ആസ്തി 70,000 കോടി! ഇന്ത്യൻ ക്രിക്കറ്റിലെ അതിസമ്പന്നൻ സച്ചിനും കോഹ്ലിയും ധോണിയുമൊന്നുമല്ല!

ന്യൂഡൽഹി: കളിക്കളത്തിലെ മികവ് കൊണ്ടും കായികപ്രേമികളുടെ പിന്തുണ കാരണവും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ക്രിക്കറ്റ് താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും എം.എസ് ധോണിയും വിരാട് കോഹ്ലിയും. കളിയിൽനിന്നു ലഭിച്ചതിനെക്കാളും പരസ്യങ്ങളിൽനിന്ന് അതിസമ്പന്നരായവരാണ് ഇവരെല്ലാം. ആയിരത്തിനു മുകളിലാണ് മൂന്നുപേരുടെയും ആസ്തി.

ഇന്ത്യൻ ക്രിക്കറ്റിലെ അതിസമ്പന്നന്മാരിൽ മുന്നിലുള്ളത് ഇവർ മൂന്നുപേരുമല്ലെന്നു പറഞ്ഞാൽ ഒരുപക്ഷെ ശരാശരി കായികപ്രേമികളൊന്നും വിശ്വസിക്കില്ല. എന്നാൽ, വിശ്വസിച്ചേ മതിയാകൂ. മധ്യപ്രദേശുകാരനായ ഒരു യുവതാരമാണ് ആ ശതകോടീശ്വരന്മാർ. 2018ൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ആര്യമൻ ബിർലയാണത്. 70,000 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ട്.

കൂട്ടത്തിൽ കായികരംഗത്ത് കൂടുതൽ നേട്ടമുണ്ടാക്കിയത് ആര്യമൻ ആണ്. എന്നാൽ, ക്രിക്കറ്റ് കരിയറിൽനിന്ന് സമ്പാദിച്ച സ്വത്തിൽനിന്ന് കോടീശ്വരനായതല്ല 26കാരനായ ആര്യമൻ. സാക്ഷാൽ ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാർ ബിർലയുടെ മകനാണ് താരം. 2018ൽ അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് ഐ.പി.എൽ ടീം രാജസ്ഥാൻ ആര്യമനെ ടീമിലെടുത്തിരുന്നത്.

രാജസ്ഥാനുവേണ്ടി കളത്തിലിറങ്ങാനായില്ലെങ്കിലും മധ്യപ്രദേശിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ആര്യമൻ ബിർലയ്ക്കായിട്ടുണ്ട്. 2017-18 രഞ്ജി സീസണിലാണ് താരം രഞ്ജി അരങ്ങേറ്റം കുറിക്കുന്നത്. 2018ൽ ആദ്യ ഫസ്റ്റ്ക്ലാസ് സെഞ്ച്വറിയും സ്വന്തമാക്കി. ഒൻപത് ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽനിന്നായി ഇതിനകം 414 റൺസ് അടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഒാരോ സെഞ്ച്വറിയും അർധസെഞ്ച്വറിയും ഉൾപ്പെടും. മാനസിക പ്രശ്‌നങ്ങളെ തുടർന്ന് കായികരംഗത്തുനിന്ന് തൽക്കാലത്തേക്ക് ഇടവേളയെടുത്തിരിക്കുകയാണ് നിലവിൽ ആര്യമൻ ബിർല.

4.95 കോടി ലക്ഷം രൂപയാണ് ആദിത്യ ബിർല ഗ്രൂപ്പിന്റെ ആസ്തി. ഗ്രാസിം, ഹിൻഡാൽക്കോ, ആദിത്യ ബിർല ഫാഷൻ ആൻഡ് റീട്ടെയിൽ, ആദിത്യ ബിർല കാപിറ്റൽ തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടുന്നതാണ് ആദിത്യ ബിർല ബിസിനസ് ശൃംഖല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗ്രാസിം ഇൻഡസ്ട്രീസിന്റെ ഡയരക്ടർമാരായി ആര്യമൻ ബിർലയും സഹോദരി അനന്യ ബിർലയും നിയമിതരാകുന്നത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.