കേരളത്തിൽ മുഴുവൻ മയക്കുമരുന്ന് വിതരണം ചെയ്യുന്നത് ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി, മാസങ്ങൾ നീണ്ട അന്വേഷണത്തിൽ മുഖ്യ പ്രതി പിടിയിൽ

കോഴിക്കോട്: കേരളത്തിലേക്ക് വ്യാപകമായ തോതിൽ എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ മാരക സിന്തറ്റിക്ക് ഡ്രഗ്സ് വിൽപ്പനയ്ക്കായി എത്തിക്കുന്ന വിദേശ പൗരൻ പിടിയിൽ. നൈജീരിയൻ സ്വദേശിയായ ചാൾസ്ഒഫ്യൂഡിൽ (33)ആണ് 55 ഗ്രാം എം.ഡി.എ.എയുമായി നടക്കാവ് പൊലീസിന്റെ പിടിയിലായത്. ഇയാളെ ബാംഗ്ലൂരിലെ ഹൊറമാവ് ആഗര തടാകം സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. 2022 നവംബർ 28ന്‌കെ.എസ്.ആർ.ടിസി.ബസ് സ്റ്റാൻഡിൽ ഖാലിദ്അബാദി എന്നയാളിൽ നിന്ന് 58 ഗ്രാം എം.ഡി.എം.എ പിടിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം നടക്കാവ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ മാസങ്ങൾ നീണ്ട അന്വേഷണമാണ് നടത്തിയത്.

കോഴിക്കോട് സ്വദേശികളായ നാല് പ്രതികളാണ് വിദേശ സംഘങ്ങൾ ഉൾപ്പെടെ മാഫിയാസംഘങ്ങളിൽ നിന്നും എം.ഡി.എം.എ മൊത്തമായി വാങ്ങി കേരളത്തിലെ പല ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ശൃംഖലയിലെ പ്രധാന കണ്ണികളെ തെരഞ്ഞാണ് അന്വേഷണസംഘം ബാംഗ്ലൂരിലെത്തിയത്. തുടർന്ന് പാലക്കാട് എറണാകുളം ജില്ലകളിലേക്ക് കടന്നുകളഞ്ഞ പ്രതികളായ, മുഹമ്മദ് റാഷിദ് കെ, അദിനാൻ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര മയക്കുമരുന്ന് വ്യാപാരത്തിലെ കണ്ണിയെപ്പറ്റി വിവരം ലഭിക്കുന്നത്.

തുടർന്ന് വിദേശ പൗരനായ പ്രതിയെ തേടി ബാംഗ്ലൂരിൽ എത്തിയ അന്വേഷണ സംഘം വിദഗ്ദ്ധമായാണ് സംഘത്തിലെ ഘാനസ്വദേശിയായ വിക്ടർഡിസാംബെയെ പിടികൂടിയത്. വിക്ടർഡിസാംബ ഉപയോഗിച്ച വാഹനവും ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂട്ടു പ്രതിയും മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയും മയക്ക്മരുന്ന്‌കേസിൽ ഉൾപ്പെട്ട് ജയിൽവാസം അനുഭവിച്ച് ജാമ്യത്തിൽഇറങ്ങിയിട്ടുള്ളതുമായ ചാൾസ്ഒഫ്യൂഡിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈയിൽനിന്നും 55 ഗ്രാം എം.ഡി.എം എയും കച്ചവടത്തിനായി ഉപയോഗിച്ച വാഹനവും അന്വേഷണസംഘം കണ്ടെടുത്തു.

നടക്കാവ് ഇൻസ്‌പെക്ടർ ജിജീഷ്.പി.കെ. സബ് ഇൻസ്‌പെക്ടർ കൈലാസ് നാഥ്, എസ്.ബി. കിരൺശശിധർ, അസി. സബ് ഇൻസ്‌പെക്ടർ ശശികുമാർ പി.കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്, സജീവൻ എം.കെ, ഹരീഷ് കുമാർ.സി, ജിത്തു.വി.കെ , സിവിൽ പൊലീസ് ഓഫീസർമാരായ നീഷ് പി.കെ. ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.