പൊന്നാനിയിലെ വീട്ടമ്മയുടെ കൊലപാതകം ; പ്രതിയായ ഭർത്താവ് ഇപ്പോഴും ഒളിവിൽ തന്നെ..

പൊന്നാനി : മലപ്പുറം പൊന്നാനിയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ പിടികൂടാൻ സാധിക്കാതെ പോലീസ്. നാടിനെ നടുക്കിയ ദാരുണ കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ഒളിവിൽ പോയ പ്രതി യൂനുസ് കോയയെക്കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് വിവരം.

പ്രതിയെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ ഡോഗ് സ്ക്വാഡും വിരലടയാള, ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൊലപാതകം നടന്ന ദിവസം തന്നെ പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ട് പോലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ലുക്ക്ഔട്ട് നോട്ടീസ് പങ്കുവെച്ചിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പൊന്നാനി കോർട്ട് മൈതാനത്തിന് പിറകുവശം താമസിക്കുന്ന ആലിങ്ങൽ സുലൈഖ (39)യെ ഭർത്താവ്‌ പടിഞ്ഞാറേക്കര സ്വദേശി പഞ്ചിലകത്ത് യൂനസ് കോയ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊന്നാനി എം.ഐ യുപി സ്‌കൂളിലെ എം.ടി.എ പ്രസിഡന്റ് ആണ് സുലൈഖ.

ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് സുലൈഖ മാസങ്ങളായി ഉമ്മയോടൊപ്പം പൊന്നാനിയിലെ വീട്ടിലായിരുന്നു താമസം. കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി ലഭിച്ച ജോലിയിൽനിന്ന് ലഭിക്കുന്ന വരുമാനവുമായി മൂന്ന് മക്കളോടൊത്ത് കഴിയുന്നതിനിടെയാണ് ഭർത്താവിനാൽ ജീവൻ നഷ്ടപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി സുലൈഖയുടെ വീടിന് സമീപത്തെ കനോലി കനാലിനരികിൽ ഒളിച്ചിരുന്ന പ്രതി സുലൈഖ പുറത്തിറങ്ങിയ തക്കം നോക്കി ഓടിവന്ന് കമ്പിപ്പാരകൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തിയത്.

കൃത്യം നടത്തിയ ശേഷം പ്രതി കനോലി കനാൽ നീന്തിക്കടന്ന് രക്ഷപ്പെട്ടിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. കനോലി കനാലിന് സമീപത്തൂടെ അടിവസ്ത്രം മാത്രം ധരിച്ച് ഒരാൾ ഓടുന്നത് പ്രദേശവാസികളിൽ ചിലർ കണ്ടിരുന്നു.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.