സ്‌കൈഡൈവിംഗിനിടയിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് ഇങ്ങനെ…

സാഹസികതയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഒരിക്കലെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യമാണ് സ്‌കൈ ഡൈവിംഗ്. ഒരുപക്ഷേ ഇത്രയേറെ ത്രില്ലടിപ്പിക്കുന്നതും ആവേശഭരിതമാക്കുന്നതുമായ മറ്റൊരു സാഹസിക വിനോദം ഉണ്ടാകില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൈ ഡൈവിംഗ് എന്ന വലിയ സ്വപ്നം യാഥാർത്ഥ്യമാക്കണോ വേണ്ടയോ എന്ന് രണ്ടാമതൊന്നു കൂടി ചിന്തിച്ചേക്കാം. കാരണം ആകാശ വിസ്മയം ആസ്വദിക്കാൻ വെറും നിമിഷങ്ങൾ മാത്രം അവശേഷിക്കെ വലിയൊരു ദുരന്തത്തെ നേരിടേണ്ടിവന്ന ഏതാനും ആളുകളാണ് വീഡിയോയിൽ.

2013 -ൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ ട്വിറ്ററിൽ വീണ്ടും വൈറലാകുന്നത്. ഏപ്രിൽ 12 -ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ക്ലിപ്പ് ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. ഒരു കൂട്ടം സ്കൈഡൈവർമാർ അവരുടെ ആദ്യത്തെ ഡൈവിംഗിന് തയ്യാറെടുക്കുന്നതിനിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിത ദുരന്തമാണ് വീഡിയോയിൽ. ഏതാനും സ്കൈഡൈവർമാർ ഡൈവിംഗിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ മറ്റൊരുകൂട്ടം സ്കൈഡൈവർമാർ സഞ്ചരിച്ച വിമാനം അവരുടെ വിമാനത്തിൽ വന്നിടിച്ചാണ് അതിദാരുണമായ ദുരന്തം സംഭവിച്ചത്.

അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ട് അനുസരിച്ച്, 2013 -ൽ യുഎസിലെ സുപ്പീരിയർ തടാകത്തിന് സമീപമാണ് കൂട്ടിയിടി സംഭവിച്ചത്. 12,000 അടി ഉയരത്തിൽ വച്ചാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. ഭാഗ്യവശാൽ, സ്കൈഡൈവർമാർക്കോ പൈലറ്റുമാർക്കോ വലിയ പരിക്കുകളൊന്നും പറ്റിയില്ല.

സ്കൈഡൈവിംഗ് ഇൻസ്ട്രക്ടറും സുരക്ഷാ ഉപദേഷ്ടാവുമായ മൈക്ക് റോബിൻസൺ അന്ന് മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, കൂട്ടിയിടി നടക്കുമ്പോൾ ഡൈവർമാർ അവരുടെ അവസാനത്തെ ചാട്ടം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നു. അതുകൊണ്ടുതന്നെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ഡൈവർമാർക്ക് സുരക്ഷിതമായി തന്നെ ചാടാൻ സാധിച്ചുവത്രേ. പാരച്യൂട്ടുകൾ ഉപയോഗിച്ച് സ്കൈഡൈവർമാർക്ക് സുരക്ഷിതമായ സ്ഥലത്ത് ഇറങ്ങാൻ കഴിഞ്ഞു. കൂടാതെ ഇടിച്ച ശേഷം തകർന്ന ലീഡ് വിമാനത്തിന്റെ പൈലറ്റും അടിയന്തര പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി ലാൻഡ് ചെയ്തു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.