ആദ്യമായി എടുത്ത ബിഗ് ടിക്കറ്റിലൂടെ പ്രവാസിക്ക് സ്വന്തമായത് റേ‌ഞ്ച് റോവര്‍ ആഡംബര കാര്‍

അബുദാബി: ഏപ്രില്‍ മൂന്നിന് നടന്ന കഴിഞ്ഞ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കിയത് അരുണ്‍ ജോസഫ് എന്ന പ്രവാസിയായിരുന്നു. ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ അന്ന് ഭാഗ്യം തേടിയെത്തിയത്. 16 വര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ അരുണ്‍, ഭാര്യയ്ക്കും ഒരു വയസുള്ള കുട്ടിയ്ക്കും ഒപ്പം അബുദാബിയില്‍ താമസിക്കുകയാണ്.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് അടുത്ത ഡ്രീം കാര്‍ നറുക്കെടുപ്പിലെ വിജയി താനായിരിക്കുമെന്ന ഒരു ചിന്ത അദ്ദേഹത്തിന് ഉണ്ടായത്. അപ്പോള്‍ തന്നെ ഒരു ടിക്കറ്റെടുത്ത് ജീവിതത്തില്‍ ആദ്യമായി അദ്ദേഹം ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിച്ചു. അധികം വൈകിയില്ല, നറുക്കെടുപ്പ് ദിവസം തന്നെ പുതിയ റേഞ്ച് റോവര്‍ കാറിന്റെ വിജയി മറ്റാരുമല്ലെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളും അദ്ദേഹത്തെ തേടിയെത്തി.

ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍, കാര്‍ വിറ്റ് ആ പണം തന്റെ കുട്ടിയുടെ ഭാവി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കന്നതെന്ന് അദ്ദേഹം പറ‌ഞ്ഞു. ഇനിയും ഡ്രീം കാര്‍ ടിക്കറ്റെടുക്കുന്നത് തുടരുമെന്ന് അറിയിച്ച അദ്ദേഹം മേയ് മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റ് ഇതിനോടകം തന്നെ വാങ്ങിക്കഴിഞ്ഞു.

അരുണിനെപ്പോലെ ഏപ്രില്‍ മാസത്തിലുടനീളം ഡ്രീം കാര്‍ ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് അടുത്ത നറുക്കെടുപ്പില്‍ മസെറാട്ടി ഗിബ്ലി കാറ്‍ സ്വന്തമാക്കാനുള്ള അവസരമാണുള്ളത്. മേയ് മാസത്തില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാവട്ടെ ആഡംബര കാറായ റേഞ്ച് റോവല്‍ വേലാറാണ് ജൂണ്‍ മൂന്നിനുള്ള നറുക്കെടുപ്പില്‍ സമ്മാനമായി സ്വന്തമാക്കാന്‍ അവസരം ലഭിക്കുക. 150 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സീരിസ് ടിക്കറ്റിന്റെ വില. ക്യാഷ് പ്രൈസ് ടിക്കറ്റുകളെപ്പോലെ തന്നെ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്താല്‍ ഒരു ടിക്കറ്റ് ഇതിലും സൗജന്യമായി ലഭിക്കും.

ബിഗ് ടിക്കറ്റിന്റെ വെബ്‍സൈറ്റിലൂടെയോ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ഡ്രീം കാര്‍ ടിക്കറ്റുകള്‍ എടുക്കാം. അതേസമയം ബിഗ് ടിക്കറ്റിന്റേതല്ലാത്ത മറ്റ് വെബ്‍സൈറ്റുകളിലൂടെയോ ഗ്രൂപ്പുകളിലൂടെയോ ടിക്കറ്റെടുക്കുന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അങ്ങനെ കിട്ടുന്ന ടിക്കറ്റുകള്‍ വ്യാജമല്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിഗ് ടിക്കറ്റിനെക്കുറിച്ചും വരാനിരിക്കുന്ന നറുക്കെടുപ്പുകളെ കുറിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വേണ്ടി ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ ഫോളോ ചെയ്യാനും ബിഗ് ടിക്കറ്റ് സംഘാടകര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍.

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

നിയമനം

പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സെക്യൂരിറ്റി തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നാലര വർഷത്തെ ഫിസിയോതെറാപ്പി ബിരുദമുള്ളവർക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കും ഫാർമസി കൗൺസിൽ റജിസ്ട്രഷനോട് കൂടിയ ബിഫാം/ഡിഫാം യോഗ്യതയുള്ളവർക്ക് ഫാർമസിസ്റ്റ്

പെയിൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റി രൂപീകരിച്ചു.

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്‌ പടിഞ്ഞാറത്തറ കുടുംബരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പുതുതായി പാലിയേറ്റീവ് കമ്മിറ്റിക്ക് രൂപം നൽകി. ഇതോടെ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ രണ്ട് പാലിയറ്റീവ് യൂണിറ്റുകൾ നിലവിൽ വന്നു. ബാങ്ക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന

വനിതാ ലീഗ് ‘മടിത്തട്ട് ക്യാമ്പയിൻ പൂർത്തീകരിച്ചു.

പടിഞ്ഞാറത്തറ: വനിതാ ലീഗ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആരംഭിച്ച മടിത്തട്ടു ക്യാമ്പയിൻ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവൻ ശഖാകളിലും പൂർത്തിയാക്കി. ക്യാമ്പയിൻ്റെ പഞ്ചായത്ത് തല സമാപനം നടത്തി. ബാഫഖി സൗദത്തിൽ നടന്ന

കരളിലെ ട്യൂമര്‍ ; ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരൾ ദഹനത്തെ സഹായിക്കുന്നതിലും ഊർജ്ജ നില നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. കരളിൽ ട്യൂമർ പിടിപെടുന്നത് വളരെ വെെകിയാണ് പലരും കണ്ടെത്തുന്നത്. ലക്ഷണങ്ങൾ ഗുരുതരമാകുന്നതുവരെ പല രോഗികളും തങ്ങൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.