വെള്ളമുണ്ടഃപരമ്പരാഗത സമൂഹത്തിലെ വിവേചനാത്മകവും അധിനിവേശപരവുമായ അധികാര വാഴ്‌വിനെതിരായ ഉപാധിയായി മാറിയ തദ്ദേശഭരണ സംവിധാനത്തെ
തിരസ്‌കൃതരുടെ ഉന്നമനത്തിനായി
കൂടുതൽ സക്രിയമാക്കാൻ ജനപ്രതിനിധികൾ മുന്നോട്ട് വരണമെന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ പറഞ്ഞു.
ജനപ്രതിനിധി എന്ന നിലക്ക്
ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ക്ഷേമോത്സവം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യവ്യവസ്ഥയിൽ ബാഹ്യതലത്തിൽ നിന്നും, ഗ്രാമീണ സമൂഹത്തിലേക്ക് സോഷ്യലിസ്റ്റ് ആശയഗതി സന്നിവേശിപ്പിച്ചുകൊണ്ട്
സമൂഹത്തിലെ അതിസാധാരണരും, തിരസ്‌കൃതരും, പാർശ്വവല്കൃതരും, വെല്ലുവിളി നേരിടുന്നവരുമായ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന രൂപത്തിൽ ജനപ്രതിനിധികളുടെ മനോഘടന രൂപപെടണമെന്നും ദേവ ഗൗഡ അഭിപ്രായപ്പെട്ടു.
ക്ഷേമോത്സവത്തോടനുബന്ധി ച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ നിസ്തുലമായ സേവനം ചെയ്ത ഇരുനൂറോളം സവിശേഷ വ്യക്തിത്വങ്ങളെ പുതുവസ്ത്രവും അംഗീകാര പത്രവും നൽകി ആദരിച്ചു.
കോവിഡ് കാലത്ത് സജീവമായ ഇടപെടൽ നടത്തിയ ആശ വർക്കേഴ്സ്, അംഗൻവാടി ടീച്ചേഴ്സ്,ഹെൽപ്പേഴ്‌സ്,ന്യൂട്രീ മിക്സ് തൊഴിലാളികൾ തുടങ്ങി നൂറ്റമ്പത്തോളം വരുന്ന വനിതകൾക്ക് സാരി വിതരണവും നടത്തി.
അതുപോലെ ഡിവിഷൻ പരിധിയിലെ പതിനഞ്ചോളം വരുന്ന ലൈബ്രെറിയന്മാരെയും ഖാദി മുണ്ടും ആദരവ്പത്രവും നൽകി അനുമോദിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി സി.കെ നാണു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ,വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗങ്ങളായ തോമാസ് പൈനാടത്ത്,ശാരദ അത്തിമറ്റം,സ്മിത മേരി ജോയ്,എം.മുരളീധരൻ,വിനോദ് പാലിയാണ, കെ. അഹ്‌മദ് മാസ്റ്റർ,കെ.കെ ചന്ദ്രശേഖരൻ,എം.കെ ജയരാജൻ,വി.കെ.ശ്രീധരൻ,പ്രേം രാജ്,ജ്യോതി എം എസ്,റഫീഖ് വെള്ളമുണ്ട,വിനോദ് ചിത്ര,ഡോ. മുഹമ്മദ് സുഹൈൽ, ജാഫർ സി,സുമിത,ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
ഒരാഴ്ച നീണ്ടു നിൽക്കുന്ന വിപുലമായ വാർഷിക പരിപാടികളാണ് ‘ക്ഷേമോത്സവം’ത്തിന്റെ ഭാഗമായി ക്രമീകരിച്ചത്.
വയനാട്@2030 എന്ന വിഷയത്തിലുള്ള
ടേബിൾ ടോക്ക്,
ഗോത്രായനം ട്രൈബൽ
എക്സിബിഷൻ,
ലഹരി വിരുദ്ധ കോൺക്ലേവ്,
ആയോധന കലകളുടെ പ്രദർശനം,വിദ്യാർത്ഥികൾക്കായുള്ള സർഗദിനം,പരിസ്ഥിതി സെമിനാർ എന്നിങ്ങനെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി വാർഷികാനുബന്ധ പരിപാടികളാണ് നടക്കുന്നത്.
പണിപ്പുരകുടിനീർ സമർപ്പണവും പ്ലാന്റ് പോട്ട് വിതരണവും നടക്കുന്നുണ്ട്. പൊതുജനങ്ങൾക്കായി ലക്കി ഡ്രൊ ബോക്സും ഒരുക്കിയിട്ടുണ്ട്.
ജനപ്രതിനിധി എന്ന നിലക്ക് കഴിഞ്ഞ
രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും
തുടർ വികസനത്തിനുള്ള സമഗ്ര ആലോചനകൾ രൂപപെടുത്താനുമാണ് ‘ക്ഷേമോത്സവം’ ലക്ഷ്യമിടുന്നതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.