ഭാര്യ കുപ്രസിദ്ധ ഗുണ്ടയാണെന്ന് അറിഞ്ഞില്ല; കേസുകളുടെ നീണ്ട നിര, ആദ്യ ഭർത്താവ് ചെയ്ത കുറ്റകൃത്യങ്ങളുടെ കൂട്ടുപ്രതി! ഞെട്ടലിൽ യുവാവ്

തന്റെ ഭാര്യ കുപ്രസിദ്ധ ഗുണ്ടയാണെന്ന തിരിച്ചറിവിൽ പകച്ചിരിക്കുന്ന ഭർത്താവിന്റെ അവസ്ഥയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. മാട്രിമോണി ആപ്പിൽ കണ്ടാണ് ഇയാൾ യുവതിയെ വിവാഹം ചെയ്തത്. കുപ്രസിദ്ധ കുറ്റവാളിയുടെ ഭാര്യ ആയിരുന്ന ശേഷമാണ് യുവതിയെ യുവാവ് പുനർവിവാഹം ചെയ്തത്. ഏകദേശം 5000 കാറുകൾ മോഷ്ടിച്ച കേസിലും യുവതി പ്രതിയാണെന്നാണ് വിവരം. ആദ്യ ഭർത്താവുമായി നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ കൂട്ടുപ്രതികൂടിയാണ് വിവാഹമോചിത എന്ന വിവരം യുവതിയുടെ മാട്രിമോണി പ്രൊഫൈലിൽ നൽകിയിരുന്നു, ഇത് കണ്ട ശേഷമാണ് അനിൽ ചാറ്റിംഗ് ആരംഭിച്ചത്.

ഗുജറാത്തിലെ പോർബന്ദർ സ്വദേശിയാണ് വിമൽ കരിയയാണ് വഞ്ചിക്കപ്പെട്ടത്. ഭാര്യ റീത്ത ദാസ് ആണ് യുവാവിനെ കബളിപ്പിച്ചത്. റീത്ത ആസാമിലെ ഗുവാഹത്തി സ്വദേശിനിയാണ്. റീത്തയോട് വിവാഹമോചനത്തിന്റെ രേഖകൾ നല്കാൻ വിമൽ ആവശ്യപ്പെട്ടപ്പോൾ, വളരെ ചെറിയ പ്രായത്തിൽ പഞ്ചായത്തിൽ വച്ചായിരുന്നു വിവാഹമെന്നും, അതിനാൽ രേഖകൾ തന്റെ പക്കൽ ഇല്ല എന്നുമായിരുന്നു അറിയിച്ചിരുന്നത്. ഇത് വിശ്വസിച്ച് വിമൽ അഹമ്മദാബാദിൽ വച്ച് വിവാഹം കഴിച്ചു. ആറു മാസം കഴിഞ്ഞതും ഭൂമിസംബന്ധിയായ കേസ് ഉണ്ടെന്ന കാരണം പറഞ്ഞ് ഇവർ റീത്ത ആസാമിലേയ്ക്ക് തിരിച്ചു. ശേഷം, തിരികെ വന്നില്ല.
കുറച്ചു ദിവസത്തേക്ക് വിമൽ റീത്തയുമായി സംസാരിച്ചു എങ്കിലും പിന്നീട് ഫോൺ വിളികളും നിലച്ചു. എന്നാൽ, ഒരിക്കൽ ഫോൺ എടുത്തത് റീത്തയുടെ വക്കീലായിരുന്നു. റീത്ത പോലീസ് കസ്റ്റഡിയിലുമാണെന്ന് അറിയിച്ചു. ഭൂമിതർക്കത്തിന്റെ വിഷയമാകും എന്ന് കരുതിയ വിമലിനോട് ഇയാൾ ഒരു ലക്ഷം രൂപ ജാമ്യത്തിനായി വേണമെന്ന് അറിയിച്ചു. പണം റീത്തയുടെ അക്കൗണ്ടിലേക്ക് ഇട്ട ശേഷം രേഖകൾ ഓൺലൈൻ ആയി അയച്ചു തരാൻ ആവശ്യപ്പെട്ടു.
ഇതിൽ റീത്ത ചൗഹാൻ എന്നാണ് ഭാര്യയുടെ പേരെന്നും, മോഷണ കേസിലാണ് കസ്റ്റഡിയിൽ വച്ചിരുന്നതെന്നും വിമൽ മനസിലാക്കി. ഗൂഗിൾ ചെയ്തതും കൊടുംകുറ്റവാളിയാണ് റീത്ത എന്ന് വിമൽ തിരിച്ചറിഞ്ഞു. കുപ്രസിദ്ധ മോഷ്ടാവായ അനിൽ എന്നയാളുടെ ഭാര്യ ആയിരുന്നു റീത്ത. ഇതെല്ലാം വിമലിൽ നിന്നും ഒളിപ്പിച്ചു വെയ്ക്കുകയായിരുന്നു. ശേഷം, തനിക്ക് നീതിവേണമെന്ന് അറിയിച്ച് പ്രസിഡന്റിനോടും പ്രധാനമന്ത്രിയോടും ഉൾപ്പെടെ വിമൽ കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.