ഒന്നിനെയും ഭയക്കാത്ത ഉമ്മൻചാണ്ടി; ഇന്റലിജൻസ് മുന്നറിയിപ്പും, നക്സൽ ഭീഷണിയും വകവയ്ക്കാതെ കരിം നഗറിൽ നിന്ന് ഹൈദരാബാദിലേക്കുള്ള രാത്രി യാത്ര: പ്രിയ നേതാവിനെ ഓർത്തെടുത്ത് കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം

കറകളഞ്ഞ ഉമ്മൻചാണ്ടി ഭക്തൻ. ഉമ്മൻചാണ്ടിയുടെ മനസ്സറിഞ്ഞ് ഗ്രൂപ്പ് നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച വിശ്വസ്തനായ അനുയായി. ഇതൊക്കെയാണ് കെപിസിസി ജനറൽ സെക്രട്ടറി പി എ സലിമിന് കോൺഗ്രസ് രാഷ്ട്രീയത്തിലുള്ള മേൽവിലാസങ്ങൾ. അത് അന്നും ഇന്നും സലീമിന് അംഗീകാരമാണ്, അങ്ങനെയേ കണ്ടിട്ടുള്ളൂ. തന്റെ പ്രിയ നേതാവ് വിട വാങ്ങുമ്പോൾ ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ നെഹ്റു പറഞ്ഞ വാക്കുകളാണ് പി എ സലിം കടമെടുക്കുന്നത്, “ദ ലൈറ്റ് ഹാസ് ഗോൺ” – ആ വെളിച്ചം മറഞ്ഞു. അക്ഷരാർത്ഥത്തിൽ കേരള രാഷ്ട്രീയത്തിൽ സംഭവിച്ചിരിക്കുന്നത് അതാണെന്ന് ഓ സിയുടെ വിശ്വസ്ത അനുയായി പറയുന്നു. ജനകീയതയുടെ പ്രോജ്വല പ്രതീകമായി നിന്നിരുന്ന ഉമ്മൻചാണ്ടി എന്ന വെളിച്ചം മറഞ്ഞിരിക്കുന്നു.

ജീവഹാനി പോലും ഭയക്കാത്ത ഉമ്മൻചാണ്ടി; മൈനുകൾ വിരിച്ച് നക്സലുകൾ കാത്തിരിക്കുന്ന വീഥികളിലൂടെ ഒരു രാത്രി യാത്ര

മരണമോ ജീവഭയമോ ഒരിക്കലും ഉമ്മൻ ചാണ്ടി എന്ന നേതാവിനെ ഭയപ്പെടുത്തിയിട്ടില്ല എന്ന് നേരിട്ട് അറിയാൻ ഇടയായ അനുഭവം പി എ സലിം പറയുന്നതെങ്ങനെ: ” അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായി വിജയിച്ചുകയറിയ തിരഞ്ഞെടുപ്പ് സമയം. ഒരു പ്രദേശത്തെ സ്ഥാനാർത്ഥി നിർണയ ചുമതല എഐസിസി ഏൽപ്പിച്ചത് ഉമ്മൻചാണ്ടിയെ. അദ്ദേഹത്തെ സഹായിക്കാൻ കൂടെ പോയത് വിശ്വസ്തത അനുയായികളായ യുവ നേതാക്കൾ. പി എ സലിം, ഇപ്പോൾ എംപിയായ ആൻറ്റോ ആന്റണി, മുൻ ഡിസിസി അധ്യക്ഷനും, നിലവിൽ കെപിസിസി അംഗവുമായ ടോമി കല്ലാനി എന്നിവരായിരുന്നു അന്ന് ഉമ്മൻചാണ്ടിക്കൊപ്പം പോയവർ.

സംഘർഷഭരിതമായ ചർച്ചകൾ ആയിരുന്നു എന്ന് സലീം ഓർക്കുന്നു. പ്രശ്നബാധിത പ്രദേശമായ കരിം നഗർ ജില്ലയിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയായത് പാതിരാത്രി നേരത്താണ്. ഉമ്മൻചാണ്ടി രാത്രി തന്നെ ഹൈദരാബാദിലേക്ക് പോകാൻ തീരുമാനമെടുക്കുന്നു. അവിടെ എത്തിയിട്ട് വേണം തുടർ ചർച്ചകൾ. അങ്ങേയറ്റം തീവ്രവാദ സ്വഭാവമുള്ള നക്സലുകളുടെ വിഹാരകേന്ദ്രമാണ് അന്ന് കരിം നഗർ.

രാത്രി 12 മണിക്ക് ശേഷമുള്ള യാത്ര അപകടം ആണെന്ന ഇന്റലിജൻസ് മുന്നറിയിപ്പും, യാത്ര രാവിലത്തേക്ക് മാറ്റണം എന്ന ആന്ധ്രയിലെ മുതിർന്ന നേതാക്കളുടെ നിർദ്ദേശവും അവഗണിച്ച് ഉമ്മൻചാണ്ടി രാത്രി തന്നെ പുറപ്പെടുന്നു. ആശങ്കയുടെയോ ഭയത്തിന്റെയോ ഒരു നേരിയ അംശം പോലും ആ യാത്രയിൽ ഉടനീളം തന്റെ നേതാവിന്റെ മുഖത്ത് ദൃശ്യമായില്ല എന്നാണ് സലിം ഓർത്തെടുക്കുന്നത്.

മൈനുകൾ വിതറി വാഹനങ്ങൾ തകർത്ത് ആളുകളെ കൊലപ്പെടുത്തുന്ന രീതിയിലുള്ള നക്സൽ ആക്രമണത്തിന് കുപ്രസിദ്ധി നേടിയ പ്രദേശമായ കരിം നഗർ – നിസാമാബാദ് – ഹൈദരാബാദ് ദേശീയപാതയിലൂടെ ആയിരുന്നു യാത്ര. ഇതൊന്നും ഉമ്മൻചാണ്ടിക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. പിറ്റേന്ന് ഹൈദരാബാദിലെത്തി പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കണം എന്ന ലക്ഷ്യത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാനോ, വൈകിപ്പിക്കുവാനോ ആർക്കും കഴിയുമായിരുന്നില്ല. ക്ഷീണമോ തളർച്ചയോ ഇല്ലാതെ, ജീവഹാനിയുടെ ഭീഷണിയെ പോലും വകവയ്ക്കാതെ പാർട്ടിക്കുവേണ്ടി മുന്നിട്ടിറങ്ങിയ ഉമ്മൻചാണ്ടിയുടെ ഊർജ്ജമാണ് അദ്ദേഹത്തെ കോൺഗ്രസ് പാർട്ടിയുടെ അണികൾക്കും ജനങ്ങൾക്കും പ്രിയങ്കരനാക്കിയത്.

സമാനമായിരുന്നു കോട്ടയത്ത് നടത്തിയ ജനസമ്പർക്ക പരിപാടിയിലെ ഉമ്മൻ ചാണ്ടിയുടെ ആവേശമെന്നും അദ്ദേഹം ഓർക്കുന്നു. ഒരു ദിവസം രാവിലെ ഏഴുമണിക്ക് ആരംഭിച്ച പിറ്റേന്ന് രാവിലെ 7 മണി വരെ തുടർച്ചയായി നീണ്ട ജനസമ്പർക്കം. തന്നെ തേടിയെത്തുന്നവർ നിരാശകരാകാതിരിക്കാൻ ഒരു നിമിഷം പോലും ഈ പരിപാടിയിൽ നിന്ന് ഉമ്മൻചാണ്ടി വിട്ടു നിന്നില്ല. ഊണും ഉറക്കവും ഭക്ഷണവും എല്ലാം അദ്ദേഹം ഉപേക്ഷിച്ചു. 24 മണിക്കൂർ നേരം ജനങ്ങൾക്ക് വേണ്ടി, അവരുടെ പ്രശ്നപരിഹാരത്തിന് വേണ്ടി ഒരുപോള കണ്ണടയ്ക്കാതെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജാഗരൂകനായി ഇടപെടൽ നടത്തി. ഈ കരുതലും, ജനസേവനത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത ആവേശവും ആണ് ഉമ്മൻചാണ്ടിയെ കേരളത്തിലെ ജനങ്ങൾ ഏറ്റവും സ്നേഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് ആക്കി മാറ്റിയത്…” ഇടർച്ചയോടെ പി എ സലിം എന്ന ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ അനുയായി പറഞ്ഞവസാനിപ്പിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ

Latest News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.