വൈറലായി, രോഗിയില്‍ നിന്നും ഡോക്ടര്‍ക്ക് ലഭിച്ച 500 ന്‍റെ ‘ഒന്നൊന്നര വ്യാജ നോട്ട്’

വ്യാജ നോട്ടുകള്‍ ലഭിച്ചാല്‍ അത് എത്രയും പെട്ടെന്ന് പോലീസില്‍ ഏല്‍പ്പിക്കുകയോ നശിപ്പിച്ച് കളയുകയോ വേണം. അല്ലാത്ത പക്ഷം, ഒരു പക്ഷേ നിങ്ങളെ പോലീസ് അറസ്റ്റ് ചെയ്തേക്കാം. എന്നാല്‍, ഡോ മനന്‍ വോറ, തനിക്ക് ലഭിച്ച വ്യാജ നോട്ട് പുതിയ സാമൂഹിക മാധ്യമമായ ത്രെഡ്സില്‍ പങ്കുവച്ചു. 500 ന്‍റെ വ്യാജന്‍ നിര്‍മ്മിക്കാനുപയോഗിച്ച പരീക്ഷണം രസകരമാണെന്നായിരുന്നു ഡോ മനന്‍ വോറയുടെ നിരീക്ഷണം. വ്യാജ നോട്ടിന്‍റെ ചിത്രം ത്രെഡ്സ് ഉപയോക്താക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ പങ്കുവയ്ക്കപ്പെട്ടു.

ഡോ. വോറ പങ്കുവച്ച 500 രൂപയുടെ നോട്ട് യഥാര്‍ത്ഥത്തില്‍ രണ്ട് നോട്ടുകള്‍ തമ്മില്‍ കൂട്ടിയൊട്ടിച്ചതായിരുന്നു. ഒരു പകുതി യഥാര്‍ത്ഥ നോട്ടാണ്. പക്ഷേ അതിന്‍റെ മറുപകുതിയോളം കത്തിപ്പോയിരിക്കുന്നു. ഈ കത്തിപ്പോയ ഭാഗത്താണ് മറ്റൊരു 500 രൂപ നോട്ടിന്‍റെ പകുതി കീറിയെടുത്ത് ഒട്ടിച്ചിരിക്കുന്നത്. ആ ഒട്ടിച്ച് വച്ച പകുതിയില്‍ ‘സ്കൂളിലെ പ്രോജക്റ്റ് ഉപയോഗത്തിന് മാത്രം’ എന്ന് ചുവന്ന മഴിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നതും ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന് പ്രിന്‍റ് ചെയ്തിരിക്കുന്നതും കാണാം. വ്യാജ നോട്ടിന്‍റെ ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. “അടുത്തിടെ, ഒരു രോഗി ഈ പണം ഉപയോഗിച്ച് ഒരു കൺസൾട്ടേഷന് യഥാർത്ഥത്തിൽ പണം നൽകി. എന്‍റെ റിസപ്ഷനിസ്റ്റ് അത് പരിശോധിച്ചില്ല. (കാരണം സത്യം പറഞ്ഞാൽ നിങ്ങൾ ഇത് പ്രതീക്ഷിക്കുന്നില്ല, അല്ലേ?) എന്നാൽ ഇത് ഒരു ഡോക്ടറെ ആകാര്‍ഷിക്കാന്‍ വേണ്ടിയാണെങ്കിലും ആളുകൾ എത്രത്തോളം പോകും എന്ന് കാണിക്കാൻ പോകുന്നു.’

ഡോ.വോറ പിന്നെയും എഴുതി, ‘അവർക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും അത് ലളിതമായി കടന്നുപോയി. എന്തായാലും, ഞാൻ നന്നായി ചിരിച്ചു, 500 രൂപ കബളിപ്പിക്കപ്പെട്ടിട്ടും ഞാൻ ഈ പണം ഒരു രസകരമായ ഓർമ്മയായി സൂക്ഷിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രെഡ്സ് ഉപയോക്താക്കള്‍ക്ക് ഡോക്ടറുടെ കുറിപ്പ് വായിച്ച് ചിരിയൊതുക്കാനായില്ല. “രോഗി കയ്പേറിയ ഒരു ഓർമ്മ ബാക്കിയാക്കി.” ഒരു വായനക്കാരന്‍ എഴുതി. “നമ്മൾ ചിരിക്കണോ അതോ സഹതാപം കാണിക്കണോ?” മറ്റൊരാള്‍ സംശയാലുവായി. മറ്റൊരു വായനക്കരന്‍ പറഞ്ഞത്, ‘മദ്യപാന രാത്രിയില്‍ പങ്കിടാന്‍ പറ്റുന്ന ഒരു രസകരമായ കഥയാണിത്’ എന്നായിരുന്നു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.