‘ചെലവു നൽകി പഠിപ്പിച്ചു, മജിസ്ട്രേറ്റായപ്പോൾ തൂപ്പുജോലിക്കാരനായ എന്നെ വേണ്ട’, ഭർത്താവിന്റെ ആരോപണങ്ങളിൽ വിവാദം!

ലഖ്നൌ: ഉത്തർപ്രദേശിൽ നിന്നുള്ള ദമ്പതികളായ അലോക് മൗര്യയെയും ഭാര്യ ജ്യോതി മൗര്യയെയും കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. പഞ്ചായത്ത് ഓഫീസിലെ തൂപ്പുകാരനായ ഗ്രേഡ്-4 ജീവനക്കാരൻ അലോക് മൌര്യയും സബ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് (എസ്ഡിഎം) ആയ ഭാര്യ ജ്യോതിയും എങ്ങനെ രാജ്യം മുഴുവൻ ചർച്ചകളിൽ ഇടം നേടിയത് എന്നതിന് പിന്നിൽ വലിയൊരു കഥയുണ്ട്. ഭർത്താവിന്റെ ആരോപണങ്ങളിൽ തുടങ്ങിയ പ്രശ്നം, വെറുമൊരു കുടുംബ പ്രശ്നം മാത്രമല്ലാതായി മാറിയിരിക്കുകയാണ് ഇപ്പോൾ.

വായ്പയെടുത്ത് പഠിപ്പിച്ച് എസ്ഡിഎം ആക്കിയ ഭാര്യ തന്നെ വിട്ട് പോവുകയാണെന്ന് പറഞ്ഞ് അലോക് മാധ്യമങ്ങൾക്ക് മുമ്പിൽ കരഞ്ഞതായിരുന്നു തുടക്കം. ഒടുവിൽ ബറേലി എസ്ഡിഎം ആയ ജ്യോതി അലോകുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇിതിന് പുറമെ തന്റെ ഫോൺ അലോക് ഹാക്ക് ചെയ്തതായും വ്യാജ തെളിവുകൾ ചമച്ചതായും പരാതിയിലുണ്ട്. ഇതിനെല്ലാം മുമ്പ് തന്റെ ഭാര്യ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകൾ ഭർത്താവ് പുറത്തുവിട്ടതും കൂടെ ആയപ്പോഴാണ് വലിയ ചർച്ചയിലേക്ക് ഈ കുടുംബ പ്രശ്നം എത്തിയിരിക്കുന്നത്.

ആരാണ് അലോകും ജ്യോതിയും

ഉത്തർപ്രദേശിലെ പിസിഎസ് ഉദ്യോഗസ്ഥയാണ് ഇന്ന് ജ്യോതി മൌര്യ. അലോക് ആവട്ടെ ബറേലിയിലെ ഒരു പഞ്ചായത്തിലെ തൂപ്പുജോലിക്കാരനും. ഇരുവരുടെയും വിവാഹത്തിന് ശേഷമായിരുന്നു ജ്യോതി ഏറെ ആഗ്രഹിച്ച ജോലി നേടാൻ പഠിക്കാൻ സൌകര്യം ചെയ്തുകൊടുത്തതെന്ന് അലോക് പറയുന്നത്. വായ്പ എടുത്ത് തന്റെ ഭാര്യയെ പ്രൊവിൻഷ്യൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സർവ്വ പിന്തുണയും നൽകിയതെന്നും അലോക് പറയുന്നു. തുടർന്ന് 2015 -ൽ പരീക്ഷ പാസായ ജ്യോതി ബറേലിയിൽ ജോലിയിൽ കയറി. 2020 വരെ ദാമ്പത്യം പ്രശ്നങ്ങളില്ലാതെ പോയി. എന്നാൽ, ജോലി ലഭിച്ച് മജിസ്ട്രേറ്റായി വർഷങ്ങൾക്ക് ശേഷം ഇപ്പോൾ തന്നെ വേണ്ടെന്നും അലോക് ആരോപിക്കുന്നു. തന്റെ ഭാര്യക്ക് ഗാസിയാബാദിലെ ഒരു ഹോം ഗാർഡ് കമാൻഡന്റുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചായിരുന്നു അലോക് മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത്. പഠനത്തിനാവശ്യമായ പണം നൽകിയ താൻ ചതിക്കപ്പെട്ടുവെന്നും ഇയാൾ ആരോപിച്ചിരുന്നു.

കൈക്കൂലി ആരോപണവും

ഭാര്യക്കെതിരെ വഞ്ചിച്ചുവെന്ന ആരോപണത്തിനൊപ്പം അവർ കൈക്കൂലി വാങ്ങിയെന്നും അലോക് ആരോപണം ഉന്നയിച്ചു. രഹസ്യബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് അലോക് ഭാര്യയോട് പരസ്യമായി അഭ്യര്‍ഥിച്ചിരുന്നു. ഭാര്യയും കാമുകനും തന്നെ കെല്ലാനുള്ള പദ്ധതിയിടുകയാണ് എന്നും പറഞ്ഞ അലോക്. സർവീസിൽ കയറിയതുമുതൽ ഭാര്യ കൈക്കൂലി വാങ്ങുന്നുണ്ടെന്നും പറഞ്ഞു. ഇതിന് തെളിവായി ഡയറിക്കുറിപ്പുകളും ഹാജരാക്കി. അതേസമയം, അലോകും കുടുംബവും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചുവെന്നാണ് ജ്യോതിയുടെ പരാതി. പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്. വിവാഹ ശേഷമാണ് തൂപ്പുകാരനാണെന്ന് അറിഞ്ഞത്. വിവാഹസമയം അയ്യായിരും രൂപ സ്ത്രീധനം വാങ്ങി. പിന്നീട് ഭര്‍ത്താവും കുടുംബവും പണവും കാറും ആവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും ജ്യോതി പറയുന്നു. എന്നാൽ കൈക്കൂലി ആരോപണത്തിൽ പ്രതികരിക്കാൻ അവർ തയ്യാറായിട്ടില്ല. കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നായിരുന്നു അവരുടെ മറുപടി.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.