മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ല:ഒമാക് സംഗമം

കൽപ്പറ്റ: മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്ന് ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ലന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സിൻ്റെ സമ്പൂർണ്ണ യോഗം മുന്നറിയിപ്പ് നൽകി.
ഓൺലൈൻ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരള (ഒമാക്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓൺലൈൻ മാധ്യമ രംഗത്തെ സമ്പൂർണ്ണ സംഗമം നടത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രമേയത്തിലൂടെ സംഗമം അനുശോചനം രേഖപ്പെടുത്തി.മുനീർ പാറക്കടവത്ത് പ്രമേയവതരിപ്പിച്ചു. മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കള്ളകേസുകൾ, മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പ്രവണതകൾ, ഓൺലൈൻ മാധ്യമപ്രവർത്തകരോടുള്ള നിഷേധാത്മക സമീപനം എന്നിവക്കെതിരെ സി.ഡി.സുനീഷ്, സുജിത്ത് ദർശൻ, ആര്യ ഉണ്ണി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ഓൺലൈൻ മാധ്യമപ്രവർത്തകരെയും പ്രൊഫഷണൽ മാധ്യമ പ്രവർത്തകരായി അംഗീകരിക്കണമെന്നും ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര- കേരള സർക്കാരുകൾക്ക് നിവേദനം നൽകാനും കേന്ദ്ര ഓൺലൈൻ മാധ്യമ നയത്തിൽ ഭേദഗതികൾക്കായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനും തീരുമാനമായി.

വാർത്തകൾ പരസ്യങ്ങൾ എന്നിവക്കായി പൊതു ജനങ്ങൾക്കുപകരിക്കും വിധം ഏക ജാലക സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചു. ഒമാക് കുടുംബസംഗമവും ഓണാഘോഷവും ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും ആഗസ്റ്റ് മാസം അവസാനം നടക്കും.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും.

ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സമ്പൂർണ്ണ സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണ് ഉദ്ഘാടനം ചെയ്തു. ഒമാക് മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം, ചാരിറ്റി ഫണ്ട് കൈമാറ്റം എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. അടുത്തിടെ വിവാഹിതരായ അവനീത് ഉണ്ണിക്കും അഞ്ജലിക്കും ചടങ്ങിൽ സ്വീകരണം നൽകി.ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻവർ സാദിഖ്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തംഗം ജാസിർ പിണങ്ങോട് ,കണിയാമ്പറ്റ ഗ്രാമപഞ്ചായത്തംഗം പി.ലത്തീഫ്, സിജു പടിഞ്ഞാറത്തറ, ഡാമിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്

കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു.

പനമരം: ഇന്നലെ പനമരം പുഴയിൽ മുങ്ങി മരിച്ചയാളെ തിരിച്ച റിഞ്ഞു. കോഴിക്കോട് ഈങ്ങാപ്പുഴ കുറുങ്ങരുകണ്ടി ഉന്നതിയി ലെ രാമന്റെ മകൻ ഷരുൺ കെ.കെ (24) ആണ് മരിച്ചത്.ഇയാൾ നെല്ലിയമ്പം ഉന്നതിയിലെ ചന്ദ്രൻ എന്ന വ്യക്തിയുടെ

ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക‌ മരിച്ചു.

പിണങ്ങോട്: ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള ( 52) ആണ് മരിച്ചത്. ഏപ്രിൽ 9 ന് രാവിലെ കൽപ്പറ്റ

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.