മരിച്ചു എന്ന് കരുതിയ സ്ത്രീ ശവസംസ്കാരത്തിനുള്ള ഒരുക്കത്തിനിടെ കണ്ണ് തുറന്നു, പിന്നെ സംഭവിച്ചത്

മരിച്ചു എന്ന് കരുതിയ ആളുകൾ ജീവിതത്തിലേക്ക് തിരികെ വന്ന വാർത്തകൾ അടുത്തിടെ നമ്മൾ വായിച്ചിട്ടുണ്ടാകും. അതുപോലെ തായ്‍ലൻഡിൽ ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ച് സ്വന്തം ശവസംസ്കാരത്തിനായി കൊണ്ടുപോകവെ വഴിയിൽ വച്ച് ഉണർന്നു.

മരിച്ചു എന്ന് കരുതിയ ആളുകൾ ജീവിതത്തിലേക്ക് തിരികെ വന്ന വാർത്തകൾ അടുത്തിടെ നമ്മൾ വായിച്ചിട്ടുണ്ടാകും. അതുപോലെ തായ്‍ലൻഡിൽ ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ച് സ്വന്തം ശവസംസ്കാരത്തിനായി കൊണ്ടുപോകവെ വഴിയിൽ വച്ച് ഉണർന്നു.

ജൂൺ 29 -ന് ഒരു ആശുപത്രിയിൽ നിന്ന് ഉഡോൺ താനി പ്രവിശ്യയിലെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു ചാറ്റപോൺ ശ്രീഫോൺല എന്ന 49 -കാരിയെ. ഒരു വാനിനുള്ളിലായിരുന്നു യാത്ര. യാത്രാമധ്യേ വാനിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരാണ് ചാറ്റപോൺ മരിച്ചതായി സംശയിക്കുന്നത്. പിന്നീട്, അവർ അത് സ്ഥിരീകരിക്കുകയും ചെയ്തു. ചാറ്റപോണിന്റെ അമ്മ മാലി ബന്ധുക്കളെ വിളിച്ച് മകളുടെ മരണവിവരം അറിയിക്കുകയും ചെയ്തു.

ചാറ്റപോൺ ആശുപത്രിയിൽ കാൻസറിനുള്ള ചികിത്സയിലായിരുന്നു. എന്നാൽ, അവൾ അതിജീവിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അങ്ങനെ അവസാനകാലം തങ്ങളോടും ബന്ധുക്കളോടും ഒക്കെ ഒപ്പം അവൾ കഴിഞ്ഞോട്ടെ എന്ന് കരുതിയാണ് അമ്മ അവളെ വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാൽ, വീട്ടിലേക്കുള്ള യാത്രാമധ്യേ അവൾ മരിച്ചതായി ആരോഗ്യപ്രവർത്തകർ അറിയിക്കുകയായിരുന്നു. ഇത് കേട്ട അവളുടെ അമ്മയും ബന്ധുക്കളും ആകെ തകർന്നുപോയി.

അങ്ങനെ വീട്ടിലേക്ക് പോകാനിരുന്ന വാൻ വാട്ട് ശ്രീ ഫഡുങ് പട്ടണ ക്ഷേത്രത്തിലേക്ക് പോയി. മൃതദേഹം രാത്രിയിൽ അവിടെ സൂക്ഷി‌ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ബുദ്ധാചാരം പിന്തുടരുന്ന കുടുംബം വളരെ പെട്ടെന്ന് തന്നെ ശവസംസ്കാരത്തിനുള്ള ഒരുക്കവും ആരംഭിച്ചു. എന്നാൽ, അതിനിടയിൽ അപ്രതീക്ഷിതമായി ചാറ്റപോൺ മിഴി തുറക്കുകയായിരുന്നു. ഇത് കണ്ടതോടെ അവളുടെ അമ്മയ്ക്ക് സന്തോഷമായി. വിവരമറിഞ്ഞതോടെ മറ്റ് ബന്ധുക്കൾക്കും.

കണ്ണ് തുറന്ന ചാറ്റപോണിനെ ഉടനെ തന്നെ ബാൻ ഡംഗ് ക്രൗൺ പ്രിൻസ് ഹോസ്പിറ്റലിൽ എത്തിച്ചു. മകളും ചാറ്റപോണിനൊപ്പം കൂടെയുണ്ട്.

അന്തർ സംസ്ഥാന യോഗം നടത്തി

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എന്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം; അരി ലഭിക്കുക 24,77,337 കുട്ടികൾക്ക്; സപ്ലൈക്കോയ്ക്ക് ചുമതല നൽകി..!

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി ലഭിക്കുക. വിദ്യാർഥികൾക്കുള്ള അരി സിവിൽ

സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ കടുപ്പിച്ചു

റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

കാപ്പിക്ക് ഒപ്പം ഈ അസുഖങ്ങളുടെ മരുന്ന് കഴിക്കരുത് പണികിട്ടും

ലോകത്തില്‍ ഏറ്റവും കൂടതല്‍ ആളുകള്‍ കുടിക്കുന്ന പാനീയമാണ് കാപ്പി. ഒരു കപ്പ് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നത് നമുക്ക് ദിവസം മുഴുവന്‍ നീണ്ടു നിൽക്കുന്ന ഊര്‍ജ്ജം പകരുന്നു. എന്നാല്‍ കാപ്പി കുടിക്കുമ്പോഴും നമ്മള്‍

വാക്‌സ് ചെയ്തതിന് ശേഷം കാലില്‍ ചുവന്ന കുത്തുകള്‍ വരാറുണ്ടോ? സ്‌ട്രോബെറി ലെഗ്‌സിനെ നിസാരമാക്കരുത്‌

വാക്‌സ് അല്ലെങ്കില്‍ ഷേവ് ചെയ്തതിന് ശേഷം കാലിലെ ചര്‍മത്തിന് പുറത്ത് ചുവന്നതോ കറുത്തതോ ആയ കുത്തുകള്‍ പോലെ കാണപ്പെടാറുണ്ടോ? സ്‌ട്രോബെറി ലെഗ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഓപ്പണ്‍ കോമിഡോണ്‍സ് എന്നും ഇത് അറിയപ്പെടുന്നു. ഷേവിങ്ങാണ്

കൊതുകുകളെ തുരത്താൻ ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണം

മാരകമായ പല പകർച്ചവ്യാധികൾക്കും കാരണമായ കൊതുകുകളെ തുരത്താൻ സാമൂഹ്യ പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണ ജനകീയ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.