തലക്കര ചന്തു കാടിന്റെ വീരപുത്രൻ: പി.കെ. കൃഷ്ണദാസ്.

പനമരം: തലക്കര ചന്തു കാടിന്റെ വീരപുത്രനാണെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാനും ഭാരതീയ ജനതാ പാർട്ടി ദേശീയ സമിതി അംഗവുമായ പി.കെ. കൃഷ്ണദാസ്. ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ആസാദി കാ അമൃത മഹോത്സവ സമിതി, വയനാട് പൈതൃക പഠന കേന്ദ്രം, കേരള വനവാസി വികാസ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന തലക്കര ചന്തു അനുസ്മരണ സമ്മേളനം പനമരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോരാട്ടത്തിന്റെ സർവ്വ സൈന്യാധിപൻ ആയിരുന്ന ചന്തു നാടന്റെ അഭിമാനമായിരുന്നു. ഇത്തരത്തിലുള്ള വീരയോദ്ധാക്കളുടെ സ്മരണ നാടിന്റെ നിലനിൽപ്പിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് ചരിത്ര താളുകളിൽ സ്ഥാനം ലഭിച്ചില്ല. സ്വാതന്ത്ര്യാനന്തരവും അത് എഴുതി ചേർത്തതുമില്ല. പുതിയ തലമുറ ഇതൊന്നും പഠിക്കരുത് എന്ന് ചിലർ ശഠിച്ചു. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ ഇരുപത്തിഅഞ്ചാം വർഷവും അമ്പതാം വർഷവും സമുചിതമായി ആഘോഷിക്കുന്നത് അവർ വിസ്മരിച്ചു. എന്നാൽ ഇന്നത്തെ കേന്ദ്ര സർക്കാർ ഗോത്ര പോരാളിയായ ബിർസാ മുണ്ഡയുടെയും തലക്കര ചന്തുവിന്റെയും ചരിത്രം പൊടിതട്ടിയെടുത്ത് പഠന വിധേയമാക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഴശ്ശി രാജാവിന്റെയും തലക്കര ചന്തുവിന്റെയും എടച്ചന കുങ്കന്റെയും രാമൻ നമ്പിയുടെയും സ്മൃതി മന്ദിരങ്ങൾ ഉൾപ്പെടുത്തി തീർത്ഥാടക സർക്യൂട്ട് ആരംഭിക്കണമെന്നും. പനമരം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിന് തലക്കര ചന്തുവിന്റെ പേര് നൽകണം എന്നും അദ്ദേഹം പറഞ്ഞു. വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ കെ.സി. പൈതൽ അധ്യക്ഷത വഹിച്ചു. വയനാട് പൈതൃക പഠനകേന്ദ്രം സെക്രട്ടറി വി.കെ. സന്തോഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. വനവാസി വികാസകേന്ദ്രം ഛത്രാവാസ പ്രമുഖ് എ.കെ. ശ്രീധരൻ, സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമൻ, സ്വാഗത സംഘം ജനറൽ കൺവീനർ സി.കെ. ബാലകൃഷ്ണൻ, വയനാട് പൈതൃക സംരക്ഷണ കർമ്മസമിതി അധ്യക്ഷൻ എ.വി. രാജേന്ദ്രപ്രസാദ്, എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയിൽ കേരള വനവാസി വികാസകേന്ദ്രം നൽകുന്ന മൂന്നാമത് വനമിത്ര സേവാ പുരസ്‌കാരം ചരിത്രഗ്രന്ഥകാരൻ വി.കെ സന്തോഷ് കുമാറിന് അഖില ഭാരതീയ ചത്രവാസ് പ്രമുഖ് എ.കെ. ശ്രീധരൻ നൽകി ആദരിച്ചു.
സി.കെ. ശങ്കരൻ സ്വാഗതവും എ.ഗണേശൻ നന്ദിയും പ്രകാശിപ്പിച്ചു

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

ചില്ലറ തർക്കമില്ല, കയ്യിൽ ക്യാഷ് കരുതേണ്ട, കൈമാറ്റവും ചെയ്യാം; KSRTC സ്മാർട്ട് കാർഡിന് വൻ ഡിമാൻഡ്

കഴിഞ്ഞ ദിവസമാണ് കെ എസ് ആർ ടി സി ഡിജിറ്റൽ ട്രാവൽ കാർഡ് എന്ന സംവിധാനം പുറത്തിറക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് സ്മാർട്ട് കാർഡിലൂടെ എടുക്കാം എന്നതാണ് സവിശേഷത. ഇതോടെ കയ്യിൽ ക്യാഷ് കരുതേണ്ട ആവശ്യം

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *