എന്താണ് ആർട്ടിക്കിള്‍ 355; മണിപ്പൂരില്‍ അനുച്ഛേദം 355 ദുരുപയോഗപ്പെടുത്തിയോ?

സംഘര്‍ഷത്തില്‍ അയവ് വരാതിരുന്ന സാഹചര്യത്തില്‍ മണിപ്പൂരിലെ സുരക്ഷാ ചുമതലയുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപ സമാനമായ സാഹചര്യം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് പതിനായിരത്തിലധികം വരുന്ന സുരക്ഷാ സേനയെയാണ് വിന്യസിച്ചിരിക്കുന്നത് . ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 355 അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ചുമത്തപ്പെട്ടിരിക്കുകയാണ്.

എന്താണ് അനുച്ഛേദം 355? ഇന്ത്യന്‍ ഭരണഘടന പ്രകാരം എങ്ങനെയാണ് അത് ചുമത്തുന്നത്

അനുച്ഛേദം 352 മുതല്‍ 360 വരെയുള്ള ഇന്ത്യന്‍ ഭരണഘടനയുടെ പതിനെട്ടാം ഭാഗത്തില്‍ അടങ്ങിയിരിക്കുന്ന അടിയന്തര വ്യവസ്ഥകളുടെ ഭാഗമാണ് അനുച്ഛേദം 355. ഇവ വളരെ അടിയന്തരവും അപൂര്‍വവുമായ സാഹചര്യങ്ങളിൽ ഉപയോഗിക്കണമെന്നാണ് അനുച്ഛേദത്തിന്റെ വ്യവസ്ഥകളില്‍ പറയുന്നത്.

ഒരു സംസ്ഥാനത്ത് ആഭ്യന്തര കലഹം ഉണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് അനുച്ഛേദം 352 വഴിയോ അല്ലെങ്കില്‍ അനുച്ഛേദം 356 വഴി രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള അധികാരം നല്‍കുന്നുണ്ട്. പുറത്തുനിന്നുള്ള ആക്രമണങ്ങളില്‍ നിന്നും ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്നും സംസ്ഥാനങ്ങളെ സംരക്ഷിക്കാനും എല്ലാ സംസ്ഥാനങ്ങളും ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് 355ാം അനുച്ഛേദ പ്രകാരമാണ്.

ഒരു സംസ്ഥാനത്ത് ആഭ്യന്തര കലഹം ഉണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് അനുച്ഛേദം 352 വഴിയോ അല്ലെങ്കില്‍ അനുച്ഛേദം 356 വഴി രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള അധികാരം നല്‍കുന്നുണ്ട്
അതായത് രാജ്യത്ത് ഏതെങ്കിലും സംസ്ഥാനത്ത് ബാഹ്യമോ ആഭ്യന്തരമോ ആയ ആക്രമണമുണ്ടായാല്‍ അതില്‍ നിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നാണ് ഈ അനുച്ഛേദം വ്യക്തമാക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും ഈ വ്യവസ്ഥയിലൂടെയാണ് സംരക്ഷിക്കേണ്ടത്. അനുച്ഛേദം 355 ന്റെ വ്യാപ്തി മനസ്സിലാക്കാന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കിയവര്‍ ഈ അനുച്ഛേദം ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിന്റെ ഉദ്ദേശ്യം പരിശോധിക്കേണ്ടതുണ്ട്.

1948 ല്‍ ഭരണഘടനയുടെ കരട് തയ്യാറാക്കുമ്പോള്‍ അനുച്ഛേദം 355 ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. 1949 സെപ്റ്റംബറിലാണ് അത് ചേര്‍ക്കുന്നത്. 277 എ എന്ന പേരിലാണ് അന്ന് അനുച്ഛേദം ചേര്‍ക്കുന്നത്. ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 356 ന്റെ പ്രയോഗത്തിന് നിയമാനുസൃതമായ അടിസ്ഥാനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ഉള്‍പ്പെടുത്തിയത്.

അനുച്ഛേദം 355 ലൂടെ ഒരു സംസ്ഥാനത്തെ കലഹങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറുന്നു
ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് അറ്റകൈ പ്രയോഗമായി കണക്കാക്കുന്നതിനാല്‍ ഭരണഘടനാ ശില്‍പികള്‍ക്ക് അനുച്ഛേദം 355 ന്റെ ഉള്‍പ്പെടുത്തല്‍ ഒരു അനിവാര്യ ഘടകമാണെന്ന് തോന്നി. സംസ്ഥാനത്തിന് സ്വയം ഭരിക്കാനുള്ള കഴിവ് ഇല്ലാതാക്കുന്നതിനാലാണ് ഈ അനുച്ഛേദത്തിന് ഇത്രയുമധികം പ്രധാന്യം നല്‍കിയത്. ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുമ്പോള്‍ ആ സംസ്ഥാനം ഭരിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല രാഷ്ട്രപതി ഭരണം ഏറ്റെടുക്കുമ്പോള്‍ ആ സംസ്ഥാനത്തിന്റെ അധികാരം നിയമനിര്‍മ്മാണ സഭയില്‍ നിന്ന് ദേശീയ പാര്‍ലമെന്റിലേക്ക് അധികാരം കൈമാറ്റപ്പെടുക കൂടി ചെയ്യും.

അതിനാല്‍ ഈ നിയമം ദുരുപയോഗപ്പെടാനുള്ള സാഹചര്യവും കൂടുതലാണ്. അനുച്ഛേദം 356 ല്‍ നിക്ഷിപ്തമായ അധികാരം അനുവദിച്ചതിനാല്‍ ഈ നിയമം ഒരിക്കലും ദുരുപയോഗം ചെയ്യപ്പെട്ടു കൂടാ എന്ന ഉദ്ദേശ്യത്തോടെയാണ് ഭരണഘടനാ ശില്‍പികള്‍ മറ്റൊരു അനുച്ഛേദത്തിന്റെ കൂടി ആവശ്യം ഉണ്ടെന്ന് കണ്ടെത്തുന്നത്. ഈ ആവശ്യം ഉയര്‍ന്ന് വന്നതോടെയാണ് അനുച്ഛേദം 355 നെ ഇതില്‍ ഉള്‍പ്പെടുത്തുന്നത്. അതായത് അനുച്ഛേദം 355 ലൂടെ ഒരു സംസ്ഥാനത്തെ കലഹങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി മാറുന്നു.

അനുച്ഛേദം 355 ഉം 356 ഉം നല്‍കുന്ന അധികാരങ്ങള്‍ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് അന്നത്തെ ചര്‍ച്ചകളില്‍ ഡോ ബി ആര്‍ അംബേദ്കര്‍ പറഞ്ഞിരുന്നു
അനുച്ഛേദം 355 ഉപയോഗിക്കുന്ന സാഹചര്യങ്ങള്‍

അനുച്ഛേദം 352 പ്രകാരം ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തുണ്ടാകുന്ന കലാപം സുരക്ഷയ്ക്ക് ഭീഷണിയായാല്‍ രാഷ്ട്രപതിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം. യുദ്ധമോ സായുധ കലാപമോ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ രാഷ്ട്രപതിക്ക് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയും.

ഭരണഘടനയുടെ പതിനാറാം ഭാഗത്തില്‍ പരാമര്‍ശിച്ചിട്ടുള്ള അടിയന്തരാവസ്ഥ എന്ന വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്ക ഭരണഘടനയുടെ കരട് നിര്‍മിക്കുമ്പോള്‍ തന്നെ നിര്‍മാതാക്കളിലുണ്ടായിരുന്നു. അനുച്ഛേദം 355 ഉം 356 ഉം നല്‍കുന്ന അധികാരങ്ങള്‍ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് അന്നത്തെ ചര്‍ച്ചകളില്‍ ഡോ ബി ആര്‍ അംബേദ്കര്‍ പറഞ്ഞിരുന്നു. 1949 ആഗസ്റ്റില്‍ ഭരണഘടനാ അസംബ്ലിയുടെ ഒരു ചര്‍ച്ചയില്‍ ഒരു സംസ്ഥാനത്തിന്റെ ഭരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുന്‍പ് രാഷ്ട്രപതി എല്ലാ മുന്‍കരുതലുകളും എടുക്കണമെന്ന് അംബേദ്കര്‍ നിര്‍ദേശിക്കുന്നുണ്ട്.

ഭരണഘടനയുടെ അനുച്ഛേദം 355, 356 പോലുള്ളവ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് പ്രധാനമായും നിര്‍ദേശമുണ്ടായിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇത് ഏകപക്ഷീയമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ഏതെങ്കിലും സാഹചര്യത്തില്‍ ഭരണഘടനാ അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമായി നടപടികളുണ്ടായാല്‍ അത് പരിശോധിക്കാന്‍ പൗരന്മാര്‍ക്ക് കോടതികളെ സമീപിക്കാനും അവകാശമുണ്ട്.

ഏറെ മുന്‍കരുതലുകളും നിയമനടപടികളും സ്വീകരിക്കേണ്ട ഒരു നിയമനടപടിയെ വളരെ ലാഘവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്തിരിക്കുന്നത്
എന്നാല്‍ മണിപ്പൂരില്‍ ഇത് ഏകപക്ഷീയമായി ഉപയോഗിക്കപ്പെട്ടോ എന്ന വാദത്തിന് സംശയമേറുകയാണ്. എസ് ആര്‍ ബൊമ്മൈ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ, നാഗാ പീപ്പിള്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ, സര്‍ബാനന്ദ സോനോവാള്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്നീ കേസുകളിലെല്ലാം കേന്ദ്ര സര്‍ക്കാരിന് ഇത് വ്യാപകമായി ഉപയോഗിക്കാന്‍ ആകില്ലെന്ന് സമര്‍ത്ഥിക്കുന്നുണ്ട്. ഏറെ മുന്‍കരുതലുകളും നിയമനടപടികളും സ്വീകരിക്കേണ്ട ഒരു നടപടിയെ മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്

ഒരു സംസ്ഥാനത്ത് അനുച്ഛേദം 355 ചുമത്തുമ്പോള്‍ അത് പൊതു ജനങ്ങളെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അങ്ങനെയൊരു അറിയിപ്പും മണിപ്പൂരിലുണ്ടായിട്ടില്ല. സംസ്ഥാനത്ത് അനുച്ഛേദം 355 നടപ്പാക്കിയെന്ന് ഭരണകക്ഷിയിലെ എംഎല്‍എ ട്വീറ്റ് ചെയ്യുമ്പോഴാണ് ജനങ്ങള്‍ അറിയുന്നത്. എംഎല്‍എയുടെ ട്വീറ്റിന് ശേഷം സംസ്ഥാന പോലീസ് മേധാവി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിക്കുകയും ചെയ്തു. അതായത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് അനുച്ഛേദം 355 ഏകപക്ഷീയമായി ചുമത്തുകയായിരുന്നോ എന്നാണ് പ്രധാന സംശയം. അനുച്ഛേദം 355 ചുമത്തിയതിൽ ഔദ്യോഗികമായൊരു പ്രഖ്യാപനം കേന്ദ്ര സർക്കാരിൻറെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. ഈ നടപടികള്‍ ഭരണഘടന വിഭാവനം ചെയ്ത ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തന്നെ തകര്‍ക്കുന്നതാണെന്നതാണ് ഉയരുന്ന പ്രധാന വിമർശനം

കൊച്ചി ലുലു ഗ്രൂപ്പിൽ മികച്ച തൊഴിലവസരങ്ങൾ; ഈ യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം

മികച്ച കഴിവും യോഗ്യതയും ഉണ്ടായിട്ടും അർഹിച്ച ജോലി ലഭിക്കാതെ പോയവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍

“മാറിമാറി വിവാഹം കഴിച്ചത് സ്നേഹം കിട്ടാൻ; എന്നെ പുറത്തുവിട്ടാൽ ഇനിയും തെറ്റാവർത്തിക്കും”: 10 പേരെ വിവാഹ തട്ടിപ്പിന് ഇരയാക്കിയ മലയാളി യുവതി പറയുന്നത് ഇങ്ങനെ…

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ (30)

വില 15 കോടി; ലോകത്തിൽ ആകെയുള്ളത് 500 എണ്ണം മാത്രം: സൂപ്പർസ്റ്റാർ അജിത് കുമാർ സ്വന്തമാക്കിയ സൂപ്പർ കാർ

തന്റെ സൂപ്പർകാർ ശേഖരത്തിലേക്ക് പുതിയ മോഡല്‍ ചേർത്ത് തമിഴ് സൂപ്പർസ്റ്റാർ അജിത്ത് കുമാർ. മക്ലാരൻ സെന്ന

കല്ല്യാണം കളറാക്കാൻ ഇനി കെഎസ്‌ആര്‍ടിസി

ആനവണ്ടിയില്‍ കല്ല്യാണ ട്രിപ്പ് പോയാലോ കല്യാണത്തിനുള്‍പ്പെടെയുള്ള സ്വകാര്യ സര്‍വീസുകളിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ നിരക്ക് കുത്തനെ കുറച്ചിരിക്കുകയാണ്

ലക്ഷ്യമിടുന്നത് ഇന്ത്യക്കാരെ; 50 ലക്ഷം ഡോളർ നിക്ഷേപിച്ചാൽ അമേരിക്കയിൽ സ്ഥിരതാമസമാക്കാനവസരം: എന്താണ് ട്രംപ് ഗോൾഡ് കാർഡ്?

അമേരിക്കൻ ഐക്യനാടുകളിലെ സ്ഥിരതാമസത്തിനുള്ള അഞ്ച് മില്യണ്‍ ഡോളറിന്‍റെ ട്രംപ് ഗോള്‍ഡ് കാർഡ് പദ്ധതി ഇന്ത്യയില്‍ വൻ

Latest News

WAYANAD EDITOR'S PICK

TOP NEWS

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്ക്കെതിരേ കര്‍ശന നടപടി

കേരളത്തില്‍ ഇന്ന് അർധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ഇനിയുള്ള 52 ദിവസത്തേക്ക് ട്രോളിങ്‌ എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്.ഇന്ന്…
Kerala

കൊച്ചി ലുലു ഗ്രൂപ്പിൽ മികച്ച തൊഴിലവസരങ്ങൾ; ഈ യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം

മികച്ച കഴിവും യോഗ്യതയും ഉണ്ടായിട്ടും അർഹിച്ച ജോലി ലഭിക്കാതെ പോയവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ ഉദ്ധേശിക്കുന്നവരാണോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി…
Kerala

“മാറിമാറി വിവാഹം കഴിച്ചത് സ്നേഹം കിട്ടാൻ; എന്നെ പുറത്തുവിട്ടാൽ ഇനിയും തെറ്റാവർത്തിക്കും”: 10 പേരെ വിവാഹ തട്ടിപ്പിന് ഇരയാക്കിയ മലയാളി യുവതി പറയുന്നത് ഇങ്ങനെ…

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ (30) പൊലീസിനോട് പറഞ്ഞു. സ്‌നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്കു പോയത്. തന്നെ…
Kerala

വീണ്ടും ഇടിവ്; സ്വര്‍ണവില ഇന്നും കുറഞ്ഞു.

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് സ്വര്‍ണവില 71,640 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 8955 രൂപയാണ് ഒരു ഗ്രാം…
Kerala

വില 15 കോടി; ലോകത്തിൽ ആകെയുള്ളത് 500 എണ്ണം മാത്രം: സൂപ്പർസ്റ്റാർ അജിത് കുമാർ സ്വന്തമാക്കിയ സൂപ്പർ കാർ

തന്റെ സൂപ്പർകാർ ശേഖരത്തിലേക്ക് പുതിയ മോഡല്‍ ചേർത്ത് തമിഴ് സൂപ്പർസ്റ്റാർ അജിത്ത് കുമാർ. മക്ലാരൻ സെന്ന എന്ന ഹൈപ്പർ കാറാണ് പ്രൊഫഷണല്‍ റേസർ കൂടിയായ അജിത്ത് സ്വന്തമാക്കിയത്.വാഹനത്തിന്റെ…
General

RECOMMENDED

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്ക്കെതിരേ കര്‍ശന നടപടി

കേരളത്തില്‍ ഇന്ന് അർധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ഇനിയുള്ള 52 ദിവസത്തേക്ക് ട്രോളിങ്‌ എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്.ഇന്ന് രാത്രി 12 മണിക്ക് നീണ്ടകര പാലത്തിന്റെ…

കൊച്ചി ലുലു ഗ്രൂപ്പിൽ മികച്ച തൊഴിലവസരങ്ങൾ; ഈ യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം

മികച്ച കഴിവും യോഗ്യതയും ഉണ്ടായിട്ടും അർഹിച്ച ജോലി ലഭിക്കാതെ പോയവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ ഉദ്ധേശിക്കുന്നവരാണോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി മികച്ച ചില അവസരങ്ങള്‍ ലുലു ഗ്രൂപ്പ്…

“മാറിമാറി വിവാഹം കഴിച്ചത് സ്നേഹം കിട്ടാൻ; എന്നെ പുറത്തുവിട്ടാൽ ഇനിയും തെറ്റാവർത്തിക്കും”: 10 പേരെ വിവാഹ തട്ടിപ്പിന് ഇരയാക്കിയ മലയാളി യുവതി പറയുന്നത് ഇങ്ങനെ…

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ (30) പൊലീസിനോട് പറഞ്ഞു. സ്‌നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്കു പോയത്. തന്നെ ജയിലില്‍ നിന്നു പറഞ്ഞുവിട്ടാല്‍ ഇനിയും തെറ്റുകള്‍…

വീണ്ടും ഇടിവ്; സ്വര്‍ണവില ഇന്നും കുറഞ്ഞു.

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് സ്വര്‍ണവില 71,640 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 8955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന്…

കല്ല്യാണം കളറാക്കാൻ ഇനി കെഎസ്‌ആര്‍ടിസി

ആനവണ്ടിയില്‍ കല്ല്യാണ ട്രിപ്പ് പോയാലോ കല്യാണത്തിനുള്‍പ്പെടെയുള്ള സ്വകാര്യ സര്‍വീസുകളിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ നിരക്ക് കുത്തനെ കുറച്ചിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. കുറഞ്ഞ ചെലവില്‍ വന്‍ വരുമാനമാണ് ചാര്‍ട്ടേഡ് ട്രിപ്പുകളില്‍ നിന്നും ലഭിച്ചു വരുന്നത്. സ്‌പെയര്‍ ബസ്സുകളെ കൂടുതല്‍…

യുവതിക്കൊപ്പം പത്തനംതിട്ടയിലെ ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൂടുതൽ വിശദാംശങ്ങൾ പുറത്ത്

യുവതിക്കൊപ്പം ലോഡ്‌ജില്‍ മുറിയെടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുമ്ബഴയില്‍ ശനിയാഴ്‌ച്ച വൈകിട്ടാണ്‌ സംഭവം. ആലപ്പുഴ ആദിക്കാട്ടുക്കുളങ്ങര മുട്ടാലി വടക്കേതില്‍ മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന്…

പ്രസവത്തെ തുടർന്ന് രക്തസ്രാവം: ഇരട്ട കുട്ടികൾക്ക് ജന്മം കൊടുത്തതിന് പിന്നാലെ യുവതി മരണത്തിന് കീഴടങ്ങി; തിരുവല്ലയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആലപ്പുഴ ജില്ലയില്‍ എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാര്‍ത്തികയില്‍) കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന്‍ (28) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തിരുവല്ല സ്വകാര്യ മെഡിക്കല്‍…

റേഷൻ വാങ്ങിയില്ല ; മുൻഗണന വിഭാഗത്തിലെ 70418 പേര്‍ പുറത്ത്

സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിലെ 70,418 പേർ പുറത്ത്. തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം ഒഴിവാക്കുന്നവർക്ക് പകരം മറ്റു വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ടവരെ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള…

ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം

ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടത് രണ്ടര വര്‍ഷത്തിന് ശേഷം. ഈ ആധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പുതിയ സമയക്രമത്തിലായിരിക്കും പ്രവൃത്തി…

പ്ലസ് വണ്‍ പ്രവേശനം ; ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികള്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റിലൂടെ 2,21,269 കുട്ടികള്‍ സ്കൂളില്‍ ചേർന്നു. ഇതില്‍ 1,21,743 ഫീസടച്ച്‌ സ്ഥിരംപ്രവേശനം നേടിയവരാണ്. ബാക്കി 99,526 പേർ അടുത്ത അലോട്മെന്റുകളില്‍ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച്‌ താത്കാലികമായാണ് ചേർന്നിരിക്കുന്നത്. തിങ്കളാഴ്ച…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ്…

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്‌ബോള്‍…

മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹിമാന്‍; അര്‍ജന്റീനയുടെ മത്സരം തിരുവനന്തപുരത്ത് നടത്തിയേക്കും

തിരുവനന്തപുരം: ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.