യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

അബുദാബി: യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഡിസംബര്‍ 15ന് പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം മുതല്‍ തൊഴില്‍ സാഹചര്യങ്ങളും കരാര്‍ വ്യവസ്ഥകളും ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പുതിയ നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിബന്ധനകളും ഇതിന്റെ ഭാഗമാണ്.

പുതിയ നിയമമനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ സ്ഥിരമായും താത്കാലികമായുമുള്ള റിക്രൂട്ട്മെന്റുകള്‍ നടത്തണമെങ്കില്‍ യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് വേണം. 18 വയസില്‍ താഴെയുള്ള വ്യക്തിയെ ഗാര്‍ഹിക തൊഴിലാളിയായി നിയമിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കരാറില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ റിക്രൂട്ട്മെന്റ് ഏജന്‍സി ലംഘിച്ചാല്‍ തൊഴിലുടമയ്ക്ക് ഗാര്‍ഹിക തൊഴിലാളിയെ നിയമിക്കാതിരിക്കാനും അവകാശമുണ്ടാവും.

തൊഴിലിന്റെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാതെ ഗാര്‍ഹിക തൊഴിലാളികളെ അവരുടെ രാജ്യത്തു നിന്ന് കൊണ്ടുവരാന്‍ പാടില്ല. അതുപോലെ തന്നെ അവരുടെ ആരോഗ്യസ്ഥിതി, രോഗങ്ങളുണ്ടെങ്കില്‍ അതിന്റെ വിവരം, മാനസിക നില തുടങ്ങിയ വിവരങ്ങള്‍ ജോലിക്ക് നിയമിക്കും മുമ്പ് ലഭ്യമാക്കുകയും വേണം.

യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം നിഷ്‍കര്‍ശിച്ചിരിക്കുന്ന ഫോര്‍മാറ്റില്‍ വേണം തൊഴില്‍ കരാര്‍ തയ്യാറാക്കാന്‍. തൊഴില്‍ സംബന്ധിച്ച നിബന്ധനകള്‍ ഇതില്‍ വിശദീകരിച്ചിരിക്കണം. റിക്രൂട്ട് ചെയ്യുന്ന കാലയളവ്, ശമ്പളം, ജോലിയുടെ സ്വഭാവം തുടങ്ങിയവ തൊഴിലുടമ കരാറില്‍ തന്നെ വിശദമാക്കണം. ഗാര്‍ഹിക തൊഴിലാളിയെ നാട്ടില്‍ നിന്ന് കൊണ്ടുവരുന്നതിന്റെ ചെലവും റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ഫീസും കരാറില്‍ പ്രതിപാദിച്ചിരിക്കണം.

കരാര്‍ വ്യവസ്ഥകള്‍ റിക്രൂട്ട്മെന്റ് ഏജന്‍സി ലംഘിച്ചാല്‍ പകരം തൊഴിലാളിയെ ലഭ്യമാക്കുകയോ അല്ലെങ്കില്‍ പണം തിരികെ നല്‍കുകയോ വേണം. കരാര്‍ ലംഘനത്തിനും മറ്റ് നഷ്ടങ്ങള്‍ക്കും തൊഴിലുടമയ്ക്ക് ഏജന്‍സിക്കെതിരെ നിയമനടപടിയും സ്വീകരിക്കാം. നേരിട്ടോ അല്ലാതെയോ തൊഴിലാളികളുടെ നിയമനത്തിന് അവരില്‍ നിന്ന് ഫീസോ കമ്മീഷനോ വാങ്ങാന്‍ പാടില്ലെന്നും നിയമം പറയുന്നു.

ചൂഷണങ്ങളില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്ന മാനുഷിക ഇടപെടലായിരിക്കണം ഏജന്‍സികളില്‍ നിന്നുണ്ടാവേണ്ടത്. മതിയായ താമസ സൗകര്യവും ഭക്ഷണവും വസ്‍ത്രവും നല്‍കണം. കരാര്‍ അനുസരിച്ച് ജോലി ചെയ്യാന്‍ അവര്‍ക്ക് അവസരമൊരുക്കണം. ഒപ്പം തൊഴിലാളികളുടെ അന്തസും അഭിമാനവും കാത്തുസൂക്ഷിച്ചുകൊണ്ട് അവരോട് മാന്യമായി ഇടപെടേണ്ടത് തൊഴിലുടമയുടെയും ബാധ്യതയാണ്. കരാര്‍ അനുസരിച്ചും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടുള്ള ശമ്പളവും നല്‍കണം. ഒപ്പം ഗാര്‍ഹിക തൊഴിലാളിയുടെ എല്ലാ ചികിത്സാ ചെലവുകളും വഹിക്കുകയോ അവര്‍ക്ക് നിയമപ്രകാരം നല്‍കേണ്ട ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കുയോ വേണം.

തൊഴിലാളികള്‍ക്ക് അവരുടെ വ്യക്തിഗത തിരിച്ചറിയല്‍ രേഖകളെല്ലാം കൈവശം സൂക്ഷിക്കാന്‍ അവകാശമുണ്ട്. തൊഴിലാളിയുടെ മരണം സംഭവിക്കുകയാണെങ്കില്‍ നിയമപ്രകാരം അവരുടെ അനന്തരാവകാശികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളും നിയമത്തില്‍ പറയുന്നു. ജോലി സ്ഥലത്ത് തൊഴിലാളി പാലിക്കേണ്ട നിബന്ധനകളും കരാര്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ചും മറ്റൊരു തൊഴിലുടമയുടെ അടുത്തേക്ക് മാറുന്നത് സംബന്ധിച്ചുമെല്ലാം പുതിയ നിയമത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്

ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ

തൈറോയിഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത വില്ലന്‍; രക്ത പരിശോധന നോര്‍മല്‍ ആണെങ്കിലും കാന്‍സറുണ്ടാകാം

ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്‍സറിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലെ കണക്കെടുത്ത് നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു കാന്‍സറാണ്

LAST DANCE!; 2026 ലേത് തന്റെ അവസാന ലോകകപ്പാവുമെന്ന് റൊണാൾഡോ

2026-ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സി എൻ എന്നിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 2026 ലോകകപ്പ് താങ്കളുടെ അവസാന ലോകകപ്പാകുമോ

സ്വർണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,505 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 92,280 രൂപയായിരുന്നു വില.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം

വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

കാട്ടിക്കുളത്ത് രുചിമേളം

കാട്ടിക്കുളം: രണ്ടാം ക്ലാസിലെ രുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.