ദേശീയപാത വികസനം: സര്‍വീസ് റോഡില്‍ തിരക്കുകുറയ്ക്കാന്‍ ഹൈവേ വില്ലേജ്

ഹരിപ്പാട്: ദേശീയപാത 66 ആറുവരിയാകുമ്പോൾ സർവീസ് റോഡിലെ തിരക്കുകുറയ്ക്കാനും ഓട്ടോ, ടെമ്പോ, ടാക്സി സ്റ്റാൻഡുകൾ പുനഃസ്ഥാപിക്കാനും ‘ഹൈവേ വില്ലേജ്’ പദ്ധതി. പ്രധാനകേന്ദ്രങ്ങളിൽ ദേശീയപാതയോടുചേർന്ന് ഭൂമിയേറ്റെടുത്ത് വാഹനങ്ങൾ നിർത്തിയിടുന്നതിനു സൗകര്യമൊരുക്കുകയും പെട്രോൾ ബങ്കുകൾ, ചാർജിങ് സ്റ്റേഷനുകൾ, വർക്ക് ഷോപ്പുകൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ ഉൾപ്പെടുന്ന വ്യാപാര സമുച്ചയം നിർമിക്കുന്നതിനുമുള്ള പദ്ധതിയാണിത്.

സംസ്ഥാനസർക്കാർ ഭൂമി കണ്ടെത്തിയാൽ ദേശീയപാതാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കും. 2018-ലാണ് രാജ്യത്ത് ഹൈവേ വില്ലേജ് തുടങ്ങിയത്. അന്നുതന്നെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സംസ്ഥാനത്ത് അതു നടപ്പാക്കുന്നതിനുള്ള സാധ്യത തേടിയിരുന്നു. എന്നാൽ, ഭൂമിയേറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടും നിലവിലെ വ്യാപാരസ്ഥാപനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പദ്ധതി പ്രായോഗികമല്ലെന്നായിരുന്നു സർക്കാർ നിലപാട്.

സംസ്ഥാനത്ത് 45 മീറ്ററിലാണ് ദേശീയപാത 66 ആറുവരിയിൽ പുനർനിർമിക്കുന്നത്. 60 മീറ്ററിൽ നടത്തേണ്ട വികസനമാണു കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ 45 മീറ്ററിലേക്കു ചുരുക്കിയത്. നിലവിൽ ദേശീയപാതയോരത്തുള്ള ഓട്ടോ, ടെമ്പോ, ടാക്സി സ്റ്റാൻഡുകളെല്ലാം ഇല്ലാതാകും. ബസ് ബേ കളും ഒഴിവാക്കും. നഗരപരിധിയിലെ ഗതാഗതത്തിനായി ഉപയോഗിക്കേണ്ട ഏഴുമീറ്റർ വീതിയുള്ള സർവീസ് റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടാനുമാകില്ല. ഹൈവേ വില്ലേജ് പദ്ധതി നടപ്പായാൽ വാഹനങ്ങൾ അവിടെ നിർത്തിയിടാം. സർവീസ് റോഡുകളിലെ തിരക്ക് ഒഴിവാക്കാനുമാകും.

ഹൈവേ വില്ലേജിനായി കുറഞ്ഞത് അഞ്ചേക്കർ ഭൂമിവേണം. ടോൾ പിരിവുകേന്ദ്രങ്ങളോടു ചേർന്നുള്ള സ്ഥലമാണ് ദേശീയപാതാ അതോറിറ്റി പരിഗണിക്കുന്നത്. എന്നാൽ, കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഇതിനു സാധ്യതയുണ്ട്.

ഒന്നേമുക്കാൽ മീറ്ററിനപ്പുറം റോഡ്; താമസക്കാർ ബുദ്ധിമുട്ടും

ഏറ്റെടുത്ത ഭൂമിയിലെ പൊളിച്ച കെട്ടിടങ്ങളുടെ ബാക്കി അറ്റകുറ്റപ്പണി നടത്തി നിലനിർത്തുന്നവർ ബുദ്ധിമുട്ടും. ഇങ്ങനെയുള്ള കെട്ടിടങ്ങളുടെ ഭിത്തിയും റോഡിന്റെ അതിരും ചേർന്നുവരും. 45 മീറ്ററാണ് പുതിയപാതയുടെ വീതി. കെട്ടിടങ്ങളുടെ അരികിൽനിന്ന് ഒന്നേമുക്കാൽ മീറ്റർ (ഒന്നര മീറ്റർ നടപ്പാതയും 25 സെന്റിമീറ്റർ പാർശ്വഭിത്തിയും) മാത്രം മാറിയാണ് സർവീസ് റോഡ് കടന്നുപോകുന്നത്. കെട്ടിടങ്ങളോടു ചേർന്നായിരിക്കും വൈദ്യുതി ലൈനുമുണ്ടാകുക.

ദേശീയപാതയിൽനിന്ന് മൂന്നുമീറ്റർ ദൂരപരിധി പാലിച്ചേ വീടുനിർമിക്കാൻ അനുമതി ലഭിക്കൂ. എന്നാൽ, പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ പൊളിച്ച കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ തടസ്സമില്ല. എങ്കിലും അങ്ങനെയുള്ളവർക്കു താമസം ബുദ്ധിമുട്ടായേക്കും.

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങൾ ഇവയാണ്!

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം

സ്കൂൾ ക്ലാസ്മുറികൾക്ക് ചരിത്രപരമായ മാറ്റം, നോ ബാക്ക് ബെഞ്ചേഴ്സ്, സ്‌കൂൾ ബാഗിന്റെ ഭാരവും കുറയും, കരടിന് അംഗീകാരമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി

കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവ ഇറങ്ങി.

കമ്പളക്കാട്:കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവയിറങ്ങി. പുലർച്ചെ ഓട്ടോ ഡ്രൈവറാണ് കടുവയെ കണ്ടത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. 45 വാർഡ് പരിധിയിലാണ് കടുവയെ കണ്ടത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. Facebook

ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈന്‍ ഏതാണ്? ലിസ്റ്റില്‍ ഇടംപിടിച്ച് ഇന്‍ഡിഗോ‍!

എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷമായിരുന്നു 2025. ഇന്ത്യയില്‍ ഇന്‍ഡിഗോ എയര്‍ലൈനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈനുകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. കൃത്യസമയത്ത് ടേക്ക്ഓഫ്

ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചു! ടിക്കറ്റ് ബുക്കിം​ഗിന് ഓഫറുമായി റെയിൽവേ, ചെയ്യേണ്ടത് ഇത്ര മാത്രം

ദില്ലി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന യാത്രാ മാര്‍ഗമാണ് ട്രെയിനുകൾ. ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരാണ് ട്രെയിനിൽ സഞ്ചരിക്കുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്ക് വ്യത്യസ്ത തരം ആപ്പുകളായിരുന്നു യാത്രക്കാര്‍ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇവയെല്ലാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.