ദേശീയപാത വികസനം: സര്‍വീസ് റോഡില്‍ തിരക്കുകുറയ്ക്കാന്‍ ഹൈവേ വില്ലേജ്

ഹരിപ്പാട്: ദേശീയപാത 66 ആറുവരിയാകുമ്പോൾ സർവീസ് റോഡിലെ തിരക്കുകുറയ്ക്കാനും ഓട്ടോ, ടെമ്പോ, ടാക്സി സ്റ്റാൻഡുകൾ പുനഃസ്ഥാപിക്കാനും ‘ഹൈവേ വില്ലേജ്’ പദ്ധതി. പ്രധാനകേന്ദ്രങ്ങളിൽ ദേശീയപാതയോടുചേർന്ന് ഭൂമിയേറ്റെടുത്ത് വാഹനങ്ങൾ നിർത്തിയിടുന്നതിനു സൗകര്യമൊരുക്കുകയും പെട്രോൾ ബങ്കുകൾ, ചാർജിങ് സ്റ്റേഷനുകൾ, വർക്ക് ഷോപ്പുകൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ ഉൾപ്പെടുന്ന വ്യാപാര സമുച്ചയം നിർമിക്കുന്നതിനുമുള്ള പദ്ധതിയാണിത്.

സംസ്ഥാനസർക്കാർ ഭൂമി കണ്ടെത്തിയാൽ ദേശീയപാതാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കും. 2018-ലാണ് രാജ്യത്ത് ഹൈവേ വില്ലേജ് തുടങ്ങിയത്. അന്നുതന്നെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സംസ്ഥാനത്ത് അതു നടപ്പാക്കുന്നതിനുള്ള സാധ്യത തേടിയിരുന്നു. എന്നാൽ, ഭൂമിയേറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടും നിലവിലെ വ്യാപാരസ്ഥാപനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പദ്ധതി പ്രായോഗികമല്ലെന്നായിരുന്നു സർക്കാർ നിലപാട്.

സംസ്ഥാനത്ത് 45 മീറ്ററിലാണ് ദേശീയപാത 66 ആറുവരിയിൽ പുനർനിർമിക്കുന്നത്. 60 മീറ്ററിൽ നടത്തേണ്ട വികസനമാണു കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ 45 മീറ്ററിലേക്കു ചുരുക്കിയത്. നിലവിൽ ദേശീയപാതയോരത്തുള്ള ഓട്ടോ, ടെമ്പോ, ടാക്സി സ്റ്റാൻഡുകളെല്ലാം ഇല്ലാതാകും. ബസ് ബേ കളും ഒഴിവാക്കും. നഗരപരിധിയിലെ ഗതാഗതത്തിനായി ഉപയോഗിക്കേണ്ട ഏഴുമീറ്റർ വീതിയുള്ള സർവീസ് റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടാനുമാകില്ല. ഹൈവേ വില്ലേജ് പദ്ധതി നടപ്പായാൽ വാഹനങ്ങൾ അവിടെ നിർത്തിയിടാം. സർവീസ് റോഡുകളിലെ തിരക്ക് ഒഴിവാക്കാനുമാകും.

ഹൈവേ വില്ലേജിനായി കുറഞ്ഞത് അഞ്ചേക്കർ ഭൂമിവേണം. ടോൾ പിരിവുകേന്ദ്രങ്ങളോടു ചേർന്നുള്ള സ്ഥലമാണ് ദേശീയപാതാ അതോറിറ്റി പരിഗണിക്കുന്നത്. എന്നാൽ, കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഇതിനു സാധ്യതയുണ്ട്.

ഒന്നേമുക്കാൽ മീറ്ററിനപ്പുറം റോഡ്; താമസക്കാർ ബുദ്ധിമുട്ടും

ഏറ്റെടുത്ത ഭൂമിയിലെ പൊളിച്ച കെട്ടിടങ്ങളുടെ ബാക്കി അറ്റകുറ്റപ്പണി നടത്തി നിലനിർത്തുന്നവർ ബുദ്ധിമുട്ടും. ഇങ്ങനെയുള്ള കെട്ടിടങ്ങളുടെ ഭിത്തിയും റോഡിന്റെ അതിരും ചേർന്നുവരും. 45 മീറ്ററാണ് പുതിയപാതയുടെ വീതി. കെട്ടിടങ്ങളുടെ അരികിൽനിന്ന് ഒന്നേമുക്കാൽ മീറ്റർ (ഒന്നര മീറ്റർ നടപ്പാതയും 25 സെന്റിമീറ്റർ പാർശ്വഭിത്തിയും) മാത്രം മാറിയാണ് സർവീസ് റോഡ് കടന്നുപോകുന്നത്. കെട്ടിടങ്ങളോടു ചേർന്നായിരിക്കും വൈദ്യുതി ലൈനുമുണ്ടാകുക.

ദേശീയപാതയിൽനിന്ന് മൂന്നുമീറ്റർ ദൂരപരിധി പാലിച്ചേ വീടുനിർമിക്കാൻ അനുമതി ലഭിക്കൂ. എന്നാൽ, പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ പൊളിച്ച കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ തടസ്സമില്ല. എങ്കിലും അങ്ങനെയുള്ളവർക്കു താമസം ബുദ്ധിമുട്ടായേക്കും.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.