മുട്ടയില്ലാതെ ഓംലെറ്റടിക്കാമോ…? പൊളിയാണ് അര്‍ജുന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ ഐഡിയ

മലപ്പുറം: ഒരു മുട്ടയും ഇത്തിരി ഉപ്പും, വേണമെങ്കിൽ ഉള്ളിയും പച്ചമുളകും ഇട്ടാൽ സംഗതി കളറാകും. മലയാളികളുടെത് മാത്രമല്ല, ലോകത്ത് പലയിടത്തുമുള്ള നിരവധിപ്പേരുടെ തീൻ മേശയിലെ ഇഷ്ടവിഭവമാണ് ഓംലെറ്റ്. ചൂട് ചായയ്ക്കൊപ്പം മുതല്‍ ചോറിന്റെ കൂടെയും ഓംലെറ്റ് കഴിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുട്ടയില്ലാതെ ഓംലെറ്റ് അടിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് രാമനാട്ടുകര സ്വദേശി അർജുൻ.

‘ക്വീൻസ് ഇൻസ്റ്റന്റ് ഓംലെറ്റ്’ എന്ന പേരിൽ പൗഡർ രൂപത്തിൽ വിപണിയിലിറക്കുന്ന ഉൽപ്പന്നത്തിൽ വെള്ളം കലർത്തിയാണ് പാകം ചെയ്യേണ്ടത്. അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും ചെറിയ പാക്കറ്റും 100 രൂപയുടെ വലിയ പാക്കറ്റും ലഭിക്കും. നാലുമാസംവരെ സൂക്ഷിക്കാനും കഴിയും. ഇതിനായി രണ്ട് കോടി രൂപ ചെലവിൽ കൊണ്ടോട്ടി വാഴയൂരിൽ ‘ധൻസ് ഡ്യൂറബിൾ’ എന്ന സംരംഭവും അദ്ദേഹം ആരംഭിച്ചു.

മകൾ ധൻശിവയ്ക്ക് ഏറെ ഇഷ്ടമുള്ള മുട്ടയപ്പം എളുപ്പമുണ്ടാക്കാമെന്ന ചിന്തയിൽനിന്നാണ് ഇൻന്‍സ്റ്റന്റ് ഓംലെറ്റിനായുള്ള പരീക്ഷണം ആരംഭിക്കുന്നത്. മൂന്നുവർഷം ഗവേഷണം നടത്തി. പുതിയ ഉത്പന്നമായതിനാൽ പരീക്ഷണങ്ങൾക്കായാണ് കൂടുതൽ തുകയും ചെലവഴിച്ചത്. മെഷീനുകൾ രൂപകൽപ്പന ചെയ്തതും അർജുൻ തന്നെ. 2021ൽ കമ്പനി രജിസ്റ്റർ ചെയ്തു. നിലവിൽ ഏഴ് സ്ത്രീകളടക്കം 12 ജീവനക്കാരുണ്ട്.
കിഡ്സ് ഓംലെറ്റ്, എഗ്ഗ് ബുർജി, വൈറ്റ് ഓംലെറ്റ്, മസാല ഓംലെറ്റ്, സ്വീറ്റ് ഓംലെറ്റ് ബാർ സ്‌നാക്ക് തുടങ്ങി വ്യത്യസ്ത ഇനങ്ങൾ പുറത്തിറക്കും. ആഗസ്‌തോടെ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും. ബംഗളൂരു, ഹൈദരാബാദ്, പുണെ, ചെന്നൈ, യു.കെ, കുവൈത്ത് എന്നിവിടങ്ങളിലും വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഓൺലൈൻ മാർക്കറ്റിങ്ങിലും സജീവമാകും.

ബുൾസൈ ഉൽപ്പന്നങ്ങളുടെ സാധ്യതയും അർജുന്റെ പരിഗണനയിലുണ്ട്. 2022ൽ ഔട്ട്ലുക്ക് ‘ദ ഓംലെറ്റ് മാൻ ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടിലാണ് അർജുനെ പരിചയപ്പെടുത്തിയത്. കുറഞ്ഞ സമയത്തിൽ ഓംലെറ്റ് ഉണ്ടാക്കുന്നതിനുള്ള ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അർജുൻ.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.