മുത്തശ്ശിയുടെ തലയറുത്ത് ഡൈനിംഗ് ടേബിളിൽ വച്ച് ലഹരിക്കടിമയായ യുവാവ്.

മുംബൈ: വയോധികയെ ക്രൂരമായി കൊലപ്പെടുത്തി ചെറുമകൻ. മുംബൈയിലെ കോസ്മോ ചൗളിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. റോസി ഡയസ് എന്ന എൺപതുകാരിയാണ് ലഹരിക്കടിമയായ ചെറുമകന്‍റെ കൊലക്കത്തിക്കിരയായത്. സംഭവത്തിൽ ഇരുപത്തിയഞ്ചുകാരനായ ക്രിസ്റ്റഫര്‍ ഡയസ് എന്ന യുവാവ് അറസ്റ്റിലായിട്ടുണ്ട്.

അതിക്രൂരമായ നിലയിലാണ് ഇയാൾ സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വയോധികയുടെ തലയറുത്ത് ഡൈനിംഗ് ടേബിളിൽ വച്ചിരുന്നു. ആന്തരികാവയവങ്ങൾ നിലത്ത് ചിതറിയ നിലയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭീകര കൊലപാതകം അരങ്ങേറിയത്. ലഹരിമുക്തി കേന്ദ്രത്തിൽ നിന്ന് ഡിസ്ചാർജ് ആയി വന്നശേഷമാണ് ക്രിസ്റ്റഫർ ഇത്തരമൊരു കൃത്യം നടത്തിയത്.

‘കൊലപാതകത്തിനു ശേഷം ഇയാൾ ഗോവയിലുള്ള പിതാവിനെ വിളിച്ചു വിവരം പറഞ്ഞു. അടുത്ത ഫ്ലൈറ്റിന് തന്നെ മുംബൈയിലെത്തിയ പിതാവ് വീട് തുറന്നപ്പോൾ ചോര തളംകെട്ടി നിൽക്കുന്ന തറയിൽ ഇരിക്കുന്ന മകനെയാണ് കണ്ടത്. എന്താണ് നീ ചെയ്തതെന്ന് ചോദിച്ചപ്പോൾ മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന് ചിരിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്’ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അറസ്റ്റ് ചെയ്ത യുവാവിനെ ഒക്ടോബർ 17വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കൊലപാതകക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനോനില തകരാറിലായവരെപ്പോലെയാണ് ക്രിസ്റ്റഫർ പെരുമാറുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇത്തരമൊരു ക്രൂരകൃത്യത്തെ സംബന്ധിച്ച് ചോദിക്കുമ്പോഴേക്കും ഇയാൾ ചിരിക്കുകയായിരുന്നു എന്നും ബന്ദ്ര പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

‘യുവാവ് കഴിഞ്ഞ പതിനെട്ട് മാസമായി ഒരു ലഹരിമുക്ത കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. എന്നാൽ ആറുലക്ഷം രൂപയോളം വരുന്ന ബില്ല് തുക കെട്ടിവയ്ക്കാത്തതിനെ തുടർന്ന് വീട്ടിലേക്ക് മടക്കി അയച്ചു. ഇയാളുടെ മാതാപിതാക്കൾ ഇസ്രായേലിലാണ് താമസിക്കുന്നതും ജോലി ചെയ്യുന്നതും. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പിതാവ് കുടുംബത്തെ സന്ദർശിക്കുന്നതിനായി നാട്ടിലെത്തിയത്’ പൊലീസ് പറയുന്നു.

ലഹരിമുക്തി കേന്ദ്രത്തിൽ നിന്നും ക്രിസ്റ്റഫറെത്തിയത് മുത്തശ്ശിക്ക് അരികിലായിരുന്നു. ഇവർ താമസിച്ചിരുന്ന വീടിന്‍റെ മുകളിലത്തെ നിലയിൽ മറ്റു ബന്ധുക്കളും കഴിയുന്നുണ്ട്. ക്രിസ്റ്റഫർ തിരികെയെത്തിയപ്പോൾ മുകളിലുള്ള കസിൻസ് ഇയാളെ കാണാനത്തെിയിരുന്നു. മുത്തശ്ശി എല്ലാവർക്കും ഭക്ഷണം വിളമ്പി നൽകുകയും ചെയ്തു. എന്നാൽ ഇയാളിൽ നിന്ന് അകലം പാലിക്കാൻ മറ്റ് ബന്ധുക്കൾ അറിയിച്ചതോടെ ഇവർ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ തിങ്കളാഴ്ച അർദ്ധരാത്രിയോടെയാകാം കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ചെറുമക്കൾക്ക് ഭക്ഷണം നൽകി ഉറങ്ങാൻ കിടന്ന മുത്തശ്ശിയെ ആ സമയത്താകാം ക്രിസ്റ്റഫർ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?

ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും

വാട്‌സ്ആപ്പ് ഇല്ലാതെയും വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാം

ഓരോ ഇടവേളകളിലും അപ്‌ഡേഷനുകള്‍ നടത്താന്‍ ശ്രമിക്കാറുള്ള വാട്‌സ്ആപ്പ് ഇതാ പുതിയ ഫീച്ചറുമായി എത്തിയിരിക്കുന്നു. ആളുകള്‍ക്ക് സന്ദേശം അയക്കാനുള്ളത ഗസ്റ്റ് ചാറ്റ് ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ക്കാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുന്നത്. നിലവില്‍

ഗൂഗിള്‍ മീറ്റിനും സൂമിനും വെല്ലുവിളി! കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഗൂഗിള്‍ മീറ്റും സൂമും പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ മീറ്റിംഗുകളും കോളുകളും ഷെഡ്യൂള്‍ ചെയ്യുന്നതും ജോയിന്‍ ചെയ്യുന്നതും നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. ഈ ഫീച്ചര്‍ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിലും വന്നുകഴിഞ്ഞു. വാട്‌സ്ആപ്പില്‍ ഇനി മുതല്‍

അന്തർ സംസ്ഥാന യോഗം നടത്തി

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എന്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം; അരി ലഭിക്കുക 24,77,337 കുട്ടികൾക്ക്; സപ്ലൈക്കോയ്ക്ക് ചുമതല നൽകി..!

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി ലഭിക്കുക. വിദ്യാർഥികൾക്കുള്ള അരി സിവിൽ

സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ കടുപ്പിച്ചു

റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.