കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് സംവിധാനം തുടങ്ങി.

ആരോഗ്യമേഖലയിൽ വിവരസങ്കേതിക രംഗത്തെ പുരോഗതിക്ക് അനുസൃതമായി പൊതുജനാരോഗ്യരംഗം രോഗികൾക്കും സമൂഹത്തിനും ഗുണകരമായി മാറും എന്നതാണ് ഇ – ഹെൽത്ത് കേരള പദ്ധതിയുടെ സവിശേഷത. ഇ – ഹെൽത്ത് സേവനങ്ങൾ സൗകര്യപ്രദമായി ലഭിക്കുന്നതിന് ആധാർ കാർഡ് ഇ – ഹെൽത്ത് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം. ഓരോ പൗരന്റെയും ചികിത്സാ രേഖകൾ ഒരു കേന്ദ്രീകൃത ഡേറ്റാബേസിൽ ലഭ്യമാക്കുക വഴി എല്ലാ സർക്കാർ അലോപ്പതി ആരോഗ്യ ചികിത്സാ സ്ഥാപനങ്ങളിലും തടസ്സമില്ലാതെ തുടർചികിത്സ ഉറപ്പാക്കാൻ സാധിക്കും. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടംബക്ഷേമ മന്ത്രാലയം അനുശാസിക്കുന്ന ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ്സ് സ്റ്റാൻഡേർഡുകൾ പൂർണ്ണമായും ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് മരുന്നുകളെയും ആരോഗ്യരംഗത്തെ പ്രവർത്തനത്തിന് ആവശ്യമായ ചെറുതും വലുതുമായ ഉപകരണങ്ങളെയും അന്താരാഷ്ട്ര കോഡിംഗ് സിസ്റ്റത്തിലേക്ക് മാറ്റി സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വൈദ്യ ശാസ്ത്ര ഗവേഷണം, ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, ആരോഗ സംരക്ഷണ നയപരിപാടികളുടെ രൂപവത്കരണം, പകർച്ചവ്യാധി നിയന്ത്രണം തുടങ്ങിയ മേഖലകളിൽ സമഗ്രമായ പുരോഗതിക്ക് സഹായകമാകുന്നതാണ് ഈ പദ്ധതി.

കാഴ്ചയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ റെറ്റിന തകരാറിലാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക് ജില്ലയിലെ ആരോഗ്യ ചികിത്സാ രംഗത്ത് വിപ്ലവമാകും. ആരോഗ്യ മേഖലയിൽ വിവര സാങ്കേതിക വിദ്യയുടെ സാധ്യത പരിചയപ്പെടുത്തികൊണ്ട് സാധാരണക്കാരും തോട്ടം തൊഴിലാളികളും ഏറെ ആശ്രയിക്കുന്ന ജനറൽ ആശുപത്രിയിൽ ഇ – ഹെൽത്ത്, ഡയബറ്റിക് റെറ്റിനോപ്പതി എന്നീ പദ്ധതികൾ ഏറെ പ്രയോജനകരമാകും.

ചടങ്ങിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ പദ്ധതി വിശദീകരണം നടത്തി. കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ കെ. അജിത, സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ. ടി.ജെ ഐസക്, സി.കെ ശിവരാമൻ, എ.പി മുസ്തഫ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ഇ – ഹെൽത്ത് നോഡൽ ഓഫീസർ ഡോ. പ്രിയാ സേനൻ, കൽപ്പറ്റ ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി ജീവനക്കാർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്’, സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം

സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി.

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ്നെല്ലെടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തി ലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ

അധ്യാപക നിയമനം

കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഗ്രീന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് ഡിസ്ട്രിക്ട് പദ്ധതിയിലേക്ക് ഫീല്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അഗ്രികള്‍ച്ചര്‍/ ടൂറിസം മേഖലയില്‍ വി.എച്ച്.എസ്.ഇ/ഹയര്‍സെക്കന്‍ഡറി എന്‍എസ്‌ക്യൂഎഫ് പാസുമുള്ള

ലൈബ്രേറിയൻ നിയമനം

വൈത്തിരി ഗ്രാമപഞ്ചായത്തിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ലൈബ്രേറി സയൻസിൽ കേരള പബ്ലിക് എക്സാമിനേഷൻ ബോർഡിന്റെ സർട്ടിഫിക്കറ്റ്, ലൈബ്രേറി സയൻസിൽ കേരള ഗ്രന്ഥശാല സംഘത്തിന്റെ സർട്ടിഫിക്കറ്റ് /തത്തുല്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ

പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്

നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.