ജനന സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാക്കും; വിവരം നൽകാതിരുന്നാൽ 1,000 രൂപ പിഴ

ന്യൂഡൽഹി∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, വിവാഹ റജിസ്ട്രേഷൻ, പാസ്പോർട്ട് അടക്കമുള്ളവയ്ക്കായി ജനനത്തീയതിയും ജനിച്ച സ്ഥലവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ജനന സർട്ടിഫിക്കറ്റ് അടിസ്ഥാനരേഖയാക്കുന്നു. ഇതടക്കം 1969ലെ ജനന–മരണ റജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതികൾ വരുത്താനുള്ള ബിൽ ഡിസംബർ 7ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വന്നേക്കും. ഭേദഗതി സംബന്ധിച്ചു കഴിഞ്ഞ വർഷം പൊതുജനാഭിപ്രായം തേടിയിരുന്നു.

ഇനി ദേശീയ ഡേറ്റാബേസ്

ദേശീയ ജനസംഖ്യ റജിസ്റ്റർ (എൻപിആർ), വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നീ വിവരശേഖരങ്ങൾ പുതുക്കുന്നതിനായി ജനന, മരണ റജിസ്ട്രേഷനുകളുടെ ദേശീയ ഡേറ്റാബേസ് ഒരുക്കും.

നിലവിൽ സംസ്ഥാനങ്ങളാണ് ജനന–മരണ റജിസ്ട്രേഷൻ വിവരങ്ങൾ സൂക്ഷിക്കുന്നത്. ഭേദഗതി നടപ്പായാൽ എല്ലാ സംസ്ഥാനങ്ങളും വിവരങ്ങൾ കേന്ദ്രീകൃത ഡേറ്റാബേസിലേക്കു കൈമാറണം. ഡേറ്റാബേസ് പരസ്പരം ബന്ധിപ്പിച്ചു ജനന–മരണ വിവരം അടിസ്ഥാനമാക്കി ഓരോന്നിലെയും വിവരങ്ങൾ പുതുക്കുകയാണു ലക്ഷ്യം. ഉദാഹരണത്തിന് 18 വയസ്സാകുന്ന വ്യക്തി തനിയെ വോട്ടർ പട്ടികയുടെ ഭാഗമാകും. മരിക്കുമ്പോൾ ഈ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്യും.

ഭേദഗതിക്കെതിരെ സിപിഎം, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി അടക്കമുള്ളവർ മുൻപു രംഗത്തെത്തിയിരുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിശ്ചിത ആവശ്യത്തിനു മാത്രം ശേഖരിച്ച വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു സ്വകാര്യതാലംഘനമാണെന്നും വിമർശനമുണ്ട്.

∙ ജനന–മരണ റജിസ്റ്ററുമായി ബന്ധപ്പെട്ടു വിവരങ്ങൾ നൽകാതിരുന്നാലുള്ള പിഴ 50 രൂപയിൽനിന്ന് 1,000 രൂപ ആക്കും.

∙ ജനന, മരണ വിവരം ഔദ്യോഗികമായി അറിയിച്ചാൽ ഒരാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകിയിരിക്കണം.

∙ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്ന റജിസ്ട്രാർ, സബ് റജിസ്ട്രാർ, ഡോക്ടർ എന്നിവർക്കുള്ള പിഴയും 50 രൂപയിൽ നിന്ന് ആയിരമാക്കും.

∙ മരണം നടക്കുന്ന ആശുപത്രിയിലെ അധികൃതർ ഉറ്റബന്ധുവിനും റജിസ്ട്രാർക്കും മരണകാരണം സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകണം.

∙ ജനനം, മരണം എന്നിവ നടന്ന് 30 ദിവസം കഴിഞ്ഞും ഒരു വർഷത്തിനുള്ളിലുമാണ് അറിയിക്കുന്നതെങ്കിൽ റജിസ്റ്റർ ചെയ്യാൻ ജില്ലാ റജിസ്ട്രാറുടെ അനുമതി വേണം. ഒരു വർഷം കഴിഞ്ഞാണെങ്കിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് വേണം.

∙ റജിസ്ട്രാറുടെ നടപടിയിൽ അതൃപ്തിയുണ്ടെങ്കിൽ 30 ദിവസത്തിനകം ജില്ലാ റജിസ്ട്രാർക്ക് അപ്പീൽ നൽകണം. ജില്ല റജിസ്ട്രാർക്കെതിരെ ചീഫ് റജിസ്ട്രാർക്കും 30 ദിവസത്തിനകം അപ്പീൽ നൽകാം.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍

ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി

പിടിച്ചുകെട്ടാനാകാതെ സ്വർണവില: ഇന്നും വന്‍ വർധനവ്; പൊന്നിന്‍റെ കാര്യം മറക്കേണ്ടി വരും

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ലക്ഷം കടന്നിട്ട് 4 ദിവസമായെങ്കിലും വില കൂടുന്നതല്ലാതെ അല്‍പ്പംപോലും കുറയുന്നില്ല എന്നത് സാധാരണക്കാരുടെ നെഞ്ചില്‍ കനല്‍ കോരിയിടുന്നതിന് തുല്യമായി മാറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലയില്‍

കളഞ്ഞു കിട്ടിയ 18000 രൂപ തിരികെ നൽകി ബസ് കണ്ടക്ടർ മാതൃകയായി

മാനന്തവാടി പന്തിപ്പൊയിൽ പടിഞ്ഞാറത്തറ റൂട്ട് ഹിന്ദുസ്ഥാൻ ബസ് കണ്ടക്ടർ ആണ് ആദിൽ.ബസ്സിന്റെ സീറ്റിനടിയിൽ നിന്നാണ് പണം കിട്ടിയത്.തുടർന്ന് ആദിൽ മാനന്തവാടി ട്രാഫിക് പോലീസിൽ പണം ഏൽപ്പിച്ചു. ഉടമയെ കണ്ടുപിടിച്ചതിനു ശേഷം മാനന്തവാടി ട്രാഫിക് എസ്ഐ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു

എല്‍.എസ്.ഡി സ്റ്റാമ്പുമായി പിടിയില്‍

ബത്തേരി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി

കുറവില്ല തെരുവുനായ ആക്രമണം; ആറുവര്‍ഷത്തിനിടെ കടിയേറ്റത് മുക്കാല്‍ ലക്ഷം പേര്‍ക്ക്

തെരുവുനായകളുടെ അനിയന്ത്രിത വർദ്ധനവും ആക്രമണോത്സുകതയും മൂലം ജില്ലയില്‍ ജനങ്ങളുടെ സ്വൈര്യസഞ്ചാരം കടുത്ത ഭീഷണിയില്‍.വിദ്യാർത്ഥികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഒരുപോലെ നായകളുടെ ആക്രമണത്തിനിരയാകുന്നു. കഴിഞ്ഞ ദിവസം അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലുമായി മൂന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.