ഹരികുമാറിന്‍റെ ആത്മഹത്യ; വനം വകുപ്പ് മന്ത്രിക്ക് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ കത്ത് നൽകി

സുൽത്താൻ ബത്തേരി: അമ്പലവയൽ അമ്പുകുത്തിയിൽ കടുവ ചത്ത സംഭവത്തിന്‍റെ ആദ്യ ദൃക്സാക്ഷിയായ ഹരികുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. ഈ ആവശ്യം വ്യക്തമാക്കികൊണ്ട് വനം -വന്യജീവി വകുപ്പ് മന്ത്രിക്ക് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നേരിട്ട് കത്തു നൽകി.
എടക്കൽ ടൂറിസം മേഖലയിലും പൊൻമുടിക്കോട്ട പ്രദേശത്തും കഴിഞ്ഞ മൂന്നുമാസത്തിലധികമായി കടുവ ഭീഷണിയെതുടർന്ന് ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ഇവിടത്തെ ജനജീവിതം തന്നെ ദുസഹമായ അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം അമ്പുകുത്തി പ്രദേശത്ത് കടുവ ചത്തത് ആദ്യം കണ്ടത് ഹരികുമാറാണ്. വ്യാഴാഴ്ച പുലർച്ചെയാണ് ഹരികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടുവയെ ചത്ത നിലയിൽ ആദ്യം കണ്ടതിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരിൽനിന്നുണ്ടായ ചോദ്യം ചെയ്യലിനെതുടർന്നുണ്ടായ മാനസിക സമ്മർദത്തെതുടർന്നാണ് ഹരികുമാർ ആത്മഹത്യ ചെയ്തതെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബം വ്യക്തമാക്കിയിട്ടുള്ളത്. കടുവയെ ചത്ത നിലയിൽ ആദ്യം കണ്ടുവെന്ന ‘തെറ്റ്’ മാത്രമെ നിരപരാധിയായ ഹരികുമാർ ചെയ്തിട്ടുള്ളു. എന്നിട്ടും സമ്മർദം താങ്ങാനാകാതെ അദ്ദേഹം ജീവനൊടുക്കിയെന്നാണ് നാട്ടുകാരും വീട്ടുകാരും പറയുന്നത്. കടുവയെ ചത്ത നിലയിൽ കണ്ട സംഭവത്തിനുശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ നിരന്തരമായി അദ്ദേഹത്തെ ചോദ്യം ചെയ്തതായാണ് ആരോപണം.
കടുവ കുരുക്കിൽപ്പെട്ട് ചത്തത് മുഹമ്മദ് എന്ന പ്രദേശവാസിയുടെ ഉടമസ്ഥതയിലുള്ള വീട്ടുപറമ്പിലാണ്. എഴുന്നേറ്റ് നടക്കാൽ പോലും കഴിയാത്ത വയോധികനായ മുഹമ്മദിനെ പ്രതി ചേർത്ത സാഹചര്യവും നിലവിലുണ്ട്. വനത്തിൽ നിന്നും ഏകദേശം 25 കിലോമീറ്റർ ദൂരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കടുവ ചത്ത സംഭവത്തിൽ മുഹമ്മദിനെതിരെ കേസെടുത്തതിന്‍റെ പ്രതിഷേധങ്ങൾക്കിടെയാണ് ഇപ്പോൾ ഹരികുമാറിന്‍റെ മരണം നാടിനെ ഞെട്ടിച്ചിരിക്കുന്നത്. ഈ സംഭവത്തിൽ നാട്ടുകാർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുകയുണ്ടായി. സംഭവത്തിൽ പക്ഷപാത രഹിതമായ സമഗ്ര അന്വേഷണം നടത്തി ഹരികുമാറിന്‍റെ മരണത്തിന് പിന്നിലെ വസ്തുകൾ പുറത്തുകൊണ്ടുവരണമെന്നും കുടുംബാംഗങ്ങളുടെ പരാതി അന്വേഷിക്കണമെന്നും വനം വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടതായും എം.എൽ.എ അറിയിച്ചു. തെറ്റുകാരായ ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും മന്ത്രിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു. വിഷയുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് ലഭിക്കുന്നതിന് വനം -വന്യജീവി വകുപ്പ് ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ തുടർ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ടെന്നും ഐ.സി ബാലകൃഷ്ണൻ എം.എൽ.എ വ്യക്തമാക്കി.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.