‘പറ്റാവുന്നത്ര നടക്കും’ ശിഹാബ് ചോറ്റൂര്‍ ഇറാനിൽ, കാല്‍നട സഞ്ചാരത്തിന് അനുമതി ലഭിക്കുന്നതിൽ വ്യക്തതയായില്ല

മലപ്പുറം: ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാന്‍ വഴി ഇറാനിലൂടെയും ഇറാഖിലൂടെയും കുവൈത്തിലൂടെയും നടന്ന് ഹജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാനിലെത്തി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെത്തിയ ശിഹാബ് അവിടെനിന്ന് വിമാനത്തിലാണ് ഇറാനിലേക്ക് തിരിച്ചത്. അതേസമയം, ഇറാനിലും ശിഹാബിന് കാല്‍നടയായി സഞ്ചരിക്കാന്‍ അധികൃതര്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

യാത്രയ്ക്കിടെ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി പറയാന്‍ പലപ്പോഴും ശിഹാബ് തയ്യാറാകാറില്ല. പാക്കിസ്ഥാനിലൂടെ നടക്കാന്‍ അനുമതി ലഭിച്ചു എന്ന പരോക്ഷമായി സൂചിപ്പിച്ച ശിഹാബ് ഏറ്റവും ഒടുവില്‍ വിമാനത്തില്‍ ഇറാനിലെത്തിയ ശേഷമാണ് അക്കാര്യം വ്യക്തമാക്കുന്നത്. യാത്രയിലുടനീളം ഇത്തരത്തിലുള്ള അവ്യക്തതകളാണ് ശിഹാബ് പങ്കുവെക്കുന്നത്. ജൂണ്‍ രണ്ടിനാണ് ശിഹാബ് വിശുദ്ധ ഹജ്ജ് കര്‍മത്തിനായി കാല്‍നടയായി മക്കയിലേക്ക് യാത്ര തിരിച്ചത്.

നാല് മാസത്തോളം ഇന്ത്യന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ ശിഹാബിന് കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാന്‍ വിസ അനുവദിച്ചത്. എന്നാല്‍ പാക്കിസ്ഥാനിലൂടെ നടക്കാന്‍ ശിഹാബിന് അനുമതി ഉണ്ടായിരുന്നില്ല. രണ്ട് ദിവസത്തെ ട്രാന്‍സിറ്റ് വിസയാണ് അനുവദിച്ചത്. ഇതേ തുടര്‍ന്നാണ് പാക്കിസ്ഥാനിലെത്തിയ അടുത്ത ദിവസം തന്നെ ഇറാനിലേക്ക് വിമാനത്തില്‍ യാത്രയായത്. ഇറാനിലെത്തിയ വിവരം ശിഹാബ് തന്നെയാണ് വീഡിയോയിലൂടെ അറിയിച്ചത്.

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇറാനിലെത്തിയിരിക്കുകയാണെന്നും ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം ഉള്ളതിനാല്‍ തനിക്ക് യാത്രയെക്കുറിച്ച് അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും ശിഹാബ് വീഡിയോയിലൂടെ അറിയിച്ചു. ഇറാനില്‍ ഇന്റര്‍നെറ്റ് നിയന്ത്രണമുള്ളതിനാല്‍ ആരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തനിക്കെതിരെ പലഭാഗത്തുനിന്നും ആക്ഷേപങ്ങള്‍ ഉയരുകയാണ്. അതില്‍ വിരോധമില്ല. തന്റെ മരണം വരെ അത് തുടരും.

ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ലേ ഇങ്ങിനെ ആക്ഷേപം കേള്‍ക്കേണ്ടി വരികയുള്ളൂ. പരമാവധി നടന്ന് ഹജിന് എത്തും. എങ്കിലും അല്ലാഹുവിന്റെ തീരുമാനം മാത്രമേ നടക്കൂ. ഒരുപാട് ആളുകള്‍ തന്നെ കളിയാക്കുന്നുണ്ട്. അവര്‍ക്ക് അതുകൊണ്ട് സന്തോഷം ലഭിക്കുമെങ്കില്‍ നല്ലതാണ്. സമയം കുറഞ്ഞ സഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. മൂന്നു മാസമാണ് യാത്രയ്ക്കായി അധികം മാറ്റിവെച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ നാലു മാസം അധികം പിന്നിട്ടു.

നേരത്തെ പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് ട്രാന്‍സിറ്റ് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഞായറാഴ്ചയാണ് ശിഹാബിന് പാക്കിസ്ഥാന്‍ വിസ അനുവദിച്ചത്. കഴിഞ്ഞ നാല് മാസമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് ശിഹാബ് താമസിച്ചിരുന്നത്. കാല്‍നടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്നമാണ്. അതിന് എല്ലാവരുടെയും പ്രാര്‍ഥന വേണമെന്ന് ശിഹാബ് പറയുന്നു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.