കോഴിക്കോട്: സ്വർണക്കടത്തിനായി ഓരോ ദിവസവും പുതിയ വഴികൾ തേടുകയാണ് കടത്ത് സംഘങ്ങൾ. ഏറ്റവും ഒടുവിലായി കരിപ്പൂരിൽ നിന്ന് പുറത്തുവരുന്നത് പാന്‍റിന്‍റെ സിബ്ബ് സ്വർണമാക്കികൊണ്ടുള്ള കടത്തും പിടികൂടി എന്നതാണ്. പാന്‍റിന്‍റെ സിബ്ബിന്‍റെ ഭാഗം സ്വർണ്ണ മിശ്രിതമാക്കിയുള്ള കടത്തിനാണ് ശ്രമം നടത്തിയത്. കരിപ്പൂർ വിമാനത്താവളത്തിന്‍റെ പുറത്തേക്ക് ഇയാൾ എത്തിയെങ്കിലും രക്ഷപ്പെടാനായില്ല. സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പൊലീസാണ് പിടികൂടിയത്. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റംഷാദാണ് പൊലീസ് പിടിയിലായത്. പാന്‍റിന്‍റെ സിബ്ബിന് പുറമെ ഇയാൾ കാലിലെ സോക്സിനുള്ളിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചിരുന്നു. പക്ഷേ എല്ലാം പൊലീസ് കണ്ടെത്തി. മൊത്തത്തിൽ ഇയാളിൽ നിന്ന് 16 ലക്ഷത്തോളം രൂപയുടെ സ്വർണമാണ് കണ്ടെടുത്തത്.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






