ഡ് ഉടമകള്‍ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്. ഒക്ടോബര്‍ ഒന്ന് മുതലാണ് ഈ പരിഷ്കാരങ്ങള്‍ നിലവില്‍ വന്നിട്ടുള്ളത്.

ഇപ്പോള്‍ മുതല്‍ എല്ലാ ഡെബിറ്റ് കാര്‍ഡ്- ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കും ഇടപാട് പരിധി സജ്ജീകരിക്കാന്‍ സാധിക്കും.

ഇതിന് പുറമേ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ അന്താരാഷ്ട്ര ഇടപാടുകള്‍ക്കും കോണ്‍ടാക്‌ട്ലെസ് ഇടപാടുകളില്‍ ഉള്‍പ്പെടുത്താനും ഒഴിവാക്കാനുള്ള സംവിധാനവും നിലവിലുണ്ട്.

ബാങ്കുകള്‍ക്ക് നിര്‍ദേശം

ഇന്ത്യയിലോ വിദേശത്തോ അല്ലെങ്കില്‍ കോണ്ടാക്‌ട്ലെസ് ഇടപാടുകള്‍ക്ക് ഒരിക്കലും ഉപയോഗിക്കാത്ത ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ നിഷ്ക്രിയമാക്കാന്‍ ബാങ്കുകളോടും കാര്‍ഡുകള്‍ അനുവദിക്കുന്ന കമ്ബനികളോടും നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തര കാര്‍ഡ് ഇടപാടുകള്‍ എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും മാത്രമേ അനുവദിക്കാവൂ എന്നും ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. കാര്‍ഡ് അനുവദിക്കുമ്ബോഴോ വീണ്ടും അനുവദിക്കുമ്ബോഴോ ഇക്കാര്യം ശ്രദ്ധിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

കോണ്ടാക്‌ട്ലെസ് ഇടപാട്

രാജ്യാന്തര ഇടപാടുകള്‍ക്ക്, കാര്‍ഡുകള്‍ നിലവില്ലാത്ത ഇടപാടുകള്‍, കോണ്ടാക്‌ട് ലെസ് ഇടപാടുകള്‍ എന്നിവയ്ക്ക് ഉപയോക്താക്കള്‍ തങ്ങളുടെ കാര്‍ഡുകളില്‍ പ്രത്യേകം സര്‍വീസുകള്‍ ഉള്‍പ്പെടുത്തണം. ഉപയോക്താക്കള്‍ക്ക് 24×7 എന്ന ക്രമത്തില്‍ മൊബൈല്‍ ആപ്പുകള്‍, എടിഎം, ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് എന്നിവ വഴി സ്വിച്ച്‌ ഓഫ്/ സ്വിച്ച്‌ ഓണ്‍ ചെയ്യാനുള്ള സൌകര്യം ഉണ്ടായിരിക്കും. നിരവധി ബാങ്കുകള്‍ അടുത്ത കാലത്തായി നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കാര്‍ഡ് ഉപയോക്താക്കള്‍ കാര്‍ഡ് ഇര്‍സേര്‍ട്ട് ചെയ്യുകയോ സ്വൈയ്പ് ചെയ്യുകയോ ചെയ്യാതെ പണമിടപാട് നടത്താന്‍ ഇതുവഴി സാധിക്കുന്നു. ഇതാണ് കോണ്ടാക്‌ട്ലെസ് കാര്‍ഡുകള്‍. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ആക്ടിവേറ്റ് ചെയ്യാനും നിഷ് ക്രിയമാക്കാനും സാധിക്കും.

നിയമം ഇങ്ങനെ

പുതിയ നിയന്ത്രണങ്ങള്‍ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമാണ് ബാധകമായിട്ടുള്ളതെന്നാണ് റിസര്‍വ് ബാങ്ക് അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രീ പെയ്ഡ് ഗിഫ്റ്റ് കാര്‍ഡുകള്‍ മാസ് ട്രാന്‍സിറ്റ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന കാര്‍ഡുകളോ ഇതിന്റെ പരിധിയില്‍ വരില്ല. ഈ നിര്‍ദേശങ്ങള്‍ പേയ്മെന്റ് ആന്റ് സെറ്റില്‍മെന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്‌ട് 2007ലെ സെക്ഷന്‍ 10(2)ല്‍ വരുന്നതാണെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ടെണ്ടര്‍ ക്ഷണിച്ചു

സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച

ഗസ്റ്റ് അധ്യാപക ഒഴിവ്

വയനാട് ഓർഫനേജ് സ്കൂൾസ് കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്ന പിങ്ങോട് ഡബ്ല്യൂഒഎച്ച്എസ്എസ്, മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസ്എസ് എന്നീ ഹയർ സെക്കണ്ടറി സ്കൂളുകളിൽ എച്ച്എസ്എസ്ടി – പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ), ഫിസിക്സ്,

ക്ഷേമനിധി അംഗങ്ങൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി വികസിപ്പിച്ച അഡ്വാൻസ്‌ഡ് ഇൻഫർമേഷൻ ഇന്റര്‍ഫേസ് സിസ്റ്റം (AIIS) സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം പൂർത്തിയാക്കി ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മികച്ച വിദ്യാർത്ഥി കർഷക അവാർഡ് ലെന മരിയ ഷിബുവിന്

വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ മികച്ച വിദ്യാർഥി കർഷകയ്ക്കുളള 2025 -26 വർഷത്തെ അവാർഡ് കോട്ടത്തറ സെന്റ് ആന്റണീസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ലെനാ മരിയ ഷിബുവിന് ലഭിച്ചു. വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ

ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിക്കാൻ കാരണമാകുന്ന കാൻസറുകളിലൊന്ന്! കൂടുതലും ബാധിക്കുന്നത് പ്രായമായവരിൽ

ലോകത്തുടനീളം ഏറ്റവും കൂടുതൽ ആൾക്കാർ മരിക്കുന്നതിന് കാരണമാകുന്ന രണ്ടാമത്തെ കാൻസറാണ് കോളൻ കാൻസർ. അമ്പത് വയസിന് മുകളിലുള്ളവരെ സാധാരണയായി ബാധിക്കുന്ന ഈ കാൻസർ ഇപ്പോൾ ചെറുപ്പക്കാരിലും സാധാരണമാകുന്ന സാഹചര്യമാണുള്ളത്. ഇതിനെ സംബന്ധിച്ചുള്ള ഒരു പഠനമാണ്

7 വയസുകാരനും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; കഴിഞ്ഞ ദിവസം മരിച്ച 9കാരിയുടെ സഹോദരൻ, ചികിത്സ ആരംഭിച്ചു

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.