വാട്ട്‌സ്ആപ്പിന്റെ പുതിയ ‘സ്റ്റാറ്റസ് അപ്‌ഡേറ്റി’നെ പറ്റി അറിയാം

വാട്ട്‌സ്ആപ്പ് അടിമുടി മാറിയിരിക്കുന്നു. വാട്ട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയത് കഴിഞ്ഞദിവസമാണ്. ലോകത്തെ ഏറ്റവും വലിയ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിന്റെ പുതിയ രൂപമാറ്റം പക്ഷേ പല ഉപഭോക്താക്കള്‍ക്കും ദഹിച്ചിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്.

ഇത്രയും കാലം ചാറ്റിംഗും ഫയല്‍ഷെയറിംഗും മാത്രമായിരുന്നു വാട്ട്‌സ്ആപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ അപ്‌ഡേറ്റോടു കൂടെ ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ എന്ന നിലയിലേക്ക് മാറാനാണ് വാട്ട്‌സ്ആപ്പ് തയ്യാറെടുക്കുന്നത് എന്ന് വ്യക്തമാണ്. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആണ് പുതിയ അപ്‌ഡേറ്റിലെ ശ്രദ്ധേയമായ മാറ്റം. സ്‌നാപ്പ് ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളുടെ തനി പകര്‍പ്പാണ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് എന്നാണ് ഉപഭോക്താക്കളില്‍ നിന്ന് ഉയരുന്ന വിമര്‍ശനം.

ഇത്രയും കാലം വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസായി ടെക്സ്റ്റ് മാത്രമേ നല്‍കാന്‍ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്റ്റാറ്റസായി ചിത്രമോ അല്ലെങ്കില്‍ വീഡിയോയോ മാത്രമേ നല്‍കാന്‍ കഴിയൂ. ഇതാണ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് എന്ന പുതിയ ഫീച്ചര്‍. മാത്രമല്ല പഴയതുപോലെ മെനുവിലല്ല, പ്രധാന സ്‌ക്രീനിലാണ് സ്റ്റാറ്റസ് സ്ഥാനം പിടിച്ചിരിക്കുന്നത്. മുന്‍പുണ്ടായിരുന്ന കോണ്ടാക്റ്റ്‌സ് ടാബ് ഒഴിവാക്കി അവിടെയാണ് സ്റ്റാറ്റസിന് സ്ഥാനം നല്‍കിയിരിക്കുന്നത്.

ചിത്രമോ വീഡിയോയോ ഉപഭോക്താക്കള്‍ സ്റ്റാറ്റസായി ഇട്ടാല്‍ അത് ഉടന്‍ തന്നെ ഫോണിലെ മുഴുവന്‍ കോണ്ടാക്റ്റുകളിലേക്കും നോട്ടിഫിക്കേഷനായി പോകും. എന്നാല്‍ ആരൊക്കെ സ്റ്റാറ്റസ് കാണണം എന്ന് ഉപഭോക്താവിന് തീരുമാനിക്കാനുള്ള സൗകര്യവുമുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സ്റ്റാറ്റസിനും ലഭ്യമായതിനാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പു തരുന്നു എന്നാണ് വാട്ട്‌സ്ആപ്പ് അവകാശപ്പെടുന്നത്.

വാട്ട്‌സ്ആപ്പ് തുറന്ന ശേഷം പ്രധാനസ്‌ക്രീനില്‍ കാണുന്ന സ്റ്റാറ്റസ് എന്ന ടാബ് തുറന്നാല്‍ മറ്റുള്ളവരുടെ സ്റ്റാറ്റസുകള്‍ കാണാന്‍ കഴിയും. പുതിയ സ്റ്റാറ്റസ് ഇടാനായി മുകളില്‍ കാണുന്ന മൈ സ്റ്റാറ്റസ് എന്ന ഓപ്ഷനാണ് എടുക്കേണ്ടത്. സ്റ്റാറ്റസ് ചേര്‍ത്ത് 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇത് സ്വയം നീക്കം ചെയ്യപ്പെടും. ഉപഭോക്താവിന് സ്വയം നീക്കം ചെയ്യാനുള്ള സൗകര്യവുമുണ്ട്. മറ്റുള്ളവരുടെ സ്റ്റാറ്റസിന് റിപ്ലേ ഓപ്ഷന്‍ ഉപയോഗിച്ച് കമന്റ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

കൂടാതെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള സൗകര്യം വാട്ട്‌സ്ആപ്പ്തന്നെ നല്‍കുന്നുണ്ടെങ്കിലും ഇത് വേണ്ട വിധം ഉപയോഗിച്ചില്ലെങ്കില്‍ സ്വകാര്യത സുരക്ഷിതമാവില്ല. സ്വകാര്യതാ സംരക്ഷണത്തിനായി മൂന്ന് ഓപ്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കോണ്ടാക്റ്റുകള്‍ക്ക് മാത്രം (My Contacts), ചിലരെ ഒഴിവാക്കാം (My Contacts Except), വേണ്ടപ്പെട്ടവരെ മാത്രം കാണിക്കാം (Only Share with).

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍

ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി

പിടിച്ചുകെട്ടാനാകാതെ സ്വർണവില: ഇന്നും വന്‍ വർധനവ്; പൊന്നിന്‍റെ കാര്യം മറക്കേണ്ടി വരും

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ലക്ഷം കടന്നിട്ട് 4 ദിവസമായെങ്കിലും വില കൂടുന്നതല്ലാതെ അല്‍പ്പംപോലും കുറയുന്നില്ല എന്നത് സാധാരണക്കാരുടെ നെഞ്ചില്‍ കനല്‍ കോരിയിടുന്നതിന് തുല്യമായി മാറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലയില്‍

കളഞ്ഞു കിട്ടിയ 18000 രൂപ തിരികെ നൽകി ബസ് കണ്ടക്ടർ മാതൃകയായി

മാനന്തവാടി പന്തിപ്പൊയിൽ പടിഞ്ഞാറത്തറ റൂട്ട് ഹിന്ദുസ്ഥാൻ ബസ് കണ്ടക്ടർ ആണ് ആദിൽ.ബസ്സിന്റെ സീറ്റിനടിയിൽ നിന്നാണ് പണം കിട്ടിയത്.തുടർന്ന് ആദിൽ മാനന്തവാടി ട്രാഫിക് പോലീസിൽ പണം ഏൽപ്പിച്ചു. ഉടമയെ കണ്ടുപിടിച്ചതിനു ശേഷം മാനന്തവാടി ട്രാഫിക് എസ്ഐ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു

എല്‍.എസ്.ഡി സ്റ്റാമ്പുമായി പിടിയില്‍

ബത്തേരി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി

കുറവില്ല തെരുവുനായ ആക്രമണം; ആറുവര്‍ഷത്തിനിടെ കടിയേറ്റത് മുക്കാല്‍ ലക്ഷം പേര്‍ക്ക്

തെരുവുനായകളുടെ അനിയന്ത്രിത വർദ്ധനവും ആക്രമണോത്സുകതയും മൂലം ജില്ലയില്‍ ജനങ്ങളുടെ സ്വൈര്യസഞ്ചാരം കടുത്ത ഭീഷണിയില്‍.വിദ്യാർത്ഥികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഒരുപോലെ നായകളുടെ ആക്രമണത്തിനിരയാകുന്നു. കഴിഞ്ഞ ദിവസം അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലുമായി മൂന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.