‘ചെലവു നൽകി പഠിപ്പിച്ചു, മജിസ്ട്രേറ്റായപ്പോൾ തൂപ്പുജോലിക്കാരനായ എന്നെ വേണ്ട’, ഭർത്താവിന്റെ ആരോപണങ്ങളിൽ വിവാദം!

ലഖ്നൌ: ഉത്തർപ്രദേശിൽ നിന്നുള്ള ദമ്പതികളായ അലോക് മൗര്യയെയും ഭാര്യ ജ്യോതി മൗര്യയെയും കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. പഞ്ചായത്ത് ഓഫീസിലെ തൂപ്പുകാരനായ ഗ്രേഡ്-4 ജീവനക്കാരൻ അലോക് മൌര്യയും സബ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് (എസ്ഡിഎം) ആയ ഭാര്യ ജ്യോതിയും എങ്ങനെ രാജ്യം മുഴുവൻ ചർച്ചകളിൽ ഇടം നേടിയത് എന്നതിന് പിന്നിൽ വലിയൊരു കഥയുണ്ട്. ഭർത്താവിന്റെ ആരോപണങ്ങളിൽ തുടങ്ങിയ പ്രശ്നം, വെറുമൊരു കുടുംബ പ്രശ്നം മാത്രമല്ലാതായി മാറിയിരിക്കുകയാണ് ഇപ്പോൾ.

വായ്പയെടുത്ത് പഠിപ്പിച്ച് എസ്ഡിഎം ആക്കിയ ഭാര്യ തന്നെ വിട്ട് പോവുകയാണെന്ന് പറഞ്ഞ് അലോക് മാധ്യമങ്ങൾക്ക് മുമ്പിൽ കരഞ്ഞതായിരുന്നു തുടക്കം. ഒടുവിൽ ബറേലി എസ്ഡിഎം ആയ ജ്യോതി അലോകുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇിതിന് പുറമെ തന്റെ ഫോൺ അലോക് ഹാക്ക് ചെയ്തതായും വ്യാജ തെളിവുകൾ ചമച്ചതായും പരാതിയിലുണ്ട്. ഇതിനെല്ലാം മുമ്പ് തന്റെ ഭാര്യ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകൾ ഭർത്താവ് പുറത്തുവിട്ടതും കൂടെ ആയപ്പോഴാണ് വലിയ ചർച്ചയിലേക്ക് ഈ കുടുംബ പ്രശ്നം എത്തിയിരിക്കുന്നത്.

ആരാണ് അലോകും ജ്യോതിയും

ഉത്തർപ്രദേശിലെ പിസിഎസ് ഉദ്യോഗസ്ഥയാണ് ഇന്ന് ജ്യോതി മൌര്യ. അലോക് ആവട്ടെ ബറേലിയിലെ ഒരു പഞ്ചായത്തിലെ തൂപ്പുജോലിക്കാരനും. ഇരുവരുടെയും വിവാഹത്തിന് ശേഷമായിരുന്നു ജ്യോതി ഏറെ ആഗ്രഹിച്ച ജോലി നേടാൻ പഠിക്കാൻ സൌകര്യം ചെയ്തുകൊടുത്തതെന്ന് അലോക് പറയുന്നത്. വായ്പ എടുത്ത് തന്റെ ഭാര്യയെ പ്രൊവിൻഷ്യൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സർവ്വ പിന്തുണയും നൽകിയതെന്നും അലോക് പറയുന്നു. തുടർന്ന് 2015 -ൽ പരീക്ഷ പാസായ ജ്യോതി ബറേലിയിൽ ജോലിയിൽ കയറി. 2020 വരെ ദാമ്പത്യം പ്രശ്നങ്ങളില്ലാതെ പോയി. എന്നാൽ, ജോലി ലഭിച്ച് മജിസ്ട്രേറ്റായി വർഷങ്ങൾക്ക് ശേഷം ഇപ്പോൾ തന്നെ വേണ്ടെന്നും അലോക് ആരോപിക്കുന്നു. തന്റെ ഭാര്യക്ക് ഗാസിയാബാദിലെ ഒരു ഹോം ഗാർഡ് കമാൻഡന്റുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചായിരുന്നു അലോക് മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത്. പഠനത്തിനാവശ്യമായ പണം നൽകിയ താൻ ചതിക്കപ്പെട്ടുവെന്നും ഇയാൾ ആരോപിച്ചിരുന്നു.

കൈക്കൂലി ആരോപണവും

ഭാര്യക്കെതിരെ വഞ്ചിച്ചുവെന്ന ആരോപണത്തിനൊപ്പം അവർ കൈക്കൂലി വാങ്ങിയെന്നും അലോക് ആരോപണം ഉന്നയിച്ചു. രഹസ്യബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് അലോക് ഭാര്യയോട് പരസ്യമായി അഭ്യര്‍ഥിച്ചിരുന്നു. ഭാര്യയും കാമുകനും തന്നെ കെല്ലാനുള്ള പദ്ധതിയിടുകയാണ് എന്നും പറഞ്ഞ അലോക്. സർവീസിൽ കയറിയതുമുതൽ ഭാര്യ കൈക്കൂലി വാങ്ങുന്നുണ്ടെന്നും പറഞ്ഞു. ഇതിന് തെളിവായി ഡയറിക്കുറിപ്പുകളും ഹാജരാക്കി. അതേസമയം, അലോകും കുടുംബവും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചുവെന്നാണ് ജ്യോതിയുടെ പരാതി. പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്. വിവാഹ ശേഷമാണ് തൂപ്പുകാരനാണെന്ന് അറിഞ്ഞത്. വിവാഹസമയം അയ്യായിരും രൂപ സ്ത്രീധനം വാങ്ങി. പിന്നീട് ഭര്‍ത്താവും കുടുംബവും പണവും കാറും ആവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും ജ്യോതി പറയുന്നു. എന്നാൽ കൈക്കൂലി ആരോപണത്തിൽ പ്രതികരിക്കാൻ അവർ തയ്യാറായിട്ടില്ല. കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നായിരുന്നു അവരുടെ മറുപടി.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.