പാസ്‌പോര്‍ട്ട് എടുക്കാന്‍ കൂടുതല്‍ താത്പര്യം മലയാളികള്‍ക്ക്; ഇന്ത്യയില്‍ പാസ്പോർട്ട് ഉള്ളത് 9.6 കോടി ആളുകള്‍ക്ക് മാത്രം

സ്വതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ട, 139 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ പാസ്പോര്‍ട്ട് ഉടമകളുടെ എണ്ണം പത്ത് കോടിയില്‍ താഴെയെന്ന് കണക്കുകള്‍. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലാകെ 7.2 ശതമാനം പേര്‍ക്ക് മാത്രമാണ് പാസ്‌പോര്‍ട്ടുള്ളത്. ഏകദേശം 9.6 കോടി. ഇത് പത്ത് കോടിയിലെത്താന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ആകെ പാസ്പോര്‍ട്ട് ഉടമകളുടെ വലിയൊരു ഭാഗവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2.2 കോടിയോളം പാസ്പോര്‍ട്ടുകളാണ് ഈ രണ്ട് സംസ്ഥാനങ്ങളിലുമായുള്ളത്. രണ്ട് സംസ്ഥാനങ്ങളിലും ഒരു കോടിയിലധികം പാസ്‌പോര്‍ട്ട് ഉടമകളുണ്ട്. കേരളത്തിലെ ആകെ ജന സംഖ്യയുടെ 31.6 ശതമാനത്തിനും പാസ്‌പോര്‍ട്ട് സ്വന്തമായുണ്ട്.

തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളാണ് കൂടുതല്‍ പാസ്‌പോര്‍ട്ട് ഉടമകളുള്ള മറ്റ് സംസ്ഥാനങ്ങള്‍. 97 ലക്ഷത്തോളമാണ് തമിഴ്‌നാട്ടിലെ പാസ്‌പോര്‍ട്ട് ഉടമകളുടെ എണ്ണം. തമിഴ്‌നാടും, മഹാരാഷ്ട്രയും കേരളത്തേക്കാള്‍ ജന സംഖ്യയുള്ള സംസ്ഥാനങ്ങളാണെന്നതും ശ്രദ്ധേയമാണ്. തമിഴ്നാടിനേക്കാള്‍ രണ്ടിരട്ടി ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇവിടെ 87.9 ലക്ഷം പാസ്പോര്‍ട്ട് ഉടമകളാണുള്ളത്.

പഞ്ചാബില്‍ 77 ലക്ഷവും, ഗുജറാത്തില്‍ 67.6 ലക്ഷവും, കര്‍ണാടകയില്‍ 66 ലക്ഷം പേര്‍ക്കും പാസ്‌പോര്‍ട്ടുകളുണ്ട്. രാജ്യത്തെ മൊത്തം പാസ്പോര്‍ട്ട് ഉടമകളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഈ ഏഴ് സംസ്ഥാനങ്ങളിലാണ്. ഏറ്റവും കുറവ് പാസ്പോര്‍ട്ട് ഉടമകള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്.

എന്നാല്‍, അടുത്തിടെയായി രാജ്യത്തുനിന്നും വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പാസ്പോര്‍ട്ട് വിതരണത്തിന്റെ തോത് തോതില്‍ ഉണ്ടായ വര്‍ധന ഇതിന്റെ സൂചനയാണ് എന്നാണ് വിലയിരുത്തല്‍.

അതേസമയം, നടപടി ക്രമങ്ങള്‍ ഉദാരമാക്കിയത് പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. ഈ ഡിസംബറോടെ 1.1 കോടി പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയുമെന്നാണ് വിലയിരുത്തല്‍. പത്ത് വര്‍ഷത്തിനിടെപാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2014 ലെ കണക്കുകളോട് താരതമ്യം ചെയുമ്പോള്‍ 340 ശതമാനമാണ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ കൂടിയത്. 2015 നും 2022 നും ഇടയില്‍ ഏകദേശം 368 പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി.

പാസ്പോര്‍ട്ട് വിതരണത്തിലുണ്ടായിരുന്ന കാല താമസവും വലിയ തോതില്‍ കുറയുകയും ചെയ്തു. 2015 ല്‍ പാസ്‌പോര്‍ട്ട് വിതണത്തിനായി 15 ദിവസത്തെ കാലയളവ് അവശ്യമായിരുന്നു. എന്നാല്‍ ഇന്ന് 2022 ല്‍ കേവലം ആറ് ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

അധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി മേരി മാതാ ആർട്‌സ് & സയൻസ് കോളേജിൽ 2025-26 അധ്യയന വർഷം ഇംഗ്ലീഷ് വിഷയത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22 രാവിലെ 10

പാലിയേറ്റീവ് നഴ്‌സിങ് സർട്ടിഫിക്കറ്റ് കോഴ്‌സ്

ബത്തേരി: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയിനിങ് സെൻ്ററിൽ പാലിയേറ്റീവ് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: ജനറൽ നഴ്‌സിങ്/ബി.എസ്.സി നഴ്സിങ്, കേരള നഴ്‌സസ് ആൻ്റ് മിഡ്വൈഫ്സ് കൗൺ സിൽ രജിസ്ട്രേഷൻ.

ജോലി ഒഴിവ്

വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത :

ബാവലി തടി ഡിപ്പോയില്‍ ഇ-ലേലം

വനം വകുപ്പിന്റെ ബാവലി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍ നവംബര്‍ 18 ന് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ.

വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.