ബാറ്റ് വാങ്ങാന്‍ പാല്‍ വിതരണത്തിന് പോയിട്ടുണ്ട് രോഹിത് ശര്‍മ്മ; വൈകാരിക വെളിപ്പെടുത്തലുമായി ഓജ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സ്റ്റാറുകളിലൊരാളാണ് നായകന്‍ രോഹിത് ശര്‍മ്മ. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും വലിയ ഇംപാക്‌ടുള്ള ഓപ്പണറായി പേരെടുത്ത ഹിറ്റ്‌മാന്‍റെ ചെറുപ്പ കാലം ഓര്‍ത്തെടുക്കുകയാണ് മുന്‍ സഹതാരവും ഇപ്പോള്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗവുമായ പ്രഗ്യാന്‍ ഓജ. ഒരുകാലത്ത് ക്രിക്കറ്റ് ബാറ്റ് വാങ്ങാന്‍ പാല്‍ വിതരണത്തിന് പോയ ഭൂതകാലുണ്ട് ഹിറ്റ്‌മാന് എന്ന് ഓജ പറയുന്നു. ഐപിഎല്ലിന്‍റെ കന്നി സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി കളിച്ച താരങ്ങളാണ് ഇരുവരും.

‘അണ്ടര്‍-15 ഇന്ത്യന്‍ ക്യാംപില്‍ വച്ചാണ് രോഹിത് ശര്‍മ്മയെ ആദ്യം പരിചയപ്പെട്ടത്. അദേഹമൊരു സ്‌പെഷ്യല്‍ താരമാണെന്ന് എല്ലാവരും പറഞ്ഞു. ഞാന്‍ അയാള്‍ക്കെതിരെ കളിക്കുകയും വിക്കറ്റ് നേടുകയും ചെയ്തു. ഒരു സാധാരണ ബോംബേക്കാരനാണ് രോഹിത് ശര്‍മ്മ. അധികം സംസാരിക്കില്ലെങ്കിലും ബാറ്റ് ചെയ്യുമ്പോള്‍ വളരെ അഗ്രസീവാണ്. പരസ്‌പരം അറിയില്ലെങ്കിലും എന്തുകൊണ്ട് എനിക്കെതിരെ ഇത്ര അഗ്രസീവായി ബാറ്റ് ചെയ്യുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. അതിന് ശേഷം ഞങ്ങളുടെ സൗഹൃദം ഏറെ വളര്‍ന്നു.

രോഹിത് ശര്‍മ്മ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ നിന്നാണ് വരുന്നത്. ക്രിക്കറ്റ് കിറ്റ് വാങ്ങാനുള്ള പണത്തിന്‍റെ കുറവിനെ കുറിച്ച് സംസാരിച്ചപ്പോള്‍ അദേഹം വികാരഭരിതനായി. പണം കണ്ടെത്താനായി പാല്‍ പായ്‌ക്കറ്റുകള്‍ വിതരണം ചെയ്യുമായിരുന്നു രോഹിത് ശര്‍മ്മ. ഇതൊക്കെ ഏറെക്കാലം മുമ്പാണ്. അങ്ങനെയാണ് രോഹിത് തന്‍റെ ക്രിക്കറ്റ് ബാറ്റുകള്‍ വാങ്ങിയത്. ഇപ്പോള്‍ നോക്കുമ്പോള്‍ രോഹിത്തിന്‍റെ വളര്‍ച്ചയില്‍ ഏറെ അഭിമാനമുണ്ട്’ എന്നും ഓജ കൂട്ടിച്ചേര്‍ത്തു.

2007ലാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ട്വന്‍റി 20യ്ക്ക് പിന്നാലെ ഏകദിന ടീമിലും ചുവടുറപ്പിച്ച താരം 50 ഓവര്‍ ഫോര്‍മാറ്റില്‍ 30 സെഞ്ചുറികളോടെ 9825 റണ്‍സ് ഇതിനകം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഓപ്പണറുടെ റോളിലെത്തിയ ശേഷം വമ്പന്‍ സ്കോറുകള്‍ രോഹിത്തിന്‍റെ ബാറ്റില്‍ നിന്ന് പിറക്കാന്‍ തുടങ്ങി. ടെസ്റ്റില്‍ 3379 ഉം രാജ്യാന്തര ടി20യില്‍ 3853 റണ്‍സും രോഹിത്തിനുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ നായകന്‍ കൂടിയാണ് രോഹിത് ശര്‍മ്മ. ടീം ഇന്ത്യക്കായി രോഹിത് ശര്‍മ്മയും പ്രഗ്യാന്‍ ഓജയും ഒരുമിച്ച് 24 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.