നാല് പട്ടയമേളകള്‍3984 പേര്‍ക്ക് സ്വപ്നസാഫല്യം

ജില്ലയില്‍ രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ നാല് പട്ടയമേളയിലൂടെ 3984 പേര്‍ക്ക് പട്ടയം വിതരണം ചെയ്യാനായതിന്റെ ചരിത്രനേട്ടത്തിലാണ് റവന്യുവകുപ്പ്. ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് ചുരുങ്ങിയ കാലത്തിനുളളില്‍ ഭൂരേഖകള്‍ വിതരണം ചെയ്യാനായത്. കൂട്ടായ പരിശ്രമത്തിലൂടെയും പരിശോധനയിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനയതെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം, ഭൂരേഖകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇവിടെ മുന്നേറുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനത്തില്‍ ജില്ലയില്‍ 412 പട്ടയങ്ങളും രണ്ടാം നൂറുദിനത്തില്‍ 1566 പട്ടയങ്ങളും, രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മാനന്തവാടിയില്‍ നടന്ന പട്ടയമേളയില്‍ 1203 പട്ടയങ്ങളും വിതരണം ചെയ്തു. കല്‍പ്പറ്റയില്‍ നടന്ന രണ്ടാം ഘട്ട പട്ടയമേളയില്‍ 803 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ജില്ലയില്‍ പ്രത്യേക കേസുകളിലായി ഭൂരേഖകള്‍ ലഭ്യമല്ലാതിരുന്ന നിരവധി പേര്‍ക്കാണ് ഇതോടെ പട്ടയം ലഭ്യമായത്. മൂന്ന് താലൂക്കുകളിലെയും ഇത്തരത്തിലുള്ള കേസുകള്‍ പരിശോധിച്ച് ഘട്ടം ഘട്ടമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. തഹസില്‍ദാര്‍മാരുടെയും ജീവനക്കാരുടെയും പ്രത്യേകം യോഗം ചേര്‍ന്നു. ജില്ലയിലെ മൂന്ന് എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഭൂപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രത്യേക കേസുകളിലായി നിലനിന്നിരുന്ന ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയും രേഖകള്‍ നല്‍കാനുമായത്.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *