ജനന സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാക്കും; വിവരം നൽകാതിരുന്നാൽ 1,000 രൂപ പിഴ

ന്യൂഡൽഹി∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, വിവാഹ റജിസ്ട്രേഷൻ, പാസ്പോർട്ട് അടക്കമുള്ളവയ്ക്കായി ജനനത്തീയതിയും ജനിച്ച സ്ഥലവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ജനന സർട്ടിഫിക്കറ്റ് അടിസ്ഥാനരേഖയാക്കുന്നു. ഇതടക്കം 1969ലെ ജനന–മരണ റജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതികൾ വരുത്താനുള്ള ബിൽ ഡിസംബർ 7ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വന്നേക്കും. ഭേദഗതി സംബന്ധിച്ചു കഴിഞ്ഞ വർഷം പൊതുജനാഭിപ്രായം തേടിയിരുന്നു.

ഇനി ദേശീയ ഡേറ്റാബേസ്

ദേശീയ ജനസംഖ്യ റജിസ്റ്റർ (എൻപിആർ), വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നീ വിവരശേഖരങ്ങൾ പുതുക്കുന്നതിനായി ജനന, മരണ റജിസ്ട്രേഷനുകളുടെ ദേശീയ ഡേറ്റാബേസ് ഒരുക്കും.

നിലവിൽ സംസ്ഥാനങ്ങളാണ് ജനന–മരണ റജിസ്ട്രേഷൻ വിവരങ്ങൾ സൂക്ഷിക്കുന്നത്. ഭേദഗതി നടപ്പായാൽ എല്ലാ സംസ്ഥാനങ്ങളും വിവരങ്ങൾ കേന്ദ്രീകൃത ഡേറ്റാബേസിലേക്കു കൈമാറണം. ഡേറ്റാബേസ് പരസ്പരം ബന്ധിപ്പിച്ചു ജനന–മരണ വിവരം അടിസ്ഥാനമാക്കി ഓരോന്നിലെയും വിവരങ്ങൾ പുതുക്കുകയാണു ലക്ഷ്യം. ഉദാഹരണത്തിന് 18 വയസ്സാകുന്ന വ്യക്തി തനിയെ വോട്ടർ പട്ടികയുടെ ഭാഗമാകും. മരിക്കുമ്പോൾ ഈ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്യും.

ഭേദഗതിക്കെതിരെ സിപിഎം, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി അടക്കമുള്ളവർ മുൻപു രംഗത്തെത്തിയിരുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിശ്ചിത ആവശ്യത്തിനു മാത്രം ശേഖരിച്ച വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു സ്വകാര്യതാലംഘനമാണെന്നും വിമർശനമുണ്ട്.

∙ ജനന–മരണ റജിസ്റ്ററുമായി ബന്ധപ്പെട്ടു വിവരങ്ങൾ നൽകാതിരുന്നാലുള്ള പിഴ 50 രൂപയിൽനിന്ന് 1,000 രൂപ ആക്കും.

∙ ജനന, മരണ വിവരം ഔദ്യോഗികമായി അറിയിച്ചാൽ ഒരാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകിയിരിക്കണം.

∙ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്ന റജിസ്ട്രാർ, സബ് റജിസ്ട്രാർ, ഡോക്ടർ എന്നിവർക്കുള്ള പിഴയും 50 രൂപയിൽ നിന്ന് ആയിരമാക്കും.

∙ മരണം നടക്കുന്ന ആശുപത്രിയിലെ അധികൃതർ ഉറ്റബന്ധുവിനും റജിസ്ട്രാർക്കും മരണകാരണം സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകണം.

∙ ജനനം, മരണം എന്നിവ നടന്ന് 30 ദിവസം കഴിഞ്ഞും ഒരു വർഷത്തിനുള്ളിലുമാണ് അറിയിക്കുന്നതെങ്കിൽ റജിസ്റ്റർ ചെയ്യാൻ ജില്ലാ റജിസ്ട്രാറുടെ അനുമതി വേണം. ഒരു വർഷം കഴിഞ്ഞാണെങ്കിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് വേണം.

∙ റജിസ്ട്രാറുടെ നടപടിയിൽ അതൃപ്തിയുണ്ടെങ്കിൽ 30 ദിവസത്തിനകം ജില്ലാ റജിസ്ട്രാർക്ക് അപ്പീൽ നൽകണം. ജില്ല റജിസ്ട്രാർക്കെതിരെ ചീഫ് റജിസ്ട്രാർക്കും 30 ദിവസത്തിനകം അപ്പീൽ നൽകാം.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,

വാക്ക്-ഇൻ-ഇന്റർവ്യൂ.

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ

കുന്നുമ്മൽ ഷഫീറിനെ ആദരിച്ചു.

പൂക്കോട് തടാകത്തിൽ വീണ പിഞ്ചുകുഞ്ഞിനെ ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മൽ ഷഫീറിനെ ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) ജില്ലാ കമ്മിറ്റി ആദരിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷനിലെ 11 കെവി ലൈനിൽ അറ്റകുറ്റ പ്രവർത്തി  നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെന്റർ, തളിപ്പുഴ,

ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

ദുർബല, താഴ്ന്ന വിഭാഗത്തിപ്പെട്ടവർക്കായി സന്നദ്ധ സംഘടന/ എൻജിഒ/വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ഭവന നിർമാണത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ സ്വന്തമായി രണ്ട്/മൂന്ന് സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവരായിരിക്കണം. ലൈഫ് പദ്ധതിയിൽ

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച

കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും. ശനിയാഴ്ച രാവിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.