മയക്കുമരുന്ന് ടെസ്റ്റിൽ മഠാധിപതിയടക്കം മുഴുവൻ സന്യാസിമാരും പൊസിറ്റീവ്, ആരുമില്ലാതെ അനാഥമായി ക്ഷേത്രം

തായ്‍ലാൻഡിലെ ഒരു ബുദ്ധക്ഷേത്രത്തിൽ ഒറ്റ ദിവസം കൊണ്ട് ഒരു സന്യാസിയും ഇല്ലാതെയായി. എല്ലാ സന്യാസിമാരെയും പിരിച്ചു വിടുകയായിരുന്നു. എന്തിന് എന്നല്ലേ? ഇവർക്ക് മയക്കുമരുന്ന് ടെസ്റ്റ് നടത്തി. എന്നാൽ, മയക്കുമരുന്ന് ഉപയോ​ഗിക്കാത്ത ഒരു സന്യാസി പോലും അവിടെ ഇല്ല എന്ന് കണ്ടെത്തി. ഇതോടെ എല്ലാവരേയും പിരിച്ച് വിടുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു.

വടക്കൻ പ്രവിശ്യയായ ഫെറ്റ്‌ചാബണിലാണ് സംഭവം. ഇവിടെ മഠാധിപതി ഉൾപ്പെടെ നാല് സന്യാസിമാർക്ക് മെത്താംഫെറ്റാമൈൻ പോസിറ്റീവ് ആയിരുന്നു എന്ന് ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. പിന്നീട് മയക്കുമരുന്ന് ഉപയോ​ഗ​ത്തിൽ നിന്നും ഇവരെ മോചിപ്പിക്കുന്നതിനായി ഒരു പുനരധിവാസകേന്ദ്രത്തിലേക്ക് അയച്ചതായും ബൂൺലെർട്ട് തിന്റപ്തൈ പറഞ്ഞു.

മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിനുള്ള ഒരു ദേശീയ കാമ്പയിനിന്റെ ഭാ​ഗമായിട്ടാണ് ഇവർക്കിടയിൽ പരിശോധന നടത്തിയത്. തിങ്കളാഴ്ച പൊലീസ് യൂറിൻ ടെസ്റ്റ് നടത്തുകയായിരുന്നു. ഇതിൽ പൊസിറ്റീവ് ആയതോടെ സന്യാസിമാരെ പുറത്താക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. നാലു പേരും ടെസ്റ്റിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ, എന്തുകൊണ്ടാണ് ഉദ്യോ​ഗസ്ഥർ ഇവിടെ പരിശോധന നടത്താൻ തീരുമാനിച്ചത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

ഈ ക്ഷേത്രത്തിൽ ഇപ്പോൾ ആരുമില്ല. അതോടെ തങ്ങൾക്ക് സന്ദർശനമോ ചടങ്ങുകളോ നടത്താൻ കഴിയുന്നില്ല എന്ന ആശങ്കയിലാണ് പ്രദേശത്തുകാർ. ബുദ്ധമത വിശ്വാസികൾക്ക് വളരെ പ്രധാനമായ പല ആചാരങ്ങളും നടത്താൻ ഇതുവഴി കഴിയുന്നില്ല എന്നാണ് ആശങ്ക. എന്നാൽ, ഉദ്യോ​ഗസ്ഥർ പ്രദേശത്തെ സന്യാസിമാരുടെ മേധാവിയെ കണ്ട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. മറ്റ് ചില സന്യാസിമാരെ ക്ഷേത്രത്തിൽ നിയോ​ഗിക്കും എന്നാണ് കരുതുന്നത്.

സമീപ വർഷങ്ങളിലായി, തായ്‍ലാൻഡിൽ മെത്താംഫെറ്റാമൈൻ ഒരു പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫീസ് പറയുന്നതനുസരിച്ച് മയക്കുമരുന്ന് പിടിച്ചെടുക്കുന്നത് വളരെ അധികം വർധിച്ച് വരികയാണ്.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.