ഫോൺ നമ്പരിന് പകരം ഉപയോക്താവിന്റെ പേര്; വാട്ട്സ്ആപ്പിലെ പുത്തൻ അപ്ഡേറ്റ്

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ഒരു പുതിയ അപ്‌ഡേറ്റുമായി വരുന്നതായി റിപ്പോർട്ട്. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ അവർക്ക് ഇഷ്ട്ടമുള്ള ഉപയോക്തൃ നാമങ്ങൾ അഥവാ യൂസർ നെയിം തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചർ ഭാവി അപ്‌ഡേറ്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് WABetaInfo എന്ന പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. WABetaInfo പങ്കിട്ട ഒരു സ്‌ക്രീൻഷോട്ടിൽ ആപ്പിന്റെ സെറ്റിങ്സിൽ യൂസർ നെയിം ചേർക്കാനുള്ള ഓപ്‌ഷൻ ഉള്ളതായാണ് വിവരം. ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പിന്റെ സെറ്റിംഗ്സ് മെനുവിലൂടെ ഈ സേവനം ഉപയോഗിക്കാൻ കഴിയും.

ഒരു യൂസർ നെയിം തെരഞ്ഞെടുക്കുന്നതിലൂടെ കോൺടാക്റ്റ് ഐഡന്റിഫിക്കേഷനായി ഫോൺ നമ്പറുകളെ മാത്രം ആശ്രയിക്കുന്നതിൽ നിന്ന് ഉപയോക്താക്കൾക്ക് മാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോൺ നമ്പരുകൾക്ക് പകരം അവർക്ക് വ്യത്യസ്തവും എളുപ്പത്തിൽ ഓർക്കാവുന്നതുമായ യൂസർ നെയിം സ്വയം തീരുമാനിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മറ്റൊരാളുടെ ഫോൺ നമ്പറുകൾ അറിയില്ലെങ്കിലും യൂസർ നെയിം നൽകി മറ്റുള്ളവരുമായി ചാറ്റിംഗ് ആരംഭിക്കാൻ കഴിഞ്ഞേക്കും.

WhatsAppൽ യൂസർ നെയിം എങ്ങനെ പ്രവർത്തിക്കും എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമല്ലെങ്കിലും യൂസർ നെയിമിലൂടെ ആരംഭിക്കുന്ന ചാറ്റുകളും ആപ്പിന്റെ ശക്തമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കളുടെ സ്വകാര്യതയും ഡാറ്റ സുരക്ഷയും ഒരു മുൻ‌ഗണനയായി തുടരുമെന്നും ആപ്പ് ഉറപ്പാക്കുന്നു. ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സമീപഭാവിയിൽ ഇത് പരീക്ഷിക്കാൻ ബീറ്റ ടെസ്റ്റർമാർക്ക് അവസരം ലഭിക്കുമെന്നുമാണ് വിവരം.

വാട്‌സ്ആപ്പില്‍ അയക്കുന്ന മെസേജുകള്‍ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ അപ്ഡേറ്റ്അടുത്തിടെ പുറത്തിറക്കിയിരുന്നു. മെസേജ് അയച്ച് പതിനഞ്ച് മിനിറ്റിനുള്ളിലാണ് എഡിറ്റ് ചെയ്യാന്‍ സാധിക്കുക. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഈ പുതിയ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംവിധാനം ലഭ്യമാക്കി വരികയാണെന്നും വരും ആഴ്ചകളില്‍ എല്ലാ രാജ്യങ്ങളിലേക്കും സേവനം എത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും വാട്ട്സ്ആപ്പ് പ്രസ്താവനയിൽ അറിയിച്ചു.

മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ജീവനൊടുക്കാനുള്ള പ്രേരണയും വര്‍ധിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി

പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചെന്നും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ‘ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള

‘അധ്യാപകന് അടികിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ല,അവര്‍ക്ക് തമ്മില്‍തല്ലാനുള്ള ഇടമല്ല ക്യാമ്പസ്’; ശിവന്‍കുട്ടി

കൊച്ചി: അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ

ദേശീയപാത 66; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 444 കി.മീ പ്രവൃത്തി പൂർത്തീകരിച്ചു.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണ പ്രവൃത്തി പുരോ​ഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേർന്നെന്നും കാസർഗോഡ് ജില്ല മുതൽ തിരുവനന്തപുരം വരെ 444 കിലോമീറ്റർ

ക്വട്ടേഷന്‍ ക്ഷണിച്ചു.

മീനങ്ങാടി ഗവ പോളിടെക്നിക് കോളെജിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ദീര്‍ഘിപ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ https://gptcmdi.ac.in/ പ്രസിദ്ധീകരിച്ച ക്വട്ടേഷന്‍ നോട്ടീസ് പരിശോധിച്ച ഒക്ടോബര്‍ ആറിന് ഉച്ചക്ക് ഒന്നിനകം

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.