പാസ്‍പോര്‍ട്ടും വേണ്ട, ടിക്കറ്റും വേണ്ട; യുഎഇയിലെ ഈ വിമാനത്താവളത്തില്‍ ഇനി ‘മുഖം കാണിച്ചാല്‍’ മതി

അബുദാബി: അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അത്യാധുനിക ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു. യാത്രാക്കാര്‍ക്ക് ബോര്‍ഡിങ് പാസ് കിട്ടാനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങള്‍ക്കും സ്വന്തം മുഖം തന്നെ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണിത്.

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് 50 എന്ന കമ്പനിയാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ സജ്ജീകരിക്കുന്നത്. ആഗോള തലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക സ്ഥാപനങ്ങളായ IDEMIA, SITA എന്നിവയുടെ പിന്തുണയോടെയാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാരുമായി ബന്ധപ്പെടുന്ന എല്ലാ കൗണ്ടറുകളിലും ഗേറ്റുകളിലും ഇത് സജ്ജീകരിക്കുന്നതിന് മുന്നോടിയായി ഇപ്പോള്‍ പ്രത്യേകമായി തെരഞ്ഞെടുത്ത ചില സെല്‍ഫ് സര്‍വീസ് ബാഗേജ് ടച്ച് പോയിന്റുകള്‍, ഇമിഗ്രേഷന്‍ ഇലക്ട്രോണിക് ഗേറ്റുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍ എന്നിവിടങ്ങളിലാണ് ഇത് പ്രവര്‍ത്തിച്ചു തുടങ്ങിയത്.

മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ബില്‍ഡിങിലെ എല്ലാ കൗണ്ടറുകളിലും ഗേറ്റുകളിലും വൈകാതെ ഈ അത്യാധുനിക സംവിധാനം വ്യാപിപ്പിക്കും. പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ, യാത്രക്കാരുമായി ബന്ധപ്പെടുന്ന എല്ലാ ടച്ച് പോയിന്റുകളിലും ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യത്തെ വിമാനത്താവളമായി അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളം മാറുമെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റവും മികച്ച സാങ്കേതികവിദ്യയില്‍ അധിഷ്‍ഠിതമായ വിമാനത്താവളം ഒരുക്കുകയെന്ന അബുദാബിയുടെ വികസന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു പടി കൂടിയായി മാറും ഇത്. ഒപ്പം എല്ലാ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടില്ലാത്തെ യാത്രാ അനുഭവവും സമ്മാനിക്കാനാവും.

പദ്ധതി പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിമാനത്താവളത്തില്‍ എത്തുന്നത് മുതല്‍ വിമാനത്തില്‍ കയറുന്നതു വരെയുള്ള നടപടികള്‍ ഏറ്റവും സൗകര്യപ്രദമായി പൂര്‍ത്തീകരിക്കാനും അതിലൂടെ വിവിധ കൗണ്ടറുകളില്‍ കാത്തിരിക്കാതെയും വരി നില്‍ക്കാതെയും യാത്ര കൂടുതല്‍ എളുപ്പമാവുകയും ചെയ്യും. അത്യാധുനിക ബയോമെട്രിക് ക്യാമറകളാണ് വിമാനത്താവളത്തിലെ വിവിധ പോയിന്റുകളില്‍ പദ്ധതിക്കായി സ്ഥാപിച്ചത്. ഇതിലൂടെ യാത്രക്കാരെ ഓരോ പോയിന്റിലും തിരിച്ചറിയാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും. സെല്‍ഫ് സര്‍വീസ് ബാഗേജ് ഡ്രോപ്പ്, പാസ്‍പോര്‍ട്ട് കണ്‍ട്രോള്‍, ബിസിനസ് ക്ലാസ് ലോഞ്ചുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം ക്യാമറകളിലൂടെ യാത്രക്കാരനെ തിരിച്ചറിഞ്ഞ് നടപടികള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കരാത്തേ ചാമ്പ്യൻഷിപ്പ് നടത്തി.

കൽപറ്റ: കെൻയുറി യു കരാത്തേ ഡോ ഫെഡറേഷന്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് കൽപറ്റ എസ്.കെ.എം.ജെയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കെൻ യു – റിയു

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ്‌ കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി

കാപ്പി കർഷക സെമിനാർ നടത്തി

പനമരം:കോഫി ബോർഡിൻറെ ആഭിമുഖ്യത്തിൽ കാപ്പി കർഷക സെമിനാർ നടത്തി. അഞ്ചുകുന്ന്, പാലുകുന്ന് പത്മപ്രഭ മെമ്മോറിയൽ ഹാളിൽ കോഫി ബോർഡ് മെമ്പർ അരിമുണ്ട സുരേഷ് (ഇ. ഉണ്ണികൃഷ്ണൻ) ഉദ്ഘാടനം ചെയ്തു. കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ

കോഫി ബോർഡ് പദ്ധതികളും ആനുകൂല്യങ്ങളും: കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ 16 – ന് വെള്ളമുണ്ടയിൽ

കൽപ്പറ്റ: യുറോപ്യൻ യൂണിയൻ്റെ പുതിയ പുതിയ നിബന്ധനകൾ വയനാട്ടിലെ കർഷകരെ സാരമായി ബാധിക്കാതിരിക്കാൻ കോഫി ബോർഡ് നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ത്യാ കോഫി ആപ്പിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി . കർഷകർക്ക്

ആഘോഷമായി വനിതാ കർഷകരുടെ നാട്ടി ഉത്സവം

ചെന്നലോട്: രണ്ട് ഏക്കറോളം വരുന്ന മടത്തുവയൽ തറവാട്ടു വയലിൽ ചെന്നലോട്, മടത്തുവയൽ വാർഡുകളിൽ ഉൾപ്പെട്ട അവന്തിക, ശ്രീദേവി, നന്ദന കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന നെൽകൃഷിയുടെ കമ്പള നാട്ടി ഉത്സവം ആഘോഷപരമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.