വൈഡും നോ ബോളും ചോദ്യം ചെയ്യാം; ഐപിഎല്ലിലും പുതിയ നിയമം നടപ്പാക്കാനൊരുങ്ങി ബിസിസിഐ

മുംബൈ: നിര്‍ണായക ഘട്ടങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍ വിളിക്കുന്ന വൈഡോ ഉയരത്തിന്‍റെ അടിസ്ഥാനത്തിലുള്ള നോ ബോളോ മത്സരഫലത്തെ തന്നെ പലപ്പോഴും സ്വാധീനിക്കാറുണ്ട്. പുരുഷ ഐപിഎല്ലില്‍ നിരവധി മത്സരങ്ങള്‍ ഇത്തരത്തില്‍ വിവാദത്തിലുമായിട്ടുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബിസിസിഐ. ഇപ്പോള്‍ നടക്കുന്ന വനിതാ പ്രീമിയര്‍ ലീഗില്‍ ഫീല്‍ഡ് അമ്പയര്‍ വിളിക്കുന്ന വൈഡും നോ ബോളും ഡിആര്‍എസിലൂടെ(ഫീല്‍ഡ് അമ്പയറുടെ തീരുമാനം റിവ്യു ചെയ്യാനുള്ള നടപടി) ഇനി മുതല്‍ കളിക്കാര്‍ക്ക് ചോദ്യം ചെയ്യാം.

ഈ നിയമം നടപ്പാക്കുന്ന ആദ്യ ലീഗാണ് വനിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. വനിതാ പ്രീമിയര്‍ ലീഗില്‍ പരീക്ഷണം വിജയകരമായതോടെ ഈ മാസം അവസാനം തുടങ്ങുന്ന പുരുഷ ഐപിഎല്ലിലും പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. ഫീല്‍ഡ് അമ്പയര്‍ വൈഡോ നോ ബോളോ വിളിച്ചാല്‍ ഡിആര്‍എസ് സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ബാറ്റര്‍ക്കോ ഫീല്‍ഡിംഗ് ടീമിനോ ഇത് ചോദ്യം ചെയ്യാം. ഓരോ ടീമിനും ഒരു ഇന്നിംഗ്സില്‍ പരമാവധി അനുവദിക്കുന്ന രണ്ട് ഡിആര്‍എസില്‍ വൈഡും നോ ബോളും ചോദ്യം ചെയ്യുന്നതും ഉള്‍പ്പെടും. എന്നാല്‍ ഫീല്‍ഡ് അമ്പയറുടെ ലെഗ് ബൈ തീരുമാനങ്ങള്‍ ഡിആര്‍എസിലൂടെ കളിക്കാര്‍ക്ക് ചോദ്യം ചെയ്യാനാവില്ല.
വനിതാ ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തന്നെ കളിക്കാര്‍ പുതിയ നിയമം ഫലപ്രദമായി ഉപയോഗിച്ചിരുന്നു. മുംബൈയും ഗുജറാത്തും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് താരം മോണിക്കക്കെതിരെ മുംബൈ സ്പിന്നര്‍ സൈക ഇഷാഖ് എറിഞ്ഞ പന്ത് ലെഗ് സൈഡിലൂടെ പോയപ്പോള്‍ ഫീല്‍ഡ് അമ്പയര്‍ വൈഡ് വിളിച്ചിരുന്നു. എന്നാല്‍ മുംബൈ ഡിആര്‍എസിലുടെ ഇത് ചോദ്യം ചെയ്തു. റീപ്ലേകളില്‍ പന്ത് മോണിക്കയുടെ ഗ്ലൗസില്‍ ഉരഞ്ഞിരുന്നുവെന്ന് വ്യക്തമായി. ഇതോടെ അമ്പയര്‍ തീരുമാനം തിരുത്തി. രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും പുതിയ നിയമപ്രകാരം റിവ്യു എടുത്തിരുന്നു. ഡല്‍ഹിയുടെ ജെമീമ റോഡ്രിഗസിനതിരെ മെഗാന്‍ ഷട്ട് എറിഞ്ഞ ഹൈ ഫുള്‍ട്ടോസ് ജെമീമ ബൗണ്ടറി കടത്തിയെങ്കിലും ഫീല്‍ഡ് അമ്പയര്‍ ആ പന്ത് നോ ബോള്‍ വിളിച്ചില്ല. ജെമീമ ഡിആര്‍എസിലൂടെ റിവ്യു ചെയ്തതോടെ ഫീല്‍ഡ് അമ്പയര്‍ക്ക് തീരുമാനം മാറ്റേണ്ടിവന്നിരുന്നു.
ഐപിഎല്ലില്‍ നോ ബോള്‍ എറിഞ്ഞതിന്‍റെ പേരില്‍ നിരവധി മത്സരങ്ങള്‍ വിവാദത്തിലായിട്ടുണ്ട്. 2019ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ബെന്‍ സ്റ്റോക്സ് എറിഞ്ഞ ഹൈ ഫുള്‍ട്ടോസ് നോ ബോള്‍ വിളിക്കാഞ്ഞതിനെത്തുടര്‍ന്ന് ചെന്നൈ നായകന്‍ എം എസ് ധോണി ഗ്രൗണ്ടിലിറങ്ങി അമ്പയര്‍മാരോട് കയര്‍ത്തിരുന്നു. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലും സമാനമായ സംഭവങ്ങള്‍ നടന്നിരുന്നു.

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസാമാസം കയ്യിൽക്കിട്ടുക 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ

ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ

ചെങ്കോട്ട സ്‌ഫോടനം; ഉത്തരവാദികളെ വെറുതേവിടില്ലെന്ന് രാജ്‌നാഥ് സിംഗ്

ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്നും അവരെ വെറുതെ വിടില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇന്നലെ ഡല്‍ഹിയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവർക്ക് എന്റെ

എഐ തട്ടിപ്പുകളിൽ ജാഗ്രത വേണം’; മുന്നറിയിപ്പുമായി ഗൂഗിൾ

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ചുള്ള ഓൺലൈൻ തട്ടിപ്പുകളിൽ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. വ്യാജ തൊഴിൽ അവസരങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ ചെയ് പേജുകൾ, യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കൽ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ പിടിച്ച് കുലുക്കിയ 7 സ്ഫോടനങ്ങൾ

ഡൽഹിയിൽ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം നടന്ന സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. നവംബർ 10ന് വൈകുന്നേരം 6.52നാണ് ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഒമ്പത്

വീണ്ടും പിടിവിട്ട്, ലക്ഷത്തിലേയ്ക്ക് കുതിക്കാൻ സ്വർണം; വിലയില്‍ വന്‍ വര്‍ധനവ്

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ഒരു പവന് 1800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 92,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,575 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണവില 90,000 കടന്നിരുന്നു. ഒരു

മീഷോയുടെ പേരിൽ വ്യാജ ഓഫർ ലിങ്ക്; തുറക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ മീഷോയുടെ പേരിൽ പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. ഐഫോൺ പോലുള്ള വിലകൂടിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ലിങ്കുകൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ഇതൊരു ഫിഷിംഗ് തട്ടിപ്പാണെന്നും ലിങ്കുകളിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.