കബനീ പ്രൊജക്ട് ഓഫീസുകളും തസ്തികകളും നഷ്ടപ്പെടുത്തിയത് സർക്കാരിൻ്റെ പിടിപ്പുകേട്: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: മണ്ണ് സംരക്ഷണ വകുപ്പിലെ കബനി പ്രൊജക്ടിനു കീഴിൽ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ആറ് ഓഫീസുകളും നൂറ്റി നാല് തസ്തികകളും നഷ്ടപ്പെട്ടത് സർക്കാരിൻ്റെ കഴിവുകേട് മൂലമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. കാർഷിക മേഖലയായ വയനാട് ജില്ലയിലെ ചെറുകിട കർഷകർക്ക് ഉപകാരപ്രദമാകേണ്ട ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കാൻ സഹായകമാകേണ്ട വകുപ്പിലെ തസ്തികകളാണ് ജില്ലക്ക് നഷ്ടപ്പെടുന്നത് എന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.വയനാട് പാക്കേജ് പോലുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ കർഷകരെ വഞ്ചിക്കുകയാണ് ഇടതു സർക്കാർ ചെയ്തതെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ.

2017 മുതൽ തന്നെ കേന്ദ്ര സർക്കാരിൽ നിന്നും അറിയിപ്പു ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാരും വകുപ്പ് അധികാരികളും ചേർന്ന് ജീവനക്കാരെ പെരുവഴിയിലാക്കിയിരിക്കുകയാണ്. 2020 ഏപ്രിൽ മുതൽ ശമ്പള വിതരണവും തടസ്സപെട്ടതോടു കൂടി ജീവനക്കാർക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. എന്നാൽ കബനീ പ്രൊജക്ട് തുടരാനാവില്ലെന്നും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ജീവനക്കാരെ നിലനിർത്തുന്നത് സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്നുമുള്ള ന്യായങ്ങൾ നിരത്തി വഞ്ചനാപരമായ നിലപാടാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. ഇല്ലാത്ത തസ്തികകളിലും പിൻ വാതിലിലൂടെയും നിയമനങ്ങൾ നേടിയ സ്വന്തക്കാരെ സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയ ഒരു സർക്കാരാണ് പി.എസ്.സി വഴി പരീക്ഷയെഴുതി ജോലിയിൽ കയറിയ ജീവനക്കാരെ ഇത്തരത്തിൽ പരിഹസിക്കുന്നത്.

നവംബർ ആദ്യവാരത്തിൽ തന്നെ രണ്ടു മാസത്തെ ശമ്പളം വിതരണം ചെയ്യാനും നിലവിലുള്ള ഒഴിവുകളിൽ ജീവനക്കാരെ പുനർ നിയമിക്കാനും കോടതി ഉത്തരവ് വന്നത് ജീവനക്കാർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. എന്നാൽ വനിതകളും വികലാംഗരും ഉൾപ്പെടെയുള്ള ജീവനക്കാരെ എങ്ങനെ പുനർവിന്യസിപ്പിക്കുമെന്നത് അവരെ ആശങ്കയിലാക്കുന്നുണ്ട്. ഒരു പാട് നിയമ പ്രശ്നങ്ങൾക്ക് വഴിവെക്കാനുള്ള സാഹചര്യവും ജീവനക്കാർ തള്ളിക്കളയുന്നില്ല. കേരള എൻ.ജി.ഒ അസോസിയേഷൻ കോടതി വിധിയെ സ്വാഗതം ചെയ്യുന്നു, എന്നാൽ എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കാൻ സർക്കാർ തയാറാകണം ഇനിയും വൈകിപ്പിച്ച് ജീവനക്കാരെ വഞ്ചിക്കരുത്. കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിച്ചാൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡണ്ട് മോബിഷ് .പി .തോമസ്, സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി ഷാജി എന്നിവർ അറിയിച്ചു.

പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ:

വാഹനം ആവശ്യമുണ്ട്

പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എള്ളുമന്ദം-ഒരപ്പ്, കുഴിപ്പിൽ കവല – പിള്ളേരി പ്രദേശത്ത് നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 25ന്

സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) – പിഡബ്ല്യുഡി/ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് – 3 – ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ – 293/2024), ട്രേസര്‍ – കേരള സ്റ്റേറ്റ്

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *