റോഡ് മുഴുവൻ കുണ്ടും കുഴിയും; സംസ്ഥാനത്തെ കാരവാൻ പാർക്ക് ടൂറിസം പദ്ധതി പാളി; പാർക്കിൽ ആകെ എത്തിയത് രണ്ട് കാരവനുകൾ.

സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ തുടക്കം കുറിച്ച കാരവന്‍ പാര്‍ക്കിന്റെ സാധ്യതകള്‍ മങ്ങുന്നു. റോഡുകള്‍ കുണ്ടും കുഴിയുമായി സഞ്ചാര യോഗ്യമല്ലാതായതോടെയാണ് കാരവന്‍ പാര്‍ക്ക് ആവേശത്തില്‍ ഒതുങ്ങിയത്. കേരളത്തില്‍ തുറന്ന ഏക കാരവന്‍ പാര്‍ക്കില്‍ ഒരുവര്‍ഷമായിട്ടും എത്തിയത് നാലു കാരവനുകള്‍ മാത്രമാണെന്ന് റിപ്പോര്‍ട്ട്.

രണ്ടുവര്‍ഷമായി ടാര്‍ ചെയ്യാത്ത ഈരാറ്റുപേട്ട–വാഗമണ്‍ റോഡിലൂടെ സഞ്ചാരികള്‍ എത്താതായതാണ് തിരിച്ചടിയായത്. സഞ്ചാരികളുമായി കറങ്ങുന്ന കാരവന് രാത്രികാലങ്ങളില്‍ തങ്ങാനാണ് കാരവന്‍ പാര്‍ക്ക്. 2021 ഒക്ടോബറില്‍ ആരംഭിച്ച പദ്ധതിയിലെ ആദ്യ 100 കാരവന്‍ പാര്‍ക്കുകള്‍ക്കായി പണം മുടക്കാന്‍ താല്‍പരരായി നാലുമാസത്തിനുള്ളില്‍ തന്നെ 67 പേരെത്തി.

എന്നാല്‍ ഇപ്പോഴും സംസ്ഥാനത്താകെയുള്ളത് വാഗമണ്ണിലെ ഒരേയൊരു പാര്‍ക്കാണ്. 10 കാരവനുകള്‍ പാര്‍ക്കു ചെയ്യാവുന്ന തരത്തിലാണ് ഇവിടത്തെ പാര്‍ക്ക് വിഭാവനം ചെയ്തതെങ്കിലും ഇപ്പോള്‍ രണ്ടെണ്ണത്തിനുള്ള സൗകര്യമാണുള്ളത്. മാസം അഞ്ച് എന്ന കണക്കില്‍ വര്‍ഷം 60 കാരവനുകള്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ.

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്

കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു

മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു. ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ

അസംപ്ഷൻ ഫെറോന ദേവാലയ തിരുനാൾ തുടങ്ങി.

ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന

നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക്

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?

കൽപ്പറ്റ: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില

മുഹമ്മദ്‌ അഫ്രീന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.