കോവിഡ് പകര്‍ച്ച ഫോണിലൂടെയും; ഗ്ലാസ്,പ്ലാസ്റ്റിക് പേപ്പര്‍ നോട്ടുകള്‍ എന്നിവ പോലുള്ള സുഗമമായ പ്രതലങ്ങളില്‍ വൈറസ് 28 ദിവസം തങ്ങിനില്‍ക്കുമെന്ന് പുതിയ കണ്ടെത്തൽ

ഓസ്‌ട്രേലിയ ; മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളിലെ ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പര്‍ നോട്ടുകള്‍ തുടങ്ങിയ മിനുസമാര്‍ന്ന പ്രതലങ്ങളില്‍ കോവിഡ് 19 വൈറസ് 28 ദിവസം നിലനില്‍ക്കുന്നുവെന്ന് പുതിയ കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സിയാണ് കോവിഡ് വൈറസിന് കൂടുതല്‍ ദിവസങ്ങളോളം മിനുസമാര്‍ന്ന പ്രതലങ്ങളില്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന കണ്ടെത്തലുമായി രംഗത്തെത്തിയത്. ഇരുണ്ടതും ഈര്‍പ്പമുള്ളതുമായ മുറിയില്‍ വൈറസ് കൂടുതല്‍ നേരം ജീവിക്കുമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

കോവിഡ് -19 ന് കാരണമായ വൈറസിന് 28 ദിവസത്തേക്ക് ബാങ്ക് നോട്ടുകള്‍, ഫോണ്‍ സ്ക്രീനുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ തുടങ്ങിയ പ്രതലങ്ങളില്‍ നിലനില്‍ക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു.വായുവില്‍ തങ്ങിനില്‍ക്കുന്ന കണങ്ങളിലൂടെയും ഇത് വ്യാപിക്കാമെന്നതിന് തെളിവുകളുണ്ട്. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ റിപ്പോര്‍ട് അനുസരിച്ച്‌ ലോഹമോ പ്ലാസ്റ്റിക്കോ പോലുള്ള രോഗബാധയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്ന ഒരാള്‍ക്ക് കോവിഡ് -19 ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു കൂടുതല്‍ ബലമേകുന്നതാണ് ഓസ്‌ട്രേലിയന്‍ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.

ഓസ്‌ട്രേലിയന്‍ ഏജന്‍സിയായ സി‌എസ്‌ആര്‍‌ഒയുടെ പുതിയ ഗവേഷണത്തില്‍ കോവിഡ്19 വൈറസിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് വ്യക്തമായിരിക്കുകയാണിപ്പോള്‍. 20 സെല്‍ഷ്യസ് താപനിലയില്‍ കൊറോണ വൈറസിന് മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളില്‍ കാണുന്ന ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പര്‍ നോട്ടുകള്‍ എന്നി വസ്തുക്കളില്‍ 28 ദിവസം നിലനില്‍ക്കുന്നതായി കണ്ടെത്തി. കോവിഡിനെ അപേക്ഷിച്ച്‌ ഇന്‍ഫ്ലുവന്‍സ വൈറസിന് 17 ദിവസത്തേക്ക് മാത്രമേ ഈ സാഹചര്യങ്ങളില്‍ നിലനില്‍ക്കാന്‍ കഴിയൂ.

വൈറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോവിഡ് 19 വൈറസുകള്‍ ചൂടുള്ള താപനിലയില്‍ കുറഞ്ഞ സമയത്തേക്ക് മാത്രമാണ് അതിജീവിച്ചതെന്നും തണുത്ത താപനിലയില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കണ്ടെത്തി. ചില ഉപരിതലങ്ങളില്‍ 40 സെല്‍ഷ്യസ് താപനിലയില്‍ 24 മണിക്കൂറിനുള്ളില്‍ വൈറസ് കൂടുതല്‍ പകരുന്നതായി കണ്ടു. തുണി പോലുള്ള പരുപരുത്ത പ്രതലമുള്ള പദാര്‍ത്ഥങ്ങളേക്കാള്‍ മിനുസമാര്‍ന്ന പ്രതലങ്ങളില്‍ വൈറസ് കൂടുതല്‍ നേരം നിലനില്‍ക്കുന്നതായി പരീക്ഷണത്തില്‍ കണ്ടെത്തി.

കൈകളും ടച്ച്‌സ്‌ക്രീനുകളും പതിവായി കഴുകേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് പുതിയ പഠനങ്ങള്‍. അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് ഒരാളുടെ മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുന്നതിന്റെയും ആവശ്യകത ഈ ഫലങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. പുതിയതും ശീതീകരിച്ചതുമായ ഭക്ഷണത്തില്‍ വൈറസിന് അതിജീവിക്കാന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്ന മുന്‍ ഗവേഷണങ്ങളെ തങ്ങളുടെ കണ്ടെത്തലുകള്‍ പിന്തുണയ്ക്കുന്നുവെന്നും സി‌എസ്‌ആര്‍‌ഒ ഗവേഷകര്‍ പറയുന്നു.

അതുകൊണ്ടുതന്നെ കോവിഡ് മഹാമാരിയെ തുരത്താന്‍ കൂടുതല്‍ കരുതലുകള്‍ ആവശ്യമാണ്. മൊബൈല്‍ സ്ക്രീനുകള്‍ ഉപയോഗശേഷം അണുവിമുക്തമാക്കുക, മൊബൈല്‍ സ്‌ക്രീനുകളില്‍ സ്പര്‍ശിച്ചതിനു ശേഷം കൈകള്‍ മുഖത്തോ വായിലോ സ്പര്‍ശിക്കാതിരിക്കുക, തണുത്ത പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം, താപനില കുറഞ്ഞ മുറികളിലോ സാഹചര്യങ്ങളിലോ ജോലിചെയ്യുന്നവര്‍ മാസ്ക് തുടര്‍ച്ചയായി ധരിക്കേണ്ടത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതാണ് ഈ പഠനങ്ങള്‍

പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ:

വാഹനം ആവശ്യമുണ്ട്

പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എള്ളുമന്ദം-ഒരപ്പ്, കുഴിപ്പിൽ കവല – പിള്ളേരി പ്രദേശത്ത് നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 25ന്

സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) – പിഡബ്ല്യുഡി/ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് – 3 – ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ – 293/2024), ട്രേസര്‍ – കേരള സ്റ്റേറ്റ്

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.