മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടി വീഴാതെ നോക്കാം… ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഒരു വണ്ടി വാങ്ങിയാൽ അതിൽ സ്വന്തമായി ഒരു ഐഡന്റിറ്റി വേണമെന്ന് എല്ലാവർക്കും ആ​ഗ്രഹമുണ്ടാകും. അതുകൊണ്ട് തന്നെ ഒട്ടിക്കുന്ന സ്റ്റിക്കറിൽ മുതൽ വീലിൽ വരെ മാറ്റങ്ങൾ കൊണ്ടുവരാൻ നാം ശ്രമിക്കും. അങ്ങനെ മാറ്റിയ വണ്ടിയുമായി പുറത്തേക്കിറങ്ങുമ്പോഴായിരിക്കും മോട്ടോർ വാഹന വകുപ്പിന്റെ പിടി വീഴുന്നത്. അതുകൊണ്ട് തന്നെ നാം അറിഞ്ഞിരിക്കണം വണ്ടി മോഡിഫിക്കേഷനിൽ ചെയ്യാൻ സാധിക്കുന്നതും, ചെയ്യാൻ പാടില്ലാത്തതും.

നിറം

നിറം അടുമുടി മാറ്റുന്നതിൽ വിലക്കുണ്ടെങ്കിലും, ബോണറ്റ് മാത്രമോ, വണ്ടിയുടെ മുകൾ വശമോ മാത്രം നിറം മാറ്റുന്നതിൽ പ്രശ്നമില്ല. മുഴുവൻ നിറവും മാറ്റുകയാണെങ്കിൽ അത് ആർടിഒ ഓഫിസിൽ ഓൺലൈനായി അപേക്ഷിച്ച് അവിടെ കൊണ്ട് കാണിച്ച്, ആർസി ബുക്കിൽ പുതിയ നിറം രേഖപ്പെടുത്തണം.

വീൽ

അലോയ് വീലുകൾ പാടില്ല എന്നൊരു പ്രചരണം സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വ്യാപകമായിരുന്നു. എന്നാൽ ഇത് തികച്ചും വാസ്തവവിരുദ്ധമാണ്.
പുറത്തേക്ക് തള്ളിനിക്കുന്ന വീലുകൾക്കാണ് നിരോധനം. അതുപോലെ തന്നെ EXTRA WIDE വീലുകളും വാഹന മോഡിഫിക്കേഷൻ നിയമത്തിന്റെ പരിധിയിൽ വരും. മാനുഫാക്ചറിം​ഗ് കമ്പനികൾ നിർദേശിക്കുന്ന HIGH VARIENT മുതൽ LOW VARIENT വരെയുള്ള വീൽ സൈസുകളും, അതിന് പറ്റിയ അലോയികളും ഉപയോ​ഗിക്കാം.

നമ്പർ പ്ലേറ്റ്

നമ്പർ പ്ലേറ്റിൽ വരെ ചിത്രപണികൾ ചെയ്യുന്ന വിരുതന്മാരുണ്ട്. അത്തരക്കാർ ഉടൻ തന്നെ അത് മാറ്റി പുതിയത് വയ്ക്കേണ്ടതാണ്. കാരണം നമ്പർ പ്ലേറ്റിൽ എഴുത്തുകളും, മറ്റ് ചിത്രങ്ങളൊന്നും പാടില്ല. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളാണ് ഇപ്പോൾ ഇറങ്ങുന്നത്. ഇതിൽ 10 അക്ക ഹൈ സെക്യൂരിറ്റി ഡിജിറ്റൽ നമ്പറുണ്ട്. ഇത് മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിരിക്കും. അതുകൊണ്ട് തന്നെ ഈ നമ്പർ പ്ലേറ്റുകൾ മാറ്റാനോ, ടാമ്പർ ചെയ്യാനോ പാടില്ല. 01-04-2019 മുതൽ പുറത്തിറങ്ങിയ വണ്ടികളിൽ ഇത്തരം നമ്പർ പ്ലേറ്റുകൾ സൗജന്യമായി ഘടിപ്പിച്ച് നൽകേണ്ടത് ഡീലറുടെ കടമയാണ്.
പഴയ വണ്ടികൾ പതിയ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റിലേക്ക് മാറ്റേണ്ടതാണ്. പക്ഷേ ഇത്ഉ സംബന്ധിച്ച ഉത്തരവായിട്ടില്ല. അതുകൊണ്ട് തന്നെ റൂൾ 51 പ്രകാരമുള്ള നമ്പറുകളും, സൈസുകളും നമ്പർ പ്ലേറ്റിൽ വേണം.
ക്രാഷ്ബാർ, ബുൾബാർ
ക്രാഷ് ബാറുകൾ, ബുൾ ബാറുകൾ എന്നിവയ്ക്ക് സുപ്രിംകോടതി വിലക്കേർപ്പെടുത്തിയിട്ടുള്ളതാണ്. ക്രാഷ്ബാറുകൾക്കും ബുൾബാറുകൾക്കും വിലക്കേർപ്പെടുത്താനുള്ള ഒരു കാരണം, വാഹനം ഉണ്ടാക്കുന്ന തകരാർ തന്നെയാണ്. ക്രാഷ്ബാറുകളോ, ബുൾബാറുകളോ ഘടിപ്പിച്ച ഒരു വാഹനം വഴിയാത്രക്കാരനെ ഇടിച്ചാൽ ആ വ്യക്തിക്കുണ്ടാകുക ​ഗുരുതരമായ പരുക്കുകളായിരിക്കും. മാത്രമല്ല, ബുൾബാറുണ്ടെങ്കിൽ വാഹനത്തിലെ എയർ ബാ​ഗ് പ്രവർത്തിക്കില്ല.
ക്രാഷ്ബാറുകൾക്കും ബുൾബാറുകളും വാഹനത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന വാദം പൊള്ളയാണെന്ന് ചുരുക്കം.

സ്റ്റിക്കറുകൾ

സ്റ്റിക്കറുകൾ തന്നെ പല വിധമുണ്ട്. ​ഗ്ലാസിലൊട്ടിക്കുന്ന കൂളി​ഗ് പേപ്പർ, ഭം​​ഗി കൂട്ടാൻ ഒട്ടിക്കുന്ന സ്റ്റിക്കറുകൾ, മാധ്യമപ്രവർത്തകർ, ഡോക്ടർമാർ, അഭിഭാഷകർ എന്നിവരുപയോ​ഗിക്കുന്ന ലോ​ഗോ സ്റ്റിക്കറുകൾ…ഇവ ഉപയോ​ഗിക്കുന്നതിനുമുണ്ട് ചില മാർ​ഗനിർദേശങ്ങൾ
കാറിലെ ​ഗ്ലാസിൽ കൂളിം​ഗ് പേപ്പർ ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണ്. കാരണം അപകടം സംഭവിക്കുമ്പോൾ പൊടിയായി പൊടിഞ്ഞുപോകുന്ന രീതിയിലാണ് വണ്ടിയുടെ ചില്ലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചില്ല് കുത്തിക്കേറിയുണ്ടാകുന്ന മുറിവകൾ ഒഴിവാകും. പക്ഷേ കൂളി​ഗ് സ്റ്റിക്കർ ഒട്ടിക്കുന്നതോടെ ​ഗ്ലാസുകളുടെ ഈ സ്വഭാവം മാറും. എന്നാൽ വാഹനം നിർമിക്കുമ്പോൾ മുന്നിൽ 70 ശതമാനവും, ഇരുവശങ്ങളിലും 50 ശതമാനവും ടിന്റുള്ള ​ഗ്ലാസുകൾ ഉപയോ​ഗിക്കാം.
അതല്ലാതെ മാധ്യമ പ്രവർത്തകർ, ഡോക്ടർമാർ, അഭിഭാഷകർ, മറ്റ് സ്ഥാപനങ്ങൾ എന്നിവർക്ക് സ്റ്റിക്കറുകൾ പതിപ്പിക്കാം. എന്നാൽ ഇവ മറ്റ് യാത്രക്കാരുടെ ശ്രദ്ധതിരിക്കുന്ന രീതിയിലാകരുത്.
ബസുകളിലെ പരസ്യചിത്രം/ ​ഗ്രാഫിക്സ്
ബസുകളിൽ പരസ്യ ചിത്രങ്ങൾ ഉപയോ​ഗിക്കുന്നതിന് വിലക്കില്ല. പക്ഷേ സർക്കാർ നിശ്ചയിച്ച തുക അടച്ച് ആ തുകയ്ക്കുള്ള വലുപ്പിത്തിനനുസരിച്ചുള്ള പരസ്യ ചിത്രങ്ങൾക്ക് മാത്രമേ അനുമതിയുണ്ടാകൂ. എന്നാൽ സിനിമാ താരങ്ങളുടെ ചിത്രങ്ങൾ പോലെ ശ്രദ്ധ തിരിക്കുന്ന ​ഗ്രാഫിക്സുകളൊന്നും പാടില്ല.

കർട്ടനുകൾ

കർട്ടനുകൾ ഹൈക്കോടതി വിലക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ വണ്ടികളിൽ കർട്ടനുപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണ്.

സൈലൻസർ

ഒരു വണ്ടിയുടെ PERFORMANCE നെ സ്വാധീനിക്കുന്ന വസ്തുവാണ് സൈലൻസർ. അതുകൊണ്ട് തന്നെ സൈലൻസറിൽ രൂപ മാറ്റം വരുത്താൻ പാടില്ല. എന്നാൽ ചില ബൈക്കുകൾക്ക് ഓപ്ഷനലായി സൈലൻസറുണ്ടാകും. നിശ്ചിത ഡെസിബൽ സൗണ്ടിൽ വരുന്ന, ഓട്ടോമോട്ടീവ് ഇൻഡസ്ട​സ്റ്റിയൽ സ്റ്റാൻഡേർഡ് പ്രകാരമുള്ളവ, ഇവ നമുക്ക് ഉപയോ​ഗിക്കാം. കമ്പനി നൽകുന്ന സൈലൻസർ ഉപയോ​ഗിക്കാം.

ഫോ​ഗ് ലാമ്പുകൾ

ഹൈറേഞ്ചിൽ ഓടുന്ന വാഹനങ്ങളിൽ ചിലപ്പോൾ ഫോ​ഗ് ലാമ്പുകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത് ചട്ടവിരുദ്ധമാണ്. വണ്ടിയുടെ മുൻ വശത്ത് എക്സ്ട്രാ ലൈറ്റുകളൊന്നും വയ്ക്കാൻ പാടില്ല. മൂമ്പിലെ ലൈറ്റുകൾ 50-60 വാട്സ് വെളിച്ചത്തിൽ കൂടാൻ പാടില്ല.
സീറ്റ്
പുതിയ വിജ്ഞാപനം പ്രകാരം, ഇന്നോവ പോലുള്ള എട്ട് സീറ്റ് വണ്ടി വേണമെങ്കിൽ നാല് സീറ്റാക്കാം. ഇറങ്ങുന്നതിനും കയറുന്നതിനും ബുദ്ധുമുട്ടുണ്ടാകരുത്. ഇതൊക്കെയാണ് സീറ്റുകളുടെ കാര്യത്തിൽ വരുത്താവുന്ന മാറ്റം. എന്നാൽ കമ്പനി അനുവദിക്കുന്നതിൽ കൂടുതൽ സീറ്റുകൾ ഘടിപ്പിക്കാൻ പാടില്ല.
മറ്റ് മോഡിഫിക്കേഷനുകൾ
അതുപോലെ തന്നെ ജീപ്പുകളുടെ മുകൾഭാ​ഗം, ഹാർഡ് ടോപ്പോ, സോഫ്റ്റ് ടോപ്പോ ആക്കാം. ഓട്ടോറിക്ഷകളിൽ സൈഡ് ഡോർ സ്ഥാപിക്കാം.
മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഉപകരണങ്ങളൊന്നും വാഹനങ്ങളിൽ ഘടിപ്പിക്കാൻ പാടില്ല. ഓർക്കുക വാഹനത്തിന്റെ മോഡി മാത്രമല്ല, നമ്മുടെ സുരക്ഷയും പ്രധാനമാണ്.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്

‘നിനക്ക് വേണ്ടി ഞാന്‍ അവളെ കൊന്നു’: ഭാര്യയെ കൊന്ന ശേഷം കാമുകിക്ക് ജിപേ സന്ദേശം, സർജനെതിരെ നിർണായക തെളിവ്.

ബെംഗളൂരു ∙ ഡോക്ടറായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ

പീച്ചങ്കോട് എൽ.പി സ്കൂളിന് പുതിയ കെട്ടിടം ശിലാസ്ഥാപനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

ഭൗതിക- അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പീച്ചങ്കോട് എൽ.പി സ്കൂളിൽ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. നാല് കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന  പുതിയ

വിജയതുടർച്ചയിൽ അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം . യുപി ജനറൽ ഓവറോൾ,എൽപി

മാനന്തവാടി ടൗണിലെ പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

മാനന്തവാടി ടൗണിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരത്തിലെത്തുന്ന ജനങ്ങളെ ഏറെ വലച്ചിരുന്ന ശുചിമുറികളുടെ അഭാവത്തിന് പരിഹാരമായി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലിടങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കാൻ തുക വകയിരുത്തിയിരുന്നു. മാനന്തവാടി ഗാന്ധി

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.