കൽപ്പറ്റ: രണ്ട് പേർ ഒരുമിച്ച് ജോലിക്ക് പോയതിൽ ഒരാൾ കൂലി കൂടുതൽ ചോദിച്ചു. തുക കൂടുതൽ കൊടുക്കാതിരുന്നതിന് കൂടെ ജോലിക്ക് പോയ ആളുടെ കാല് തല്ലിയൊടിച്ച് പ്രതിഷേധം.
പടിഞ്ഞാറത്തറയിലാണ് അപൂർവ്വമായ ഈ ആക്രമണം നടന്നത്.പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് ഇടുങ്ങാനാക്കുഴി തോമസിനാണ് കൂലി കുറഞ്ഞതിൻ്റെ പേരിൽ കൂട്ടാളിയായ തൊഴിലാളിയുടെ മർദ്ദനമേറ്റത്. കഴിഞ്ഞ പതിനാലാം തീയതിയാണ് സംഭവം. പടിഞ്ഞാറത്തറ സ്വദേശി സിൻജുവാണ് ഒരുമിച്ച് ജോലിക്ക് പോയ തോമസിന്റെ കാല് തല്ലിയൊടിച്ചത്. കൂലിപ്പണിക്കാരായ
ഇവർ ഒരുമിച്ച് ജോലിക്ക് പോയി.
വൈകുന്നേരം തൊഴിലുടമ 700 രൂപ കൂലി കൊടുത്തെങ്കിലും തുക കുറവാണെന്ന് പേരിൽ ഇയാൾ തോമസിൻ്റെ വീട്ടിലേക്ക് പോയി. അവിടെവച്ച് ഇയാൾ വീടിനടുത്ത് ഉണ്ടായിരുന്ന തൂമ്പ കൈവെച്ച് കാലിൽ അടിക്കുകയും, നിലത്തുവീണ തോമസിന്റെ ചെവിക്ക് ചവിട്ടുകയും ചെയ്തു. സാരമായി പരിക്കേറ്റ തോമസ് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
തോമസ് വാടകവീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. സംഭവത്തിൽ സിൻജുവിനെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്